നാട് ഏറ്റെടുത്ത ദൗത്യത്തിന് ഒപ്പം ചേര്‍ന്ന് കേരള സര്‍ക്കാര്‍: കുഞ്ഞിന്റെ ചികിത്സ സര്‍ക്കാര്‍ വഹിക്കും; ചികിത്സ അമൃതയില്‍

തിരുവനന്തപുരം: പിഞ്ചുകുഞ്ഞിന്റെ ജീവനുമായി തിരുവനന്തപുരത്തേയ്ക്ക് പായുന്ന ആംബുലന്‍സ് ഇന്നത്തെ പ്രധാന വാര്‍ത്തയാണ്. എന്നാണ് കുഞ്ഞിനെയുംകൊണ്ട് തിരുവനന്തപുരം വരെ വരേണ്ട ആവശ്യമില്ല. കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരില്ലെന്നും പകരം എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റുമെന്നുമാണ് വിവരം.

മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുവന്നിരുന്ന 15 ദിവസം പ്രായമായ കുട്ടിയുടെ ചികിത്സാച്ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. സമയം വൈകുമെന്നതിനാല്‍ അമൃത ആശുപത്രിയിലെ ബ്രിജേഷ്, കൃഷ്ണകുമാര്‍ എന്നീ ഡോക്ടര്‍മാര്‍ കുഞ്ഞിനെ പരിശോധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് രാവിലെ 11.15നാണ് ഹൃദയ സംബന്ധമായ രോഗമുള്ള 15 ദിവസം പ്രായമായ പെണ്‍കുട്ടിയെയും കൊണ്ട് ആംബുലന്‍സ് പുറപ്പെട്ടത്. കാസര്‍കോഡ് സ്വദേശികളായ സാനിയാ മിത്താഹ് ദമ്പതികളുടെ കുഞ്ഞാണ് വാഹനത്തിലുള്ളത്. 620 കിലോമീറ്റര്‍ ദൂരമുള്ള യാത്ര ആംബുലന്‍സ് 12 മണിക്കൂര്‍ കൊണ്ട് പിന്നിടുമെന്നാണ് കരുതിയതെങ്കിലും പകല്‍ ട്രാഫിക് ബ്ലോക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം വൈകാന്‍ ഇടയാകുമെന്നാണ് വിവരം.തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിഷയത്തില്‍ നേരിട്ട് ഇടപെടുകയും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ അമൃതയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അമൃത ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ആംബുലന്‍സില്‍ റോഡ് മാര്‍ഗം കുട്ടിയെ മാറ്റാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ KL – 60 J 7739 നമ്പരിലുള്ള ആംബുലന്‍സ് തൃശൂര്‍ പിന്നിട്ടുവെന്നാണ് വിവരം.

Top