മോണിക്ക ഗുര്‍ധെയെ കട്ടിലില്‍ കെട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചതായി പ്രതിയുടെ കുറ്റസമ്മതം

പനജി: മോഡലും സുഗന്ധദ്രവ്യ ഗവേഷകയുമായ മോണിക്ക ഖുര്‍ദെ കൊലപ്പെടുത്തുന്നതിന് മുമ്പ് അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതായി പ്രതി രാജ്കുമാര്‍ സിങ് പോലീസിന് മൊഴി നല്‍കി.സംഭവവുമായി ബന്ധപ്പെട്ട് മോണിക്ക താമസിച്ചിരുന്ന സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജ്‌കുമാര്‍ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ്, മോണിക്കയെ കൊലപ്പെടുത്തുന്നതിനു മുമ്പ് പീഡിപ്പിച്ചിരുന്നെന്ന് പൊലീസിന് മൊഴി നല്കിയത്.
ഒക്ടോബര്‍ അഞ്ചിന് രാത്രി മോണിക്കയുടെ വീട്ടില്‍ എത്തിയ പ്രതി രാത്രി മുഴുവന്‍ മോണിക്കയെ കട്ടിലില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചശേഷമാണ് കൊലപ്പെടുത്തിയത്.രക്ഷക്കായി മോണിക്ക കരഞ്ഞുവിളിച്ചെങ്കിലും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ഇയാള്‍ അന്വേഷണസംഘം മേധാവി ഡിഐജി വിമല്‍ ഗുപ്തയ്ക്ക് മുമ്പാകെ മൊഴി നല്‍കി.

കഴിഞ്ഞ ദിവസമാണ് ബംഗളൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്നും രാജ് കുമാര്‍ സിങ് പോലീസ് പിടിയിലാവുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ മോണിക്കയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും കവര്‍ച്ചയും ബ്ലാക്ക്മെയിലിങിനും വേണ്ടിയാണ് ഇവരുടെ ഫ്‌ളാറ്റില്‍ ചെന്നതെന്നും രാജ്കുമാര്‍ കഴിഞ്ഞദിവസം പോലീസിനോടു പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

21കാരനായ രാജ്കുമാര്‍ കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് ജോലി അന്വേഷിച്ച് ഗോവയിലത്തെിയത്. പനാജി സപ്നരാജ് വാലിയില്‍ ഇയാള്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡായി ജോലി കിട്ടി. ദിവസങ്ങള്‍ക്കു ശേഷം മോണിക്ക ഈ ഫ്‌ളാറ്റില്‍ താമസിക്കാനെത്തിയത്. ആദ്യ കാഴ്ചയില്‍തന്നെ പ്രതിയ്ക്ക് മോണിക്കയോട് താല്പര്യം തോന്നുകയായിരുന്നു. എന്നാല്‍ മോണിക്കയുടെ കുട മോഷ്ടിച്ചതിന് ജൂലൈ 22ന് രാജ്കുമാറിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

ഇയാളുടെ രണ്ടുമാസത്തെ ശമ്പളമായ 22,000 രൂപ സെക്യൂരിറ്റി ഏജന്‍സി തടഞ്ഞുവക്കുകയും ചെയ്തു. പിന്നീട് ഇവിടെ നിന്നും പോയ രാജ്കുമാര്‍ പുനെ, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ വിവിധ ജോലികള്‍ ചെയ്തു. ഇതിനിടെ, രാജ്കുമാര്‍ മോണിക്കയെ സമീപിച്ച് തന്റെ തടഞ്ഞുവച്ച ശമ്പളം വിട്ടുകൊടുക്കണമെന്ന് ഏജന്‍സിയോട് പറയണമെന്ന് ആവശ്യപ്പെട്ടു. മോണിക്ക ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് ഇവരോട് ശത്രുത തോന്നിയത്.

മോണിക്കയുടെ എ.ടി.എം കാര്‍ഡ്, സ്വര്‍ണാഭരണങ്ങള്‍ എന്നിവ രാജ്കുമാര്‍ മോഷ്ടിച്ചിരുന്നു. കൊലപ്പെടുത്തും മുമ്പ് എ.ടി.എം കാര്‍ഡിന്റെ പിന്‍നമ്പറും മൊബൈല്‍ ഫോണിന്റെ പാസ് വേഡും മോണിക്കയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയിരുന്നു. മോഷ്ടിച്ച കാര്‍ഡുമായി എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനിടെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പ്രശസ്ത സുഗന്ധ ഗവേഷകയും വ്യാപാരിയുമായ മോണിക്ക ഗുര്‍ദേയെ പൂര്‍ണനഗ്നയായ നിലയില്‍ പനാജിയിലുള്ള ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലചെയ്തതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

ഒപ്പം മോണിക്ക ബലാല്‍സംഗത്തിന് ഇരയാവുകയും ചെയ്തതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മഹാരാഷ്ട്ര നാഗപൂര്‍ സ്വദേശിയായാ മോണിക്ക ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി തനിച്ച് താമസിച്ച് വരികയായിരുന്നു.

Top