ഇന്ത്യന്‍ ക്രിക്കറ്റര്‍ ഷമിക്കെതിരെ കൂടുതല്‍ കടുത്ത ആരോപണങ്ങളുമായി ഭാര്യ; ശബ്ദരേഖ പുറത്ത് വിട്ടു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരവും പേസറുമായ മുഹമ്മദ് ഷമിക്കെതിരെ കൂടുതല്‍ ആരോപണങ്ങളും തെളിവുകളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. ഷമിക്ക് അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിന് തെളിവുമായാണ് ഹസിന്‍ രംഗത്തെത്തിയത്. വെള്ളിയാഴ്ച്ച നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഹസിന്‍ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്. ഹസിന് ഭ്രാന്താണെന്നും, തനിക്കെതിരായ ആരോപണങ്ങള്‍ അവര്‍ തെളിയിക്കേണ്ടി വരുമെന്നും ഷമി പ്രതികരിച്ചതിന് പിന്നാലെയാണ് ഓഡിയോ ക്ലിപ്പുമായി ഭാര്യ എത്തുന്നത്.

ഹസിന്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷമി നിങ്ങള്‍ കള്ളം പറയരുത്. എന്നെക്കുറിച്ചോ, മകളെ കുറിച്ചോ ഷമിക്ക് ഒരു വിചാരവുമില്ല. ആ പാക്കിസ്ഥാനി പെണ്‍കുട്ടിയുടെ കാര്യത്തിലാണ് ഇപ്പോള്‍ ഷമിയുടെ ശ്രദ്ധ. അവരെപ്പറ്റിയുള്ള സത്യം എന്നോട് പറയണം. ആ ചാറ്റെല്ലാം ഷമിയുടേത് തന്നെയല്ലേ?

അല്ല (പുരുഷ ശബ്ദം)

ദുബായ് വിസ ഇല്ലെന്നും ഹോട്ടല്‍ റൂം വിട്ടുപോകാനാകില്ലെന്നും പറഞ്ഞിട്ട് പിന്നീട് എവിടെ നിന്ന് വിസ കിട്ടി? എന്നോട് എന്തിനാണ് കള്ളം പറഞ്ഞത്?

എന്റെ കൈയില്‍ വിസയുണ്ടായിരുന്നു (പുരുഷ ശബ്ദം)

നിങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ അഡ്രസ് അലിഷ്ബയ്ക്ക് (പാക്കിസ്ഥാനി പെണ്‍കുട്ടി) മെസ്സേജ് അയിച്ചില്ലേ?, എയര്‍പോര്‍ട്ടില്‍ അലിഷ്ബ കാത്തിരിക്കുമ്പോള്‍ നീ വരുന്ന സമയവും പോകുന്ന സമയവും അവള്‍ക്ക് അറിയമായിരുന്നു. ഇതെല്ലാം ചെയ്തത് മുഹമ്മദ് ഭായിയാണോ?

അലിഷ്ബ വഴിയാണ് മുഹമ്മദ് ഭായ് എനിക്കുള്ള പണം കൊടുത്തയച്ചത്. അവളുടെ അടുത്ത് നിന്ന് ആ പണം വാങ്ങണമായിരുന്നു (പുരുഷ ശബ്ദം)

പക്ഷേ അവളുമായി വൃത്തികെട്ട രീതിയിലുള്ള ചാറ്റിങ്ങാണ് ഷമി നടത്തിയത്. അതില്‍ പണത്തെ കുറിച്ചൊന്നും പറയുന്നില്ലല്ലോ. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ അലിഷ്ബയെക്കുറിച്ച് നിന്നോട് ചോദിച്ചു. അപ്പോള്‍ നീ ഒന്നുമറിയാത്ത പോലെ നിന്നു. അലിഷ്ബയോടൊത്തുള്ള നാടകം മുഴുവന്‍ കഴിഞ്ഞിട്ട് എന്തിനാണ് ഒന്നുമറിയാത്ത പോലെ നിന്നത്. നീ അലിഷ്ബയുമായി സെക്‌സ് ചെയ്തിട്ടുണ്ട്.

നോക്കൂ, സെക്‌സിനെക്കുറിച്ച് ഒരക്ഷരം പറയരുത് (പുരുഷ ശബ്ദം)

Top