എന്ന് നിന്‍െറ മൊയ്തീന്‍’ആത്മകഥയല്ല,അനശ്വര പ്രണയം ആര്‍.എസ്.വിമല്‍:വിമല്‍ വിമര്‍ശിക്കപ്പെടാനുള്ള 5 കാരണങ്ങള്‍

തിരുവനന്തപുരം :മൊയ്തീന്‍െറ ആത്മകഥയല്ല അനശ്വര പ്രണയമാണ് ‘എന്ന് നിന്‍െറ മൊയ്തീന്‍’ സിനിമയെന്ന് സംവിധായകന്‍ ആര്‍.എസ്. വിമല്‍. തിരുവനന്തപുരം പ്രസ്ക്ളബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുക്കത്തെ ഹീറോയായിരുന്നു മൊയ്തീന്‍. സര്‍വമേഖലയിലും കൈയൊപ്പ് ചാര്‍ത്തിയയാള്‍. ആറുവര്‍ഷത്തെ പ്രയത്നത്തിനൊടുവിലാണ് ഈ സിനിമ ചെയ്യാനായത്. മാധ്യമപ്രവര്‍ത്തകന്‍ എന്നനിലയില്‍ കിട്ടിയ ആവേശമാണ് ഇതിനു ധൈര്യം പകര്‍ന്നതും നിയോഗം പോലെ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ചനയും മൊയ്തീനും മനസില്‍നിന്നും വിട്ടുമാറിയിട്ടില്ല. എന്ന് കാഞ്ചനയും മൊയ്തീനും മനസില്‍ നിന്നും പിന്മാറുന്നുവോ അന്ന് മറ്റൊരു ചിത്രത്തെക്കുറിച്ച് ആലോചിക്കും”. തിയറ്ററില്‍ മൂന്നുമണിക്കൂര്‍മാത്രം കാഞ്ചനയെയും മൊയ്തീനെയും പരിചയപ്പെടുന്ന പ്രേക്ഷകമനസുകളെ ഇരുവരും പിന്‍തുടരുമ്പോള്‍ ഒന്‍പത് വര്‍ഷങ്ങള്‍ കാഞ്ചനയ്ക്കും മൊയ്തീനും വേണ്ടി മാറ്റിവെച്ച വിമലിന്റെ മനസില്‍നിന്ന് അടുത്തകാലത്തെങ്ങും കാഞ്ചനയും മൊയ്തീനും പടിയിറങ്ങില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമ പ്രണയത്തിന്‍െറ വിജയമാണെന്ന് ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ് പറഞ്ഞു. ഒട്ടേറെ പ്രണയകഥകള്‍ സിനിമയായിട്ടുണ്ടെങ്കിലും ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി മൊയ്തീന്‍ എന്ന ഹീറോയുടെ ജീവിതവും പ്രണയവും തനിമ ചോരാതെ ആവിഷ്കരിക്കാനായെന്നതാണ് സിനിമയുടെ പ്രത്യേകത. മൊയ്തീന്‍െറ ജീവിതത്തിന്‍െറ 10 ശതമാനം പോലും സിനിമയില്‍ ചിത്രീകരിച്ചിട്ടില്ല. ജീവിതകഥ പറയണമൈങ്കില്‍ അഞ്ച് സിനിമകളെങ്കിലും എടുക്കേണ്ടിവരും. മതം, കുടുംബം, വിശ്വാസം, തുടങ്ങിയവയെല്ലാം പ്രണയത്തിന് എതിരായിരുന്നു. പ്രണയത്തിന്‍െറ ശക്തിയാണ് അവരെ മുന്നോട്ടു നയിച്ചത്. മരണത്തിനും പ്രണയത്തെ തോല്‍പ്പിക്കാനായില്ല. ഒരുപാട് സിനിമകള്‍ എടുക്കാനുള്ള സാധ്യത ഇതിലുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
തനിക്ക് കുടുംബത്തെ തിരിച്ചുതന്ന സിനിമയാണിതെന്ന് മൊയ്തീന്‍െറ സഹോദരനും മുക്കത്തെ കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ വി.പി. റഷീദ് പറഞ്ഞു. ഇത് തന്‍െറ കുടുംബത്തിന്‍െറ സിനിമയാണ്. അതുകൊണ്ടുതന്നെ കരഞ്ഞുകൊണ്ടേ മൊയ്തീന്‍െറയും പിതാവിന്‍െറയും ഓര്‍മകളെ കുറിച്ച് പറയനാകൂ. ജീവിതത്തിലുടനീളം ധൈര്യവാനായിരുന്നു മൊയ്തീനെന്നും റഷീദ് പറഞ്ഞു.moideen pruthwi
കാവ്യാത്മകമായ സിനിമക്ക് സംഗീതമൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. നടന്‍ ടോവിനോ തോമസ്, നിര്‍മാതാവ് സുരേഷ് രാജ് എന്നിവരും പങ്കെടുത്തു.

‘എന്ന് നിന്റെ മൊയ്തീന്‍’ മലയാളത്തിന് ലഭിച്ച ഒരുപക്ഷേ ഏറ്റവും നല്ല പ്രണയചിത്രമായിരിക്കും. കണ്ണീര്‍വാര്‍ത്തുകൊണ്ട് തിയറ്റര്‍ വിട്ടിറങ്ങുന്ന ആയിരക്കണക്കിന് പ്രേക്ഷകര്‍ തന്നെ അതിന്റെ തെളിവ്. എന്നാല്‍ മൊയ്തീന്‍-കാഞ്ചന പ്രണയം വെള്ളിത്തിരയില്‍ ഇതിഹാസമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ പല തരത്തിലുള്ള വിമര്‍ശനങ്ങളും സംവിധായകനെ പിന്തുടരുന്നു. സംവിധായകന്‍ ആര്‍.എസ്.വിമല്‍ എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു, അല്ലെങ്കില്‍ എന്തുകൊണ്ട് വിമര്‍ശിക്കപ്പെടണം ?

1. സിനിമയിലെ മൊയ്തീനും കാഞ്ചനയുമല്ല ജീവിതത്തിലേത്?
മൊയ്തീന്‍ കാഞ്ചന പ്രണയത്തെ അതിഭാവുകത്വം നല്‍കിയാണ് സ്‌ക്രീനിലെത്തിച്ചത് എന്നാണ് ഒരു വിമര്‍ശനം. പക്ഷേ സിനിമ എന്ന സങ്കേതത്തിന്റെ അതിഭാവുകത്വമുള്‍പ്പേറുന്നു എന്ന ന്യായത്തില്‍ ആ വിമര്‍ശനത്തെ മറക്കാം. പക്ഷേ അപ്പോഴും ഈ കഥ പറഞ്ഞു കൊടുത്ത കാഞ്ചന സിനിമയ്ക്കു വെളിയില്‍ നില്‍ക്കുന്നു. കാഞ്ചനയോട് സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ച വിമല്‍ സിനിമയുടെ തുടക്കത്തില്‍ എഴുതിക്കാട്ടുന്നത്, ‘എനിക്ക് കേട്ടറിവുള്ള എന്റെ ജ്യേഷ്ഠന്റെ കഥ’ എന്ന മൊയ്തീന്റെ അനുജന്‍ ബി.പി.റഷീദിന്റെ വാചകങ്ങളാണ്. മൊയ്തീനെയും, മൊയ്തീനുമായുള്ള പ്രണയത്തെയും പറ്റി ഏറ്റവും നന്നായി അറിവുള്ള കാഞ്ചനമാല ജീവിച്ചിരിക്കെ എന്തുകൊണ്ട് റഷീദ് ഈ കഥ പറഞ്ഞു കൊടുക്കണം? ഇനി റഷീദ് പറഞ്ഞതാണ് സിനിമയാക്കിയതെങ്കില്‍ എന്തിന് കാഞ്ചനയുമായി സംവിധായകന്‍ സംസാരിച്ചു? ഇതില്‍ നിന്നു തന്നെ മൊയ്തീനും കാഞ്ചനയും യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഏറെ അകലെയാണ് വെള്ളിത്തിരയില്‍ എന്ന് ഊഹിക്കാം.

2. വിമര്‍ശനങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന സംവിധായകന്‍
രാഷ്ട്രീയപരമായി സിനിമയിലുള്ള തെറ്റ് ചൂണ്ടിക്കാണിച്ചപ്പോഴും കാഞ്ചന നല്‍കിയ കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞപ്പോഴും സഹിഷ്ണുതയോടെ പ്രതികരിക്കുന്നതിനു പകരം വസ്തുതകളില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് വിമല്‍ ശ്രമിച്ചത്. പലചര്‍ച്ചകളിലും അദ്ദേഹം പ്രതികരിക്കാതിരിക്കുകയോ ചര്‍ച്ച ഇടയ്ക്കുവച്ച്‌നിര്‍ത്തുകയോ ചെയ്തു.

3. തന്റേതായ മാറ്റങ്ങള്‍ കഥയില്‍ വരുത്തിയിട്ടും അദ്ദേഹം അത് ഒളിച്ചുവച്ചു?
മൊയ്തീന്റെയും കാഞ്ചനയുടെയും കഥയാണ് എന്ന് പറയുമ്പോഴും സിനിമയിലെ പല സീനുകള്‍ക്കും യഥാര്‍ത്ഥ കഥയുമായി യാതൊരു ബന്ധവുമില്ല എന്ന് മൊയ്തീന്റെ ബന്ധുവും കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ പ്രമുഖനുമായ ഹമീദ് ചേന്ദമംഗലൂര്‍ പറയുന്നു. എന്നാല്‍ ഇതിനോടൊന്നും വിമല്‍ പ്രതികരിക്കുന്നില്ല. തന്റേതായ മാറ്റങ്ങള്‍ സിനിമയില്‍ വരുത്തിയെന്ന് സമ്മതിക്കാനും അദ്ദേഹം തയ്യാറാകുന്നില്ല. അപ്പോള്‍ മൊയ്തീന്‍-കാഞ്ചന എന്ന യഥാര്‍ത്ഥ പ്രണയത്തിന്റെ പേരില്‍ താനുണ്ടാക്കിയ മൊയ്തീനെയും കാഞ്ചനയെയും വില്‍ക്കാന്‍ ശ്രമിക്കുകയല്ലേ അദ്ദേഹം? അല്ലെങ്കില്‍ മൊയ്തീന്‍-കാഞ്ചന പ്രണയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടത് എന്ന് അദ്ദേഹം പറയുന്നുമില്ല.

4. കാഞ്ചനമാല ഇതുവരെ ‘സ്വന്തം പ്രണയം’ കാണാന്‍ തിയറ്ററില്‍ച്ചെന്നില്ല
2006ല്‍ ആര്‍.എസ്.വിമല്‍ മൊയ്തീന്‍-കാഞ്ചന പ്രണയെത്തെക്കുറിച്ചു ചെയ്ത ഡോക്യുമെന്ററിയാണ് ‘ജലം കൊണ്ടു മുറിവേറ്റവള്‍.’ അതില്‍ തങ്ങളുടെ കഥ കാഞ്ചന തന്നെ വിവരിക്കുന്നുണ്ട്. പക്ഷേ മൊയ്തീനു വേണ്ടി പതിറ്റാണ്ടുകള്‍ കാത്തിരുന്ന കാഞ്ചന, മൊയ്തീന്റെയും തന്റെയും പ്രണയം സിനിമയായപ്പോള്‍ അത് കാണാന്‍ ഇതുവരെ തിയറ്ററില്‍ച്ചെന്നില്ല. സിനിമയെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയില്ല.

5. കാഞ്ചന സംവിധായകനെതിരെ കൊടുത്ത കേസ്
ഇത് മൊയ്തീന്‍-കാഞ്ചന പ്രണയജീവിതത്തിലെ യഥാര്‍ത്ഥ ഏടാണ് എന്നാണ് സംവിധായകന്‍ പറയുന്നതും സിനിമയുടെ പോസ്റ്ററില്‍ വരെ കാണിച്ചിരിക്കുന്നതും. എങ്കില്‍ എന്തിന് കാഞ്ചനമാല സംവിധായകനെതിരെ കേസ് കൊടുത്തു? 2010ല്‍ കോടതിയില്‍ വച്ചാണ് താന്‍ അവസാനമായി കാഞ്ചനമാലയെ കണ്ടതെന്ന് സംവിധായകന്‍ ആര്‍.എസ്.വിമല്‍ പറയുന്നു. എന്തുകൊണ്ട് പിന്നീടിതുവരെ അദ്ദേഹം കാഞ്ചനയെ കാണാന്‍ ശ്രമിച്ചില്ല?

 

Top