അപൂര്‍വ ഭാഗ്യത്തിന് ഉടമയായി മലയാളി

ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ ആവേശത്തിലാണ് മലയാളിയായ ബെഡ്വിന്‍ ടൈറ്റസ്. മാര്‍പാപ്പയുടെ പാനമ സന്ദര്‍ശനവേളയിലാണ് ബെഡ്‌വിനും ഓസ്‌ട്രേലിയന്‍ പൗരനായ ഡെന്നിസ് മൊന്റാനോ ഗല്‍ഡമേസിനും അദ്ദേഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചത്. പാനമയുടെ തനത് ഭക്ഷണമാണ് കഴിച്ചതെന്ന് തോന്നുന്നു. അതേക്കുറിച്ച് കൂടുതലൊന്നും ശ്രദ്ധിച്ചില്ല.

മാര്‍പാപ്പയുമായി സംസാരിക്കാനായിരുന്നു കൂടുതല്‍ ശ്രമിച്ചത്. എന്നാണ് ഇന്ത്യയിലേക്ക് വരികയെന്ന ചോദ്യത്തിന് താന്‍ അതിന് ശ്രമിക്കുന്നുണ്ടെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് അറിയാമെന്നും ബെഡ്വിന്‍ പറഞ്ഞു. ‘ഏറ്റവും വിനയമുള്ള ദൈവസ്‌നേഹത്തെക്കുറിച്ച് എപ്പോഴും ഓര്‍മിപ്പിക്കുന്ന വ്യക്തി’ എന്നാണ് ബെഡ്വിന് മാര്‍പാപ്പയെക്കുറിച്ച് പറയാനുള്ളത്. മാര്‍പാപ്പയ്ക്ക് ഇന്ത്യയിലേയ്ക്ക് വരാന്‍ താല്‍പ്പര്യം ഉണ്ടെന്നുള്ള കാര്യം നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിക്കാത്തതാണ് അദ്ദേഹത്തിന്റെ വരവിനു തടസം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top