സുസ്മിത സെന്ന് തന്റെ ദത്ത് പുത്രിയോട് ആ സത്യം പറഞ്ഞതിങ്ങനെ; രക്തത്തിലല്ല ഹൃദയത്തില്‍ ജനിച്ച മകള്‍..!!

വളരെ ശക്തമായ വ്യക്തിത്വം ഉള്ള നടിയായിരുന്നു സുസ്മിത സെന്‍. വ്യത്യസ്തമായ കാഴ്ചപ്പാടുകളും പ്രവര്‍ത്തികളുമാണ് സുസ്മിതാ സെന്നില്‍ നിന്നും ഉണ്ടായിരുന്നത്. അവിവാഹിതയായ സുസ്മിത രണ്ട് പെണ്‍കുഞ്ഞുങ്ങളെ ദത്തെടുക്കുക എന്ന തീരുമാനമെടുത്തപ്പോള്‍ മുതല്‍ അവരെ വ്യത്യസ്തമായിട്ടാണ് ലോകം വീക്ഷിച്ചത്. ആ തീരുമാനത്തിന്റെ പേരില്‍ ലോകം അവളെ ഹൃദയത്തോട് ചേര്‍ത്തു നില്‍ത്തി.

വെറും ഇരുപത്തിരണ്ടാമത്തെ വയസിലാണ് പെണ്‍കുഞ്ഞിനെ ദത്തെടുക്കുക എന്ന ശക്തമായ തീരുമാനം അവര്‍ എടുത്തത്. ശക്തമായ തീരുമാനങ്ങളെടുക്കാനും അവയില്‍ ഉറച്ചുനില്‍ക്കുവാനും സുസ്മിത കാട്ടുന്ന മിടുക്ക് ഒന്നു വേറെതന്നെയാണ്. .. റെനീ, അലീസാ, എന്നീ രണ്ട് ദത്തു പുത്രിമാരാണ് സുസ്മിതയ്ക്കുള്ളത്. ഇന്നു തന്റെ പെണ്‍മക്കള്‍ക്കായാണ് സുസ്മിതയുടെ ജീവിതം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

18-ാമത്തെ വയസില്‍ വിശ്വസുന്ദരി പട്ടംനേടിയ വേദിയില്‍ വച്ചായിരുന്നു താന്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്ന സുസ്മിതയുടെ പ്രഖ്യാപനം. അതാണ് ഏറെക്കഴിയും മുമ്പേ അവര്‍ യാഥാര്‍ത്ഥ്യമാക്കിയതും. ഇപ്പോഴിതാ, തന്റെ മൂത്ത മകളോട് അവളൊരു ദത്തുപുത്രിയാണെന്ന സത്യം തുറന്നു പറഞ്ഞ നിമിഷത്തെക്കുറിച്ച് സുസ്മിത വെളിപ്പെടുത്തിയിരിക്കുന്നു.

റെനിക്ക് 16 വയസായപ്പോഴാണ് അവളൊരു ദത്തു പുത്രിയാണെന്ന സത്യം സുസ്മിത തുറന്നു പറഞ്ഞത്. അതിന്, സത്യമാണോ എന്നായിരുന്നു അവളുടെ ആദ്യ പ്രതികരണം. അപ്പോള്‍, നീ എന്റെ രക്തത്തില്‍ അല്ല ഹൃദയത്തിലാണ് ജനിച്ചതെന്ന് സുസ്മിത മറുപടി നല്‍കി.

എപ്പോള്‍ വേണമെങ്കിലും സ്വന്തം മാതാപിതാക്കളെ അന്വേഷിച്ച് പോകാം എന്നും താന്‍ ഒരിക്കലും ആ സ്വാതന്ത്ര്യത്തിന് തടസമാകില്ലെന്നും സുസ്മിത മകളെ അറിയിച്ചു. അവര്‍ ആരെണന്നും എന്താണെന്നും അറിയില്ല, അതുകൊണ്ട് തന്നെ തെറ്റായ വിവരങ്ങള്‍ തന്ന് വഴിതെറ്റിക്കാനില്ലെന്നും സുസ്മിത വ്യക്തമാക്കി. എന്നാല്‍ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും, അവരെ കാണണമെന്നുള്ള ആഗ്രഹമില്ലെന്നും അവരെക്കുറിച്ച് അറിയേണ്ടെന്നുമായിരുന്നു റെനിയുടെ പ്രതികരണം. അമ്മ എന്ന നിലയില്‍ പരിപൂര്‍ണ്ണയായി തോന്നിയ നിമിഷമായിരുന്നു അതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുസ്മിത മനസ് തുറന്നു.

Top