എന്താണ് രക്തചന്ദ്രന്‍?..നേരിയ ഭൂകമ്പത്തിനും കടല്‍ ഉള്‍വലിയാനും തിരിച്ചു കരയിലേക്ക് അടിച്ചുകയറാനും സാധ്യത

ലോകാവസനത്തിന് സമയമായോ? പാസ്റ്റര്‍മാരായ മാര്‍ക്ക് ബ്ലിറ്റ്‌സും ജോണ്‍ ഹാഗിയും ലോകവസാനം പ്രവചിക്കുകയാണ്. അതിനുള്ള തെളിവായി അവര്‍ കണ്ടെത്തിയത് 2014 ഏപ്രില്‍ 14ന്റെ പൂര്‍ണ ചന്ദ്രഗ്രഹണമാണ്. രക്തചന്ദ്രന്‍ (ബ്ബ്ലൂദ് മൂന്) എന്ന വാക്കാണ് അവര്‍ ഈ ചന്ദ്രഗ്രഹണത്തെ വിളിക്കാനുപയോഗിച്ചത്. 2015 സെപ്തംബര്‍ 28ന് തുടര്‍ച്ചയായ നാല് പൂര്‍ണ ചന്ദ്രഗ്രഹണങ്ങളുടെ പരമ്പരയിലെ അവസാന ഗ്രഹണമാണ്. ഇംഗ്ലീഷ് ബൈബിളില്‍ ജോയല്‍ പ്രവാചകന്റെ പുസ്തകത്തിലെ രണ്ടാമത്തെ അധ്യായത്തിലെ 31ാമത്തെ വാക്യമാണ് ചന്ദ്രഗ്രഹണത്തെ ലോകാവസാനവുമായി ബന്ധപ്പെടുത്തുന്നതിനായി പാസ്റ്റര്‍മാര്‍ തെരഞ്ഞെടുത്തത്. അതിങ്ങനെയാണ്. ‘സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ രക്തവര്‍ണമാകും. അത് ദൈവപുത്രത്തിന്റെ രണ്ടാമത്തെ ആഗമനത്തിന്റെ അടയാളമാണ്(ജോയല്‍ 2:31)’…

ബ്ലഡ്മൂണ്‍ ദൃശ്യമാകുന്ന സമയങ്ങളില്‍ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയ ഭൂചലനത്തിനു സാധ്യതയുണ്ടെന്ന് ശാസ്ത്രനിരീക്ഷകരുടെ മുന്നറിയിപ്പ്. പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളില്‍ കടലിനെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ ഉള്‍വലിയാനും തിരിച്ചു കരയിലേക്ക് അടിച്ചുകയറാനും സാധ്യതയുണ്ട്. 28ന് വെളുത്ത വാവിനോടനുബന്ധിച്ച് പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതിനാലാണിത്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികില്‍ വരുന്ന സൂപ്പര്‍ മൂണ്‍ സമയത്ത് അസാധാരണ വേലിയേറ്റം സാധാരണയാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഗവേഷകര്‍ അറിയിച്ചു.

ഈ സമയത്ത് പ്രകൃതിയില്‍ ചില ചലനങ്ങള്‍ കണ്ടെക്കാമെന്നും മുന്നറിയിപ്പുണ്ട്. ഭൂമിയില്‍ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം 3.5 ലക്ഷം കിലോമീറ്ററായി കുറയുന്നതിനാല്‍ ഇത്തരം മാറ്റങ്ങള്‍ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകര്‍ പറയുന്നു.ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലാകും. ഇതിനാല്‍ തന്നെ പൂര്‍ണചന്ദ്രദിനങ്ങളില്‍ ഭൂകമ്പങ്ങള്‍ വര്‍ധിക്കാറുണ്ടെന്നും കോഴിക്കോട്ടെ ശാസ്ത്രനിരീക്ഷകനായ ഡോ. രാജഗോപാല്‍ കമ്മത്ത് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൗമപാളികള്‍ തമ്മില്‍ യോജിക്കുന്ന പസഫിക് മേഖലയിലും ഇന്തോനീഷ്യയിലെ ജാവാ കടലിടുക്കുപോലുള്ള ഭ്രംശമേഖലകളിലുമായിരിക്കും ചലനം അനുഭവപ്പെടാന്‍ സാധ്യത. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും സൂപ്പര്‍മൂണിന്റെ ഫലമായി ചെറു ചലനങ്ങള്‍ക്കു സാധ്യതയൂണ്ട്. ഇന്തോനേഷ്യയോടു ചേര്‍ന്നു കിടക്കുന്ന ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങളും സാധ്യതാമേഖലകളുടെ പട്ടികയിലുണ്ട്.ആകര്‍ഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചില്‍ അനുഭവപ്പെടാന്‍ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങള്‍ പിന്നീട് വന്‍ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി അടുത്ത കാലത്ത് ചില പഠനങ്ങളില്‍ തെളിഞ്ഞിരുന്നുവെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങളില്‍ കാണുന്നു.

moonചന്ദ്രന്റെയും സൂര്യന്റെയും ആകര്‍ഷണം ഒരുമിച്ച് അനുഭവപ്പെടുമ്പോള്‍ ഭൂചലനസാധ്യത ഏറുന്നതായി ഗ്രീസിലെ ഹെലനിക് ആര്‍ക്കില്‍ നടത്തിയ പഠനത്തിലും തെളിഞ്ഞു. ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരുന്ന സൂപ്പര്‍മൂണ്‍ സമയത്ത് ആകര്‍ഷണ ശക്തിമൂലം ഭൗമപാളികള്‍ ഒന്നിനടിയില്‍ മറ്റൊന്നായി തെന്നിക്കയറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാന്‍ ഭൂചലനത്തില്‍ തെളിഞ്ഞു. വടക്കെ അമേരിക്കന്‍ പാളികളിലുണ്ടായ നിരക്കവും തെന്നലുമാണ് ഈ ഭൂകമ്പത്തിനു പെട്ടെന്നു പ്രേരകമായത്.ചന്ദ്രഗ്രഹണവും സൂപ്പര്‍മൂണും ഒരേ സമയം അനുഭവപ്പെടുന്ന സമയത്ത് സൂര്യനിലെ ചെറിയ കളങ്കങ്ങള്‍ പൊട്ടിത്തെറിക്കകൂടി ചെയ്താല്‍ (സോളാര്‍ ഫ്ലെയര്‍) ഭൂമിയില്‍ പലതും സംഭവിക്കും. സൂര്യനില്‍ നിന്നുള്ള കാന്തികക്കാറ്റുകള്‍ അന്തരീക്ഷത്തിലെ പ്ലാസ്മയെ ദശലക്ഷക്കണക്കിനു കെല്‍വിന്‍ ഡ്രിഗ്രിയിലേക്കു അത്യന്തം ചൂടുപിടിപ്പിച്ച് ഇലക്ട്രോണുകളെയും പ്രോട്ടോണുകളെയും ഘന അയോണുകളെയും പ്രകാശ വേഗത്തിലേക്ക് പ്രചോദിപ്പിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തില്‍ ഭൂകമ്പ സാധ്യതയും വര്‍ധിച്ചിരിക്കും. 2004 ഡിസംബര്‍ 26 ലെ സുമാട്രാ ഭൂചലനവും അടുത്ത കാലത്തുണ്ടായ ജപ്പാന്‍ ഭൂചലനവും സൂര്യനിലെ സൗരകളങ്കങ്ങളില്‍ നിന്നുള്ള പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായതാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഭൂമിയുടെ അന്തര്‍ഭാഗം തിളച്ചു മറ‍ിഞ്ഞ് ദ്രാവകാവസ്ഥയിലായതിനാല്‍ ചന്ദ്രന്‍ അടുത്തുവരുന്നത് ഭൗമോപരിതലത്തെയും ഭൗമപാളികളെയും ബാധിക്കും. ഇതു ഭൂചലനത്തിനു പുറമെ തിരമാലകളുടെ ശക്തി വര്‍ധിക്കുന്നതിനും ഇടയാക്കും. 2011 മാര്‍ച്ചിലെ സൂപ്പര്‍മൂണ്‍ സമയത്ത് പസഫിക്കിലെ ഭൗമപാളികള്‍ അസ്ഥിരമായതിനെ തുടര്‍ന്നു ഫിലിപ്പീന്‍സില്‍ ഭൂചലനമുണ്ടായി. ലോകത്തുണ്ടായ ശക്തിയേറിയ ആറ് പ്രധാന ഭൂകമ്പങ്ങള്‍ക്ക് പൂര്‍ണചന്ദ്രനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.

പാക്കിസ്ഥാന്‍ (2011), ചിലി (2010), സുമാട്രാ (2004), ലത്തൂര്‍ (1993), ഉത്തരകാശി (1991), അലാസ്കാ (1964), സുമാട്രാ (1833)– ഇവയെല്ലാം പൂര്‍ണചന്ദ്രദിനത്തിലോ അതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ പിന്നീടോ ആണ് ഉണ്ടായത്. കണ്ണൂരില്‍ 2003 ല്‍ അനുഭവപ്പെട്ട ഭൂചലനവും പൂര്‍ണചന്ദ്രദിനത്തോടനുബന്ധിച്ചായിരുന്നു. 2000 ഡിസംബര്‍ 12 ന് റിക്ടര്‍ സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഈരാറ്റുപേട്ട ഭൂചലനം അനുഭവപ്പെട്ടതും പൂര്‍ണചന്ദ്ര ദിനത്തോടനുബന്ധിച്ചായിരുന്നു.supermoon-lunar-eclipse

എന്താണ് രക്തചന്ദ്രന്‍?
ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ലോകാവസാന പ്രവചനങ്ങളുടെ ശാസ്ത്രീയത പരിശോധിക്കാം. ജോതിശാസ്ത്രജ്ഞര്‍ ‘ടെട്രാഡ്’ എന്ന് വിളിക്കുന്ന ഖഗോള പ്രതിഭാസമാണ് 2014-15 കാലയളവില്‍ സംഭവിക്കുന്നത്. ആറ് ചന്ദ്രമാസങ്ങളുടെ ഇടവേളയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന നാല് പൂര്‍ണ ചന്ദ്രഗ്രഹങ്ങളാണിത്. ഈ കാലയളവില്‍ ഭാഗികഗ്രഹണങ്ങള്‍ ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. അപൂര്‍വപ്രതിഭാസമാണ് ഇതെന്നൊന്നും പറയാന്‍ കഴിയില്ല. കഴിഞ്ഞ 2000 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ 54 ടെട്രാഡുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മനസിലാകും. 21ാം നൂറ്റാണ്ടില്‍ ഇതുപോലെയുള്ള എട്ട് ടെട്രാഡുകള്‍ കൂടി സംഭവിക്കും. സൂര്യന്‍-ഭൂമി-ചന്ദ്രന്‍ എന്നീ ഖഗോള പിണ്ഡങ്ങളുടെ സഞ്ചാരത്തിലുള്ള ക്രമീകരണം കൊണ്ടാണ് ഗ്രഹണങ്ങള്‍ ഉണ്ടാകുന്നത്. ടെട്രാഡുകളും അങ്ങനെ തന്നെ. 2014 ഏപ്രില്‍ 14-15, ഒക്‌ടോബര്‍ 8, 2015ഏപ്രില്‍ 4, സെപ്തംബര്‍28 എന്നീ ദിവസങ്ങളിലാണ് നാല് പൂര്‍ണചന്ദ്രഗ്രഹങ്ങള്‍ സംഭവിക്കുന്നത്. ഇതിന് ശേഷം ഇതുപോലെയൊന്ന് നടക്കണമെങ്കില്‍ 2033 വരെ കാത്തിരിക്കണം.
വീണ്ടും പാസ്റ്റര്‍മാരിലേക്ക് തന്നെ തിരിച്ചുവരാം. ഭൂമിയുടെ കേന്ദ്രം ഇസ്രായേലും ലോകമൊന്നാകെ നിയന്ത്രിക്കുന്നത് ജൂത-ക്രിസ്ത്യന്‍ മതവിശ്വാസപ്രകാരമുള്ള ദൈവ സങ്കല്‍പ്പവുമാണെന്ന സങ്കുചിതമായ ചിന്താഗതിയാണ് ഈ വെളിപാടിന് പിന്നിലുള്ളത്. അതിലേറെ രസകരമായ വസ്തുത ഈ നാല് ഗ്രഹണങ്ങളും ഇസ്രായേലില്‍ ദൃശ്യമാകുന്നില്ലെന്നതാണ്. അമേരിക്കക്കാര്‍ക്കാണ് ഇതിനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത്. ‘ബ്ലഡ്മൂണ്‍’ എന്ന വാക്ക് ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കാറില്ല. അതിലൊട്ടും വസ്തുതയില്ലാത്തതു തന്നെ കാരണം. ചിലപ്പോളെല്ലാം അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ സൃഷ്ടിക്കുന്ന പൊടിപടലങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ വ്യാപിക്കുമ്പോള്‍ ചന്ദ്രബിംബം ചുമപ്പുകലര്‍ന്ന തവിട്ടുനിറത്തില്‍ ദൃശ്യമാകാറുണ്ട്. ഈ പ്രതിഭാസത്തെ നാടകീയമായി അവതരിപ്പിക്കുമ്പോള്‍ ചില ശാസ്ത്രലേഖകരെങ്കിലും ചിലപ്പോഴെല്ലാം ‘ബ്ലഡ്മൂണ്‍’, ‘റെഡ്മൂണ്‍’ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നടത്താറുണ്ടെന്ന് മാത്രം. 2013ല്‍ പ്രസ്തുത   പാസ്റ്റര്‍മാര്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് ഈ പ്രയോഗം വ്യാപകമായി നടത്തിയിരിക്കുന്നത്.
blood moon എന്നതിനായുള്ള ഇമേജ് ഫലം
ചരിത്രാതീതകാലം മുതല്‍ തന്നെ മനുഷ്യന്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെ നിരീക്ഷിച്ചിരുന്നു. പല പ്രതിഭാസങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിക്കപ്പെട്ടത്. ആധുനിക കാലഘട്ടത്തില്‍ പൗരോഹിത്യവും ഇതിന് പിന്തുണ നല്‍കി. മതഗ്രന്ഥങ്ങള്‍ എഴുതപ്പെട്ട കാലത്ത് മനുഷ്യനുണ്ടായിരുന്ന ശാസ്ത്രബോധം ഇത്തരം പ്രതിഭാസ്ങ്ങള്‍ വിശദീകരിക്കുന്നതിന് ഉപയോഗിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ശാസ്ത്രം വളരുന്നതനുസരിച്ച് മതഗ്രന്ഥങ്ങള്‍ നവീകരിക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ പല ദുരൂഹ പ്രതിഭാസങ്ങളെയും കാര്യ കാരണ സഹിതം ശാസ്ത്രം വിവരിച്ചപ്പോഴും ഇത്തരം മതഗ്രന്ഥങ്ങള്‍ ആയിരത്തി അഞ്ഞൂറും രണ്ടായിരവും വര്‍ഷം പിന്നിലാണ് ഇപ്പോഴുമുള്ളത്. പുരോഹിതന്മാര്‍ക്കും മതപ്രഭാഷകര്‍ക്കും സാധാരണ ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം പ്രാപഞ്ചിക പ്രതിഭാസങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നതിനും കാരണമാകുന്നുണ്ടെങ്കില്‍ അത് തടയുകതന്നെ വേണം. പ്രവാചകന്മാര്‍ പൊറുക്കണം. ലോകാവസനത്തിന്റെ അടയാളമല്ല ഗ്രഹണങ്ങള്‍. കേവലമൊരു നിഴല്‍ നാടകം മാത്രമാണ്.
Top