കേരളം ഐഎസ് തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നുവെന്ന് ദി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേരളം ഐഎസ് തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമാകുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ബ്രിട്ടീഷ് പത്രമായ ദ ഗാര്‍ഡിയനാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. മുസ്ളീം ജനസംഖ്യയില്‍ ലോകത്ത് മൂന്നാംസ്ഥാനത്താണ് ഇന്ത്യയെങ്കിലും ഐസിസിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്മെന്റ് ഇത്രയും കാലം കുറവായിരുന്നെന്നും എന്നാല്‍ സ്ഥിതി മാറിവരികയാണെന്നും വ്യക്തമാക്കി ഗാര്‍ഡിയന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കേരളമാണ് ഐസിസ് തങ്ങളുടെ റിക്രൂട്ട്മെന്റിനായി തിരഞ്ഞെടുത്ത പ്രദേശമെന്ന് തെളിവുകള്‍ നിരത്തുന്നു.

ഈ മാസം ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഐസിസുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് എത്തുന്ന വിദേശികള്‍ക്ക് ഭീകരരില്‍ നിന്ന് ഭീഷണി നേരിടുന്ന സ്ഥലങ്ങള്‍ വ്യക്തമാക്കിയായിരുന്നു മുന്നറിയിപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരത്തില്‍ കരുതലെടുക്കേണ്ട മതപരമായ കേന്ദ്രങ്ങളും മാര്‍ക്കറ്റുകളും ഉത്സവങ്ങളുമെല്ലാം സൂചിപ്പിച്ച് നല്‍കിയ മുന്നറിയിപ്പില്‍ ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളോ സ്ഥിരം സംഘര്‍ഷം നടക്കുന്ന കാശ്മീരോ അല്ല, മറിച്ച് കേരളത്തിലാണ് ഐസിസിന് കൂടുതല്‍ വേരുകളുള്ളതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നവും വൈവിദ്ധ്യവുമുള്ള, രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ നിലവാരമുള്ള കേരളത്തില്‍ ഐസിസ് നോട്ടമിട്ടിരിക്കുന്നു എന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.

കാസര്‍കോഡ് പടന്ന കേന്ദ്രീകരിച്ചാണ് ഐസിസ് റിക്രൂട്ട്മെന്റ് നടക്കുന്നതെന്നും ഗാര്‍ഡിയന്‍ വ്യക്തമാക്കുന്നു. ഐസിസില്‍ ചേര്‍ന്ന് ശ്രീലങ്കവഴി രാജ്യംവിട്ടവര്‍ അഫ്ഗാനില്‍ നിന്ന് അയച്ച സന്ദേശവും റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഞങ്ങള്‍ ലക്ഷ്യത്തിലെത്തിയിരിക്കുന്നു എന്നും പൊലീസില്‍ പരാതിപ്പെടേണ്ട കാര്യമില്ലെന്നും അള്ളാഹുവിന്റെ ഭവനത്തില്‍ നിന്ന് തിരിച്ചുവരാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് കാസര്‍കോട് ജില്ലയില്‍ നിന്ന ഐസിസില്‍ എത്തിയവര്‍ നല്‍കിയ സന്ദേശം.

ഇത്തരത്തില്‍ കാണാതായവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സലഫിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സൗദിയില്‍ നിന്ന് കാര്യമായി പണം കേരളമെന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തേക്ക് ഒഴുകുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. നിരവധി ചെറുപ്പക്കാരെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെ കേരളത്തില്‍ നിന്ന് ആകര്‍ഷിക്കാന്‍ ഐസിസിന് കഴിഞ്ഞിട്ടുണ്ടെന്ന് കേരളാ യൂണിവേഴ്സിറ്റി പ്രൊഫസര്‍ കൂടിയായ അഷ്റഫ് കടയ്ക്കലിനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

ഈ ചെറുപ്പക്കാര്‍ അവരുടെ സുന്നി നേതാക്കളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ ഓണ്‍ലൈന്‍ ഇസല്‍മിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായും സൗദിയില്‍ നിന്നും മറ്റുമുള്ള സലഫി പ്രഭാഷകരുടെ പ്രസംഗത്തില്‍ വീണുപോകുന്നതായും അദ്ദേഹം വിലയിരുത്തുന്നുണ്ട്. ഇത്തരത്തില്‍ വഴിമാറിപ്പോകുന്ന ഡസണ്‍ കണക്കിന് യുവാക്കളെ അഷ്റഫ് കടയ്ക്കല്‍ കണ്ട് ഉപദേശിച്ചതായും പക്ഷേ, അതുകൊണ്ട് കാര്യമായ ഗുണമുണ്ടായില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയതെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ അന്ധമായി ഇത്തരം ഓണ്‍ലൈന്‍ പ്രഭാഷകരെ വിശ്വസിക്കുന്ന സാഹചര്യമാണ്. അവര്‍ക്ക് ഇന്റര്‍നെറ്റിലൂടെയാണ് ഇപ്പോള്‍ ഫത്വ ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഇത്തരത്തില്‍ ഐസിസ് റിക്രൂട്ട്മെന്റ് നടക്കുന്നതിനെ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അത്ര ഗൗരവത്തോടെയല്ല കാണുന്നതെന്നാണ് ലേഖകന്റെ വിലയിരുത്തല്‍. ലഷ്‌കര്‍ ഇ തയ്ബ, ജയ്ഷ് ഇ മുഹമ്മദ് എന്നിവയില്‍ നിന്നാണ് രാജ്യത്ത് ഭീഷണിയുണ്ടാകുന്നതെന്ന് മുന്‍ ഇന്റലിജന്‍സ് മേധാവി സൂദും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ടെലിഗാഫ്ര് ചൂണ്ടികാണിക്കുന്നതുപോലുള്ള ഭീകരത കേരളത്തില്‍ ഇല്ല എന്ന നിലപാടിലാണ് രഹസ്യാന്വേഷണ വിഭാഗം.

Top