കാത്തിരിപ്പിന് വിരാമം; സല ഇനി വരില്ല; അര്‍ജന്റീന ഫുട്‌ബോള്‍ താരം സഞ്ചരിച്ച വിമാനത്തിന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഐറിസ്: അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ഞായറാഴ്ച രാത്രിയോടെയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജനുവരി 21-ാം തീയതിയാണ് ഇംഗ്ലീഷ് ചാനലിന് കുറുകേ സല സഞ്ചരിച്ച വിമാനം കാണാതായത്. കടലിന്റെ അടിത്തട്ടില്‍ നിന്നാണ് കപ്പലിന്റെ ഭാഗങ്ങള്‍ തിരച്ചില്‍ സംഘം കണ്ടെത്തിയത്. ഇതോടെ സല അപകടത്തില്‍ മരണപ്പെട്ടെന്ന് സ്ഥിരീകരണമായി. സലയുടേയും അദ്ദേഹം സഞ്ചരിച്ചിരുന്ന പൈലറ്റ്‌ഡേവിഡ് ഇബോട്ട്‌സണിന്റേയും കുടുംബത്തെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. ഫ്രെഞ്ച് ടീമായ നാന്റസില്‍ നിന്ന് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയുമായി കരാറിലെത്തിയതിന് രണ്ട് ദിവസം കഴിഞ്ഞായിരുന്നു സലയുടെ അപകടം. തുടര്‍ന്ന് സലയ്ക്കായി അന്വേഷണം തുടങ്ങുകയും, സല സഞ്ചരിച്ച വിമാനത്തിലേതെന്ന് കരുതുന്ന രണ്ട് സീറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പല തവണ നിര്‍ത്തി വെച്ച തിരച്ചില്‍ പിന്നീട് ഫുട്‌ബോള്‍ ലോകത്തെ കടുത്ത സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് പുനരാരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ഇംഗ്ലീഷ് ചാനലില്‍ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

Top