നീ സ്‌കൂളിൽ വരുന്നത് പഠിക്കാനോ, വേശ്യാവൃത്തിക്കോ; അധ്യാപികയുടെ കടുത്ത വാക്കുകൾ പതിനേഴുകാരിയുടെ ജീവനെടുത്തു: തീകൊളുത്തു വേദന സഹിച്ച് പെൺകുട്ടി കഴിഞ്ഞത് ഒരാഴ്ചയിലേറെ

ക്രൈം ഡെസ്‌ക്

കോട്ടയം: പെൺകുട്ടിയുടെ ബാഗിനുള്ളിൽ നിന്നു പ്രണയ ലേഖനം കണ്ടെടുത്തതിനെ തുടർന്നു പ്രധാനാധ്യാപിക പറഞ്ഞ കുത്തുവാക്കുകകൾ തകർത്തു കളഞ്ഞത് ഒരു ജീവിതം. സ്‌കൂൾ ബാഗിൽ മൊബൈൽ ഫോണിനായി പരിശോധന നടത്തുന്നതിനിടെയാണ് പ്രധാന അധ്യാപിക കുട്ടിയുടെ ബാഗിൽ നിന്നും പ്രണയ ലേഖനം കണ്ടെത്തിയത്. ഇതേ തുടർന്നു പെൺകുട്ടിയെ ക്ലാസിൽ വിളിച്ചു വരുത്തി അധ്യാപകരുടെയും മറ്റു വിദ്യാർഥികളുടെയും മുന്നിൽ നിർത്തി പ്രധാന അധ്യാപിക ശാസിക്കുകയായിരുന്നു. മൂവാറ്റുപുഴയിൽ പ്രധാനാധ്യാപികയുടെ മാനസിക പീഡനത്തെത്തുടർന്ന് പെൺകുട്ടി തി കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടി പി.എ. നന്ദന ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. മൂവാറ്റുപുഴ ഗവ മോഡൽ വൊക്കേഷണൽ ഹൈസ്‌കൂളിലെ സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. ശനിയാഴ്ച്ചയാണ് വീടിനുള്ളിൽ തീ കൊളുത്തിയ നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെ ഒരു മണിക്ക് മരിച്ചു
മൃതദേഹം മോർച്ചറിയിൽ. 10 ന് ശേഷം ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top