സിനിമയെ വെല്ലുന്ന തിരക്കഥ മെനഞ്ഞ കൊലപാതകം !..ഭര്‍ത്താവുമായി പിണങ്ങിയ യുവതിയെ പ്രണയിച്ചു ഗര്‍ഭിണിയാക്കി,പുറത്തറിയാതിരിക്കാന്‍ കൊന്നു കുഴിച്ചിട്ട കാമുകന് ജീവപര്യന്തം

 

കല്‍പ്പറ്റ :സിനിമക്കഥയെ വെല്ലുന്ന തിരക്കഥ മെനഞ്ഞ് കാമുകിയെ കൊന്നു വനത്തില്‍ കുഴിച്ചിട്ട പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.ഗര്‍ഭിണിയായ കാമുകിയെ ഷോക്കടിപ്പിച്ചുകൊന്ന കേസിലാണ് കാമുകന് ജീവപര്യന്തംലഭിച്ചത് .വയനാട്ടിലെ അംബിക വധക്കേസ് പ്രതി പാക്കം നരിവയല്‍മുക്ക് കോളനിയിലെ ശ്രീജു(27)വിനെയാണ് വയനാട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഡോ. വി. വിജയകുമാര്‍ ശിക്ഷിച്ചത്. കൊല്ലപ്പെടുമ്പോള്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു അംബിക. അംബിക വിവാഹിതയും മൂന്നുവയസുള്ള ഒരു കുട്ടിയുടെ അമ്മയുമായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി മൂന്നുവര്‍ഷത്തോളമായി സ്വന്തം വീട്ടിലായിരുന്നു അംബിക താമസിച്ചിരുന്നത്.
പുല്‍പ്പള്ളി പാക്കത്തെ പ്രമാദമായ അംബിക വധക്കേസ് പ്രതി പാക്കം നരിവയല്‍മുക്ക് കോളനിയിലെ ശ്രീജു (27) നടത്തിയത് സമാനതകളില്ലാത്ത കൊടുംക്രൂരത. കൊല്ലപ്പെടുമ്പോള്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു യുവതി. ഗര്‍ഭസ്ഥശിശുവിന്റെ ഡിഎന്‍എ പരിശോധനയില്‍, കുഞ്ഞ് പ്രതിയുടേതാണെന്നു തെളിഞ്ഞതും അംബികയെ അവസാനമായി കണ്ടത് പ്രതിയോടൊപ്പമാണെന്ന ബസ് കണ്ടക്ടറുടെ മൊഴിയും കോടതിയുടെ ചോദ്യത്തിന് പ്രതിക്ക് വ്യക്തമായി ഉത്തരം നല്‍കാന്‍ സാധിക്കാത്തതും അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതി അംബികയുടെ മാതാവിന് അയച്ച കത്തും തെളിവായി സ്വീകരിച്ച കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.
രണ്ടുവര്‍ഷത്തോളമായി അടുത്തുള്ള കോളനിയിലെ ശ്രീജുവുമായി അംബിക പ്രണയത്തിലായിരുന്നും ഇവര്‍ ഒന്‍പതുമാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭിണിയായ വിവരം ആദ്യം അംബിക തന്നെ അറിയിക്കാതിരുന്നതില്‍ ഇവരോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ഡി.എന്‍.എ. പരിശോധനയില്‍, കുഞ്ഞ് പ്രതിയുടേതാണെന്നു തെളിഞ്ഞതും അംബികയെ അവസാനമായി കണ്ടത് പ്രതിയോടൊപ്പമാണെന്ന ബസ് കണ്ടക്ടറുടെ മൊഴിയും പ്രതിക്ക് ശിക്ഷ ഉറപ്പിച്ചു.

ഗര്‍ഭിണിയായ വിവരം പുറത്തതറിഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായത്. ഭര്‍ത്താവ് ഉപേക്ഷിച്ച അംബികയും മൂന്നു വയസ്സുള്ള മകനും അംബികയുടെ അമ്മ ബിന്ദുവിനൊപ്പം നരിവയല്‍ കോളനിയിലായിരുന്നു താമസം. ഇതിനിടയില്‍ അംബിക ശ്രീജുവുമായി അടുപ്പത്തിലാവുകയും ഇയാളില്‍നിന്ന് ഗര്‍ഭംധരിക്കുകയും ചെയ്തു. എന്നാല്‍, താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഏഴുമാസം തികയാറായപ്പോഴാണ് അംബിക ശ്രീജുവിനെ അറിയിച്ചത്. ഇക്കാര്യം എല്ലാവരും അറിഞ്ഞതോടെ, താരതമ്യേന സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തില്‍പ്പെട്ട ബിരുദധാരിയായ ശ്രീജു അംബികയെ കൊല്ലാന്‍ തീരുമാനിച്ചു. ഗര്‍ഭം അലസിപ്പിക്കാതിരിക്കാന്‍ വേണ്ടി അംബിക വിവരം മനപ്പൂര്‍വം മറച്ചുവച്ചതാണെന്ന് ഇയാള്‍ കരുതി. അംബികയുടെ കോളനിക്കടുത്ത് ഇരുവരും ഒത്തുചേരാറുള്ള ആള്‍ത്താമസമില്ലാത്ത കാവല്‍പ്പുരയില്‍ വച്ച് വൈദ്യുതാഘാതമേല്‍പ്പിച്ച് കൊല്ലാനാണ് ശ്രീജു ആദ്യം പദ്ധതിയിട്ടത്. അതിനുള്ള ഒരുക്കങ്ങളും നടത്തി. ഇതിനായി കാവല്‍പ്പുരയ്ക്ക് സമീപം അലൂമിനിയം കമ്പിയും കേബിളുകളും മുളകൊണ്ടുള്ള തോട്ടിയും എത്തിച്ചു.എന്നാല്‍, അവസരം ഒത്തുകിട്ടിയില്ല.crime

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഗസ്ത് നാലിന് ശ്രീജു അംബികയുമൊത്ത് പറശ്ശിനിക്കടവിലേക്ക് പോയി. അവിടെ വച്ച് കൊല നടത്താനും ഇയാള്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍, ലോഡ്ജില്‍ മുറിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടതിനാല്‍ മുറിയെടുക്കാതെ ഇരുവരും അമ്പലത്തില്‍ തങ്ങി. പിറ്റേന്ന് നാട്ടിലേക്ക് മടങ്ങി. ആഗസ്ത് ആറിന് മാനന്തവാടിയിലെത്തിയ ഇരുവരും ഇവിടെനിന്നു സിനിമ കണ്ടശേഷം മടങ്ങി. രാത്രിയായതിനാല്‍ കാവല്‍പ്പുരയിലാണ് തങ്ങിയത്. ഇതിനിടയില്‍ പ്രതി അംബികയുമായി ശാരീരികബന്ധത്തിലും ഏര്‍പ്പെട്ടു. നേരത്തേ കരുതിവച്ചിരുന്ന അലൂമിനിയം കമ്പി ഉറങ്ങിക്കിടന്ന അംബികയുടെ കാലില്‍ ചുറ്റി അതിലേക്ക് സമീപത്തുള്ള ത്രീഫേസ് ലൈനില്‍നിന്ന് ഷോക്കേല്‍പ്പിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ പ്രതി കാവല്‍പ്പുരയില്‍ നിന്ന് തൂമ്പയെടുത്ത് വനത്തില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടി. ആഗസ്ത് ഏഴിന് പുലര്‍ച്ചെ മൂന്നരയോടെയാണ് കൃത്യം നടത്തിയത്.സിനിമാകഥയെ വെല്ലുന്ന വിധമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അംബിക പിടഞ്ഞുമരിച്ചുവെന്ന് ബോധ്യമായശേഷം ലൈനില്‍ നിന്ന് മുള ഉപയോഗിച്ച് കേബിള്‍ മാറ്റി. ഒറ്റക്ക് മൃതദേഹം ചുമന്നുകൊണ്ടുപോയി വനത്തില്‍ കുഴിച്ചിടുകയായിരുന്നു.

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചത് കൊലപാതക കാരണം.
കൊലപാതകം കഴിഞ്ഞ് പൊലീസ് തന്നെ സംശയിക്കാതിരിക്കാന്‍ അംബികയുടെ പേരില്‍ ശ്രീജു അംബികയുടെ മാതാവിന് അംബികയുടെ പേരില്‍ കത്തയച്ചിരുന്നു. തൊട്ടടുത്തുള്ള കോളനിയിലെ ശ്രീജുവിനെതിരേ കേസ് കൊടുക്കരുതെന്നും മകനെ നോക്കാന്‍ പണമയച്ചുതരാമെന്നും താന്‍ (അംബിക) കോഴിക്കോട് ജോലി ചെയ്യുകയാണെന്നും തന്നെ അന്വേഷിച്ചുവരേണ്ടെന്നും മോനെ നന്നായി നോക്കണമെന്നുമാണ് കത്തില്‍ പറഞ്ഞിരുന്നത്. ഇതിനിടെ അംബികയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് ശ്രീജുവിനെ പുല്‍പ്പള്ളി പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അതിനിടെ ശ്രീജുവിനെ വിടണമെന്നും താന്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലെത്തിക്കോളാമെന്നും പറഞ്ഞ് അംബികയെന്നപേരില്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ഒരു ഫോണ്‍സന്ദേശം വന്നിരുന്നു. ഇതിനു പിന്നിലും ശ്രീജുവായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു.
പക്ഷേ ഡിഎന്‍എ പരിശോധനാ ഫലം എല്ലാം മാറ്റി മറിച്ചു.അങ്ങനെ കോടതിയുടെ ജീവപര്യന്ത ശിക്ഷയെത്തി.
അംബികയുടെ മൃതദേഹം 2014 ഓഗസ്റ്റ് 10ന് ഉച്ചയോടെയാണ് കോളനിക്ക് സമീപത്തെ വനത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. അംബിക അയല്‍വാസിയായ ശ്രീജുവുമായി പ്രണയത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കുമെന്നു അംബിക മാതാവ് ബിന്ദുവിനോട് പറഞ്ഞിരുന്നു. അംബികയെ കാണാതായതിനെ തുടര്‍ന്ന് ബിന്ദു പുല്‍പ്പള്ളി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ശ്രീജുവിനെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com

Top