തിരുവനന്തപുരം: കൂളിംങ് ഫിലിമുമായി കറങ്ങി നടക്കുന്ന സർക്കാർ സ്വകാര്യ വാഹനങ്ങൾക്കും ഇനി പിടിവീഴും. കൂളിംങ് പേപ്പറും സ്‌ക്രീനും കട്ടിങ്ങുമായി റോഡിലിറങ്ങുന്ന വാഹനങ്ങളെ പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്‌ക്രീനുമായാണ് ഇപ്പോൾ റോഡിരിലിറങ്ങുന്നത്.
ഹൈക്കോടതി, സുപ്രീംകോടതി വിധികൾ ലംഘിച്ചു കൊണ്ട് വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിംഗ് പേപ്പർ, കർട്ടൻ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് ഓപ്പറേഷൻ സ്‌ക്രീൻ ആസൂത്രണം ചെയ്തിരിക്കുന്നത്. നാളെ മുതൽ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തും.
ഗ്ലാസിൽ കൂളിംഗ് ഫിലിം ഒട്ടിച്ച കാറുകളും, വിൻഡോയിൽ കർട്ടനിട്ട കാറുകൾ എന്നിവയ്‌ക്കെതിരെ നടപടിയുണ്ടാവും.
ഈ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനാണ് ട്രാൻസപോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. നിയമം ലംഘിച്ച വാഹനങ്ങൾക്ക് ഇ- ചെല്ലാൻ വഴിയാകും പെറ്റി ചുമത്തുക. നിയമലംഘനം നടത്തിയ വാഹനങ്ങൾ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി ഞായറാഴ്ച മുതൽ പരിശോധന തുടങ്ങണമെന്നും ട്രാൻസപോർട്ട് കമ്മീഷണറുടെ ഉത്തരവിലുണ്ട്.