തൃശൂര്‍: ദളിത് യുവാവ് വിനായകന്റെ മരണത്തിൽ അച്ഛനെ കുറ്റപ്പെടുത്തി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. ആത്മഹത്യ ചെയ്ത വിനായകന്‍ മരിച്ചത് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നല്ലെന്നും ഒരു പക്ഷേ പിതാവ് മര്‍ദ്ദിച്ചത് കൊണ്ടായിരിക്കാമെന്നും പാവറട്ടി പോലീസ്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ വിനായകനെ എസ് ഐ മര്‍ദ്ദിക്കുന്നതേ കണ്ടിട്ടില്ലെന്നാണ് വിനായകന്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന സമയത്ത് ഡ്യൂട്ടി ചെയ്തിരുന്ന പോലീസുകാരുടേയും മൊഴി.പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും വീട്ടില്‍ വെച്ച് പിതാവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാകാം വിനായകന്‍ ആത്മഹത്യ ചെയ്തതെന്നാണ് ഇവര്‍ നല്‍കിയിട്ടുള്ള മൊഴി. പൊലീസ് സ്റ്റേഷനിൽ വിനായകനെ മർദിച്ചിട്ടില്ലെന്നും പാവറട്ടി സ്റ്റേഷനിലുള്ള എസ്ഐ ഉൾപ്പെടെയുള്ളവർ മൊഴി നൽകിയെന്നും റിപ്പോർട്ടിലുണ്ട്.എസ്ഐ ഉൾപ്പെടെയുള്ള അഞ്ചുപൊലീസുകാരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവസമയത്ത് താൻ സ്റ്റേഷനിൽ ഇല്ലായിരുന്നുവെന്നാണ് എസ്ഐ പറയുന്നത്. പൊലീസിന്റെ ക്രൂര മർദ്ദനത്തിൽ മനംനൊന്താണ് വിനായകൻ ആത്മഹത്യ ചെയ്തത്.തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ വിനായകനെ ജൂലൈ 17നാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 18നാണ് പത്തൊമ്പതുകാരനായ വിനായകൻ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തത്.
മനസാക്ഷിയെ മടുപ്പിക്കുന്ന മർദ്ദനമാണ് വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്ത് ശരത്തും സി.പി.എം ഏരിയ സെക്രട്ടറി സുൽത്താനും പറഞ്ഞിരുന്നു. മാല പൊട്ടിക്കുന്ന സംഘത്തിൽപ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം.വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകൻ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് ആരോപിച്ചിരുന്നു. മുടി നീട്ടി വളർത്തിയതാണ് വിനായകൻ കഞ്ചാവ് വലിക്കുന്നതായി സ്ഥാപിക്കാൻ പൊലീസ് ചൂണ്ടിക്കാട്ടിയത്. മുടിവട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാർ വിനായകനെ വിരട്ടുകയും ചെയ്തിരുന്നു.
ഭിത്തിയിൽ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിർത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മർദ്ദിച്ചെന്നാണ് ശരത് പറയുന്നത്. മുലഞെട്ടുകൾ ഞെരിച്ചു പൊട്ടിച്ചെന്നും ശരത്ത് പറഞ്ഞിരുന്നു. ഇത് ശരി വെയ്ക്കുന്നതായിരുന്നു വിനായകന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.ദേഹത്താകമാനം മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. തലയിൽ ചതവുണ്ടെന്നും കഴുത്തിലും നെഞ്ചിലും മുലക്കണ്ണിലും മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബൂട്ടിട്ട് ചവിട്ടി എന്ന ശരത്ത് പറഞ്ഞത് സാധൂകരിക്കുന്ന തരത്തിൽ വിനായകന്റെ കാലിൽ പാടുകളും ഉണ്ടായിരുന്നു. ഇത്തരം വസ്തുതകൾ നിലനിൽക്കെയാണ് പൊലീസിന് ക്ലീൻചിറ്റ് നൽകി ക്രൈംബ്രാഞ്ച് രംഗത്തെത്തിയിരിക്കുന്നത്.
ജൂലൈ 17 നായിരുന്നു വിനായകനെ പോലീസ് അറസ്റ്റ് ചെയ്തത്. 18 ന് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ കഴിഞ്ഞ ദിവസമാണ് എസ്‌ഐ യുടേയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അഞ്ച് പോലീസുകാരുടെയും മൊഴിയെടുത്തത്. എന്നാല്‍ എസ്‌ഐ വിനായകനെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു ഇവര്‍ മൊഴി നല്‍കിയത്. വിനായകന്റെ പിതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു മര്‍ദ്ദിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അങ്ങിനെ ചെയ്യാന്‍ തയ്യാറായില്ല. എന്നാല്‍ വീട്ടില്‍ ചെന്നപ്പോള്‍ മര്‍ദ്ദിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്.അതേസമയം വിനായകന് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. വിനായകന്റെ ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. കാലില്‍ ബൂട്ടിട്ട് ചവിട്ടിയ പാടുകളുണ്ട്. മുലക്കണ്ണ് ഞെരിച്ച് ഉടച്ചു. പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. തന്നെ പോലീസുകാര്‍ മര്‍ദ്ദിച്ചിരുന്നെന്ന് മരിക്കുന്നതിന് മുമ്ബ് വിനായകന്‍ പറഞ്ഞിരുന്നതായി മാതാപിതാക്കളും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.


