തിരുവനന്തപുരത്ത് തരൂർ വിജയിക്കും, ഭൂരിപക്ഷം 30,000

തിരുവനന്തപുരം:പത്തോമ്പത്തിനു പുറത്തിറങ്ങിയ എക്സിറ്റ്‌ പോളുകളിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വിജയിക്കും എന്നാണ് റിപ്പോർട്ട് .എന്നാൽ തിരുവനന്തപുരത്തെ ജനങ്ങളിൽ ഭൂരിപക്ഷം പറയുന്നത് തരൂർ വിജയിക്കും എന്നാണ് .അതുപോലെ തന്നെ തിരുവനന്തപുരം ജില്ലയിലെ രണ്ട് ലോക്സഭ മണ്ഡലങ്ങളിലും യൂ ഡി എഫ് ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.ഡി.എഫിന്റെ ആദ്യ വിശകലനയോഗവും അഭിപ്രായപ്പെട്ടിരുന്നു . തിരുവനന്തപുരത്ത് 30,000 വോട്ടിന്റെ ഭൂരിപക്ഷവും, ആറ്റിങ്ങലിൽ 15,000 വോട്ടിന് അട്ടിമറി വിജയം നേടാൻ കഴിയുമെന്നുമാണു നേതൃത്വം കരതുന്നത്. തിരഞ്ഞെടുപ്പിന് ശേഷം നിയമസഭ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ വിശകലന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ആറ്റിങ്ങൽ മണ്ഡലത്തിലെ അരുവിക്കര-14,000, കാട്ടാക്കട- 5000, വർക്കല-2500, വാമനപുരം-2500, നെടുമങ്ങാട്-2000എന്നിവയിൽ മുന്നേറ്റവും, ആറ്റിങ്ങലിൽ 7500 വോട്ടിനും ചിറയിൻകീഴിൽ 3500 വോട്ടിനും പിന്നിലാകുമെന്നും യോഗം പറയുന്നു.

ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിക്കാനാവുമെന്ന് അണികളും നേതാക്കളും പറയുന്നു. തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലങ്ങളിൽ നടന്ന വിശകലനത്തിൽ പാറശാല-10000, നെയ്യാറ്റിൻകര-10000, കോവളം-10000, തിരുവനന്തപുരം-5000 എന്നിവിടങ്ങളിൽ ലീഡ് ചെയ്യുമെന്നാണു പ്രതീക്ഷ. വട്ടിയൂർക്കാവിൽ ആരു ലീഡ് നേടിയാലും അതു വൻ ഭൂരിപക്ഷമാകില്ലെന്നും കഴക്കൂട്ടത്ത് ഒപ്പത്തിനൊപ്പമാണെന്നും വിലയിരുത്തി. നേമത്ത്‌ 2014 ലേതുപോലെ പിന്തള്ളപ്പെടില്ലെന്നാണ് അവകാശവാദം. കേന്ദ്രതിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ തമ്പാനൂർ രവി, കൺവീനർ വി.എസ്.ശിവകുമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആദ്യകണക്കുകൾ കൈമാറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൂരിപക്ഷവോട്ടുകൾ മൂന്നു മുന്നണിക്കും ചിതറിപ്പോകുമെന്നും ന്യൂനപക്ഷകേന്ദ്രീകരണം അതുവഴി ശശി തരൂരിനു തിരുവനന്തപുരത്ത് വിജയം ഉറപ്പാക്കുമെന്നുമുള്ള പ്രത്യാശയിലാഎന്നാൽ കഴിഞ്ഞ തവണ ഇടതുമുന്നണിക്കു വോട്ടു ചെയ്തവർ ഇത്തവണ കോൺഗ്രസിനു ചെയ്തിട്ടുണ്ടെന്ന പ്രതീക്ഷയും ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണവും ആറ്റിങ്ങലിൽ അടൂർ പ്രകാശിനു ഗുണം ചെയ്യുമെന്ന പ്രതീക്ഷയുമുണ്ട്. അതേസമയം, ബി.ജെ.പിയുടെ വോട്ടുവിഹിതം കഴിഞ്ഞ തവണത്തേതിലും കൂടും. എൽ.ഡി.എഫ് പ്രവർത്തകരുടെ വോട്ടും ബി.ജെ.പിക്കു പോയിട്ടുണ്ടെന്നാണു കോൺഗ്രസ് കരുതുന്നത്.

Top