അമേരിക്കയില്‍ അഭയം തേടിയെത്തിയ അഭയാര്‍ത്ഥി; വൈറ്റ് ഹൗസിന് മുന്നില്‍ വെടിയുതിര്‍ത്ത ഭീകരന്റെ കഥ

വാഷിംഗ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച്, വാഷിംഗ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസിന് സമീപം രണ്ട് വെസ്റ്റ് വിര്‍ജീനിയ നാഷണല്‍ ഗാര്‍ഡുകളെ വെടിവച്ചുകൊന്ന കേസില്‍ പ്രതി അഫ്ഗാന്‍ പൗരനായ റഹ്‌മാനുള്ള ലകന്‍വാള്‍ (29) ആരാണെന്നറിയാമോ 2021 ല്‍ അമേരിക്ക അഫ്ഗാനിലെ ദുരിതബാധിതരായവര്‍ക്ക് സഹായം ഉറപ്പാക്കാന്‍ നടത്തിയ ‘ഓപ്പറേഷന്‍ അലൈസ് വെല്‍ക്കം റീസെറ്റില്‍മെന്റ് പ്രോഗ്രാ’മിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ആളാണ് റഹ്‌മാനുള്ള ലകന്‍വാള്‍.

2001 ല്‍ തലിബാന്‍ ഭീകര നേതാവ് ബിന്‍ ലാദന്‍ അമേരിക്കയില്‍ നടത്തിയ ട്വിന്‍ ടവര്‍ ആക്രമണത്തെ തുടര്‍ന്ന് അമേരിക്ക തലിബാനെതിരേ നടത്തിയ ‘യുദ്ധ’മാണ് അവിടെ ജനജീവിതം വന്‍ ദുരന്തത്തിലെത്തിച്ചത്. ഈ ദുരിതം അന്താരാഷ്ട്ര ശ്രദ്ധയിലെത്തിയപ്പോള്‍ രാഷ്ട്രീയമായി മുഖം സംരക്ഷിക്കാനായിരുന്നു അമേരിക്കയുടെ ‘ഓപ്പറേഷന്‍ അലൈസ് വെല്‍ക്കം റീസെറ്റില്‍മെന്റ് പ്രോഗ്രാം.’
ഈ പദ്ധതിയുടെ മറവില്‍ അഭയാര്‍ത്ഥികളായി കുടിയേറിയവരില്‍ ഒരാളാണ് റഹ്‌മാനുള്ള.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുടിയേറ്റക്കാരനായ റഹ്‌മാനുള്ളയുയൈ വാഷിംഗ്ടണിലെ ബെല്ലിംഗ്ഹാമിലാണ് മറ്റുപലര്‍ക്കുമൊപ്പം അമേരിക്കന്‍ ഭരണകൂടം പുനരധിവസിപ്പിച്ചത്. റഹ്‌മാനുള്ള പക്ഷേ ഒറ്റയ്ക്കാണ് വൈറ്റ് ഹൗസ് ആക്രമണം നടത്തിയത്. ഇയാള്‍ എന്തുകാരണത്താലാണ് ഈ ആക്രമണത്തിന് തയാറായതെന്ന് വ്യക്തമായിട്ടില്ല.

ഉച്ചയ്ക്ക് 2:15 ഓടെ വടക്കുപടിഞ്ഞാറന്‍ ഡിസിയിലെ ഫരാഗട്ട് വെസ്റ്റ് മെട്രോ സ്റ്റേഷന് സമീപമാണ് വെടിവയ്പ്പ് നടന്നത്. റഹ്‌മാനുള്ള വാഹനത്തിലാണ് എത്തിയത്. ആദ്യം ഒരു വനിതാ ഗാര്‍ഡിന്റെ നെഞ്ചിലും പിന്നീട് തലയിലും വെടിയുതിര്‍ത്തു. തുടര്‍ന്ന് അയാള്‍ രണ്ടാമത്തെ ഗാര്‍ഡിന് നേരെ വെടിവെച്ചു. സമീപത്തുള്ള മൂന്നാമത്തെ നാഷണല്‍ ഗാര്‍ഡ് അംഗം ഇടപെട്ട് റഹ്‌മാനുള്ളയെ വെടിവച്ചു കീഴ്പ്പെടുത്തി.

വെടിയേറ്റ രണ്ട് ഗാര്‍ഡുകളുടെയും നില ഗുരുതരമാണ്, റഹ്‌മാനുള്ള ലകന്‍വാളിന് ഒന്നിലധികം വെടിയേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവം ഫെഡറല്‍ ഓഫീസര്‍മാര്‍ക്ക് നേരെയുള്ള ആക്രമണമായതിനാല്‍ ഫെഡറല്‍ തലത്തില്‍ കേസെടുക്കുമെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് വാഷിംഗ്ടണിലേക്ക് 500 നാഷണല്‍ ഗാര്‍ഡ് സൈനികരെ കൂടി വിന്യസിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചു.

ഈ സംഭവത്തെ തുടര്‍ന്ന് ‘കുടിയേറ്റക്കാര്‍ക്ക് അഭയവും ആശ്രയവും’ നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. കുടിയേറ്റക്കാര്‍ അപകടകരികള്‍ ആണെന്ന അഭിപ്രായവും ഇത് അമേരിക്കയ്ക്ക് മാത്രമല്ല, ഏതുരാജ്യത്തിനായാലും മുന്നറിയിപ്പാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

യുഎസ് അധികാര കേന്ദ്രത്തിന് സമീപമുള്ള റഹ്‌മാനുള്ള ലകന്‍വാളിന്റെ ആക്രമണം അഭയാര്‍ത്ഥികളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനും കരുതലെടുക്കാനും അഫ്ഗാന്‍ കുടിയേറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ സംഭരിക്കാനും അമേരിക്കയെ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. സൂക്ഷ്മപരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥി പ്രവേശനത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടു.

Top