തമിഴ്‌നാട് ഹൈവേകൾ അവയവ മാഫിയ കേന്ദ്രങ്ങൾ; കേരളത്തിലെ സ്വകാര്യ ആശുപത്രികളിലും വൻ റാക്കറ്റ്; അവയവങ്ങൾ കൊള്ളയടിക്കുന്ന ആധുനിക അറവുശാലകൾ

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്‌നാട്ടിലെ ഹൈവേകളിൽ മലയാളികളുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുത്തി അവയവങ്ങൾ മോഷ്ടിക്കുന്ന മാഫിയ സംഘത്തിനു കേരളവും വേദിയാവുന്നു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ അവയവ കൊള്ളയാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.  കൊച്ചിയിലെ വൻകിട ആശുപത്രികൾ കേന്ദ്രീകരിച്ചാണ് അവയവ കച്ചവട മാഫിയകളുടെ പ്രവർത്തനമെന്നതാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചിയിലെ പ്രമുഖ ആശുപത്രിയിൽ കിഡ്നി വിൽക്കാൻ തയാറായി പോയ ഒരു സ്ത്രീയിൽ നിന്നാണ് ഇക്കാര്യത്തെ കുറിച്ച് അറിയാൻ കഴിഞ്ഞത്. കിഡ്നി നൽകുന്നതിനു മുമ്പുള്ള മൂന്നു പരിശോധനകളും കഴിഞ്ഞ് നിൽക്കുകയാണ് അവർ. അവയവം നൽകുന്നതോടെ അവർക്ക് ലഭിക്കുന്നത് 7.50 ലക്ഷം രൂപയാണ്. അവയവം ആർക്ക് നൽകുന്നെന്നോ, കച്ചവടത്തിനാണോ, കയറ്റി അയക്കുന്നതിനാണോയെന്നൊന്നും അവർക്ക് അറിയില്ല. കാരണം അത് അവരുടെ വിഷയമല്ല, കടത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു പിടിവള്ളി മാത്രമായാണ് അവർ ഇതിനെ കാണുന്നത്.

കൊച്ചിയുടെ ഹൃദയഭാഗത്ത് ഇത്തരം പ്രവർത്തനം നടക്കുമ്പോഴും ഇതിനെതിരെ പ്രതികരിക്കാൻ ജനങ്ങളോ, പൊതുപ്രവർത്തകരോ, ആരും തയാറാകുന്നില്ല എന്നത് അത്ഭുതം തന്നെയാണ്. നേരത്തെ, 2016-ൽ മരടിലെ ഒരു പ്രമുഖ ആശുപത്രിയുമായി ബന്ധപ്പെട്ട് ഇത്തരം പരാതികൾ ഉയർന്നപ്പോൾ പൊലീസ് ഇതിനെ കുറിച്ചുള്ള അന്വേഷണം നടത്തിയിരുന്നു. എന്നാൽ അന്വേഷണം ശരിയായ രീതിയിൽ നടന്നിട്ടുണ്ടൊയെന്ന കാര്യത്തിൽ സംശയമാണ്.

ആശുപത്രിയുടെ പേര് പരാമർശിക്കാതെ നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണത്തിന് പൊലീസും തയ്യാറെടുത്തിരുന്നു. എന്നാൽ ഈ അന്വേഷണം വഴിമുട്ടി കിടക്കുകയാണ്.

കേരളത്തിലെ മിക്ക സ്വകാര്യ ആശുപത്രികളിലും തലപ്പത്ത് ഇരിക്കുന്നത് ഉന്നത ബന്ധമുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന ക്രമക്കേടുകൾ പലപ്പോഴും വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് തന്നെയാണ് വസ്തുത. അവയവദാനത്തിന് ഏറ്റവുമധികം പേർ മുന്നോട്ടുവരുന്നതും കൂടുതൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നതും എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളുൾപ്പെട്ട മധ്യകേരളത്തിലാണ്. ഇതിലൂടെ കൈമറിയുന്നത് കോടികളുടെ ബിസിനസ് ആണ്.

അവയവം നൽകുന്നവർക്ക് 2 ലക്ഷം മുതൽ 7.50 ലക്ഷം വരെയാണ് നൽകുന്നത്. ഇടനിലക്കാർക്ക് ഇതിൽ ഒന്നര ലക്ഷം രൂപ ലഭിക്കും. കൊച്ചിയിലെ പ്രശസ്തമായ പല ആശുപത്രികളിലും ഇതിനായി പ്രത്യേക വിങ്ങുകൾ തന്നെയുണ്ട്. ഇതുകൂടാതെ ആശുപത്രിയുടെ പുറത്ത് ഇതിനായി അവയവ കച്ചവട ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്.

പത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു നഗരത്തിലെ ചെറുപ്പക്കാർ മുഴുവൻ സർജറിക്ക് വിധേയമായ വാർത്തകൾ വന്നിരുന്നു. ഒരു കിഡ്നിക്ക് 50,000 എന്ന നിരക്കിലായിരുന്നു അന്ന് വൃക്ക കച്ചവടം നടന്നിരുന്നത്. അന്നത്തെ തൊഴിൽ രഹിതരായ ചെറുപ്പക്കാരാണ് കിഡ്നി നൽകാൻ മുന്നോട്ട് വന്നത്. അന്ന് 50,000 രൂപയായിരുന്നെങ്കിൽ ഇന്നത് 7.50 ലക്ഷം രൂപയായി വർധിച്ചു.

കരൾ, കിഡ്നി, മജ്ജ എന്നിവ ജീവിച്ചിരിക്കുമ്പോൾ തന്നെ നമുക്ക് ദാനം ചെയ്യാവുന്ന അവയവങ്ങളാണ്. കണ്ണ്, പാൻക്രിയാസിസ്, ശ്വാസകോശം, ഹൃദയം, ചെറുകുടൽ എന്നിവ മരണ ശേഷവും ദാനം ചെയ്യാം. മരണശേഷം എന്നു പറയുമ്പോൾ മസ്തിഷ്‌ക മരണത്തിനു ശേഷം മാത്രം. സാധാരണയായി അപകടത്തിൽ മരണപ്പെട്ടവരുടേയോ, മസ്തിഷ്‌ക്ക മരണം സംഭവിച്ചവരുടേയോ അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ മാറ്റിവെയ്ക്കുന്നത്.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കുന്ന രോഗിയെ രക്ഷിക്കുന്നതിനേക്കാൾ കൊല്ലുന്നതിനാണ് ശ്രമിക്കുന്നത്. രോഗി ഇനി ജീവിക്കില്ലെന്ന് ബന്ധുക്കളെ അറിയിക്കുന്ന അധികൃതർ, അയാളുടെ അവയവം ദാനം ചെയ്താൽ ഒമ്പത് പേരിലൂടെ ജിവിക്കുമെന്നും അറിയിക്കുന്നു. വെന്റിലേറ്ററിൽ നിന്നും പുറത്തെടുത്താൽ അയാൾ 15 മിനിറ്റ് പോലും ജീവിക്കില്ലെന്നും അവയവങ്ങൾ ദാനം ചെയ്യണമെന്നും പറഞ്ഞ് ബന്ധുക്കളെ സമ്മർദത്തിലാക്കുകയും ചെയ്യുന്നു. ഇതോടെ അവയവമാറ്റത്തിന് ബന്ധുക്കൾ സമ്മതിക്കുകയും ചെയ്യുന്നു.

ആശുപത്രികളുടെ തീവെട്ടി കൊള്ളക്കെതിരെ നിരവധിപ്പേർ രംഗത്തു വന്നെങ്കിലും, അവയവം നൽകിയ ആളോ, ജനങ്ങളോ, അവയവദാനം നൽകാൻ സമ്മതദാന പത്രികയിൽ ഒപ്പുവെച്ച് സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഒരു തലമുറയോ ഈ അവയവ കച്ചവടത്തെ കുറിച്ച് പ്രതികരിക്കാൻ തയാറാകുന്നില്ല. അവയദാനത്തിന്റെ മഹത്വത്തെ കുറിച്ച് മാത്രമാണ് എല്ലാവരും സംസാരിക്കുന്നത്. പലരും വാർത്താ പ്രാധാന്യം നേടാൻ സാധ്യതയുടെ സ്വീകർത്താവിനെ അവർ വാർത്തയാക്കുന്നു. ഇതിലൂടെ ആശുപത്രിയുടെ പെരുമയും ഉയരുന്നു. എന്നാൽ അതൊഴികെ മറ്റ് അവയവങ്ങൾ ആർക്ക് ലഭിച്ചു എന്നത് ആജ്ഞാതമായി തുടരും.

പല ആശുപത്രികളിലും അവയവങ്ങൾ വിൽക്കാൻ വെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൃദയം, ശ്വാസകോശം എന്നിവയക്ക് 50 ലക്ഷം രൂപ വീതവും, കിഡ്നി രണ്ട് പേർക്ക് 30 ലക്ഷം, കരൾ 60 ലക്ഷം, പാൻക്രിയാസ് 20 ലക്ഷം, ചെറുകുടൽ 20 ലക്ഷം, കോർണിയ രണ്ട് പേർക്ക് ഒരു ലക്ഷം എന്നിങ്ങനെയാണ് ശരാശരി വില. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെ വിപുലമായ ഒരു മാഫിയ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അവയവ കച്ചവടത്തിൽ മാത്രമല്ല ആശുപത്രികൾ ലാഭം കൊയ്യുന്നത്. തുടർന്നുള്ള ചികിത്സയിലൂടെയാണ് ആശുപത്രികൾ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്നത്. ഇതിൽ രോഗി മാത്രമല്ല, അവയവം നൽകിയ ദാതാവും ജീവൻ നിലനിർത്താൻ മരുന്നു കഴിക്കണമെന്നാതാണ് പ്രധാന കാര്യം. അവയവം മാറ്റിവെക്കലിനെതിരെ പ്രശസ്ത ഡോക്ടർ ഹെഗ്ഡെയും രംഗത്തെത്തിയിരുന്നു.

മാറ്റിവെച്ച അവയവത്തെ ഒരിക്കലും ശരീരം സ്വീകരിക്കാൻ തായാറെല്ലെന്നാണ് അദ്ദേഹം പറയുന്നത്. സ്വീകരിച്ച പുതിയ അവയവത്തെ ശരീരം എപ്പോഴും പുറന്തള്ളാൻ ശ്രമിക്കുമെന്നും, ഈ പുറന്തള്ളലിനെ അടിച്ചമർത്താനുള്ള മരുന്നുകളാണ് വൃക്കദാതാവ് പിന്നീട് കഴിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

എന്നാൽ മരുന്നുകളുടെ അമിത ഉപയോഗം രോഗം മറ്റ് അവയവങ്ങളെ ബാധിക്കുകയും രോഗി മരണപ്പെടുകയും ചെയ്യുന്നു. അതേസമയം അവയവങ്ങൾ നൽകിയവരും ഇത്തരം പ്രശ്നങ്ങൾ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വരുന്നവെന്നും അവരും ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കാൻ അവർ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ, നടൻ ശ്രീനിവാസനും അവയവദാനത്തിനെതിരെ രംഗത്തു വന്നിരുന്നു. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന രോഗികളുടെ വിഷമതകൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം രംഗത്തെത്തിയത്. ശസ്ത്രക്രിയയല്ല തുടർ ചികിത്സയിലാണ് ആശുപത്രികൾ ലാഭം കൊയ്യുന്നതെന്നും ശ്രീനിവാസൻ ആരോപിച്ചിരുന്നു. അന്ന് നിരവധിപ്പേർ ശ്രീനിവാസനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ പലരും ഇടപ്പെട്ട് അദ്ദേഹത്തെ ഒതുക്കുകയായിരുന്നെന്നും ആരോപണമുണ്ട്. എന്നാൽ അദ്ദേഹം ചോദിച്ച ചോദ്യങ്ങൾ പലതും ഇന്നും നമ്മൾ ഉത്തരം തേടുന്നുണ്ട്.

Top