ആര്‍എസ്എസ് നേതാക്കള്‍ ഒരു മാസത്തോളം പൂട്ടിയിട്ട് പീഡിപ്പിച്ചു, മരണത്തിന് ഉത്തരവാദി ജയരാജനെന്ന് എഴുതി വാങ്ങിച്ചു; പരാതിയുമായി മുന്‍പ്രവര്‍ത്തകന്‍

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കള്‍ മുപ്പത്തിയെട്ടുദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയുമായി മുന്‍പ്രവര്‍ത്തകന്‍. തിരുവനന്തപുരം കരകുളത്ത് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ആയിരുന്ന എസ്. വിഷ്ണുവാണ് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കിയത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഉത്തരവാദിയാക്കി ആത്മഹത്യാക്കുറിപ്പെഴുതാന്‍ നിര്‍ബന്ധിച്ചെന്നും ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ആര്‍എസ്എസ് നേതാക്കള്‍ തട്ടിക്കൊണ്ടുപോയി 38 ദിവസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്നാണ് കരകുളം കല്ലയം സ്വദേശിയായ 25 കാരന്‍ വിഷ്ണുവിന്റെ പരാതി. ഫസല്‍ വധക്കേസിലും ധന്‍രാജ് വധക്കേസിലും ഉള്‍പ്പെട്ട പ്രതികളെ ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ചാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും വിഷ്ണു പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്നെ സിപിഎം ചാരനെന്ന് മുദ്രകുത്തിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിലുണ്ട്. ജയരാജനെ ഉത്തരവാദിയാക്കി ആത്മഹത്യാക്കുറിപ്പ് എഴുതാന്‍ നിര്‍ബന്ധിച്ചെന്നും മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും നല്‍കിയ പരാതിയില്‍ പറയുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇപ്പോള്‍ വിഷ്ണു.

Top