ഷമി വാതുവെപ്പ് സംഘത്തിലെ കണ്ണി; അന്താരാഷ്ട്ര പെണ്‍വാണിഭ സംഘവുമായി അടുത്തബന്ധം; തെളിവുണ്ടെന്ന് ഭാര്യ

ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍. ഷമി വാതുവെപ്പ് സംഘത്തിന്റെ കണ്ണിയാണെന്നും ഷമി അലിസ്ബ എന്ന പാക്കിസ്താന്‍ യുവതിയുമായി താരത്തിന് രഹസ്യ ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത് അലിസ്ബ എന്ന പാക്കിസ്താന്‍ യുവതിയുടെ കൈയ്യില്‍ നിന്നും ഷമി ദുബൈയില്‍ വെച്ച് പണം വാങ്ങി, അവിടെവെച്ചു നടന്ന ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ ഇക്കാര്യങ്ങള്‍ തെളിയിക്കാമെന്ന് ഭാര്യ ഹസിന്‍ വ്യക്തമാക്കി. ഇതിന് ഇംഗ്ലണ്ടില്‍ നിന്നുള്ള മുഹമ്മദ് ഭായി എന്ന ബിസിനസുകാരനാണ് ഇടനിലക്കാരനായി നിന്നത്. തെളിവുകള്‍ തന്റെ കൈയ്യില്‍ ഉണ്ടെന്നും തന്നെ ചതിച്ച ഷമി രാജ്യത്തെയും ചതിക്കുമെന്ന് എനിക്കുറപ്പാണെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹസിന്റെ വെളിപ്പെടുത്തല്‍. നേരത്തെ കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പോലീസ് സ്‌റ്റേഷനില്‍ ഷമിക്കും കുടുംബാഗങ്ങള്‍ക്കുമെതിരെ ഹസിന്‍ പരാതി നല്‍കിയിരുന്നു. ഷമിയും കുടുംബവും രണ്ടു കൊല്ലമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്തത്. കൊലപാതക ശ്രമം ( ഇന്ത്യന്‍ ശിക്ഷനിയമം 307), ഗാര്‍ഹിക പീഡനം ( ഇന്ത്യന്‍ ശിക്ഷ നിയമം 498എ), ബലാത്സംഗം (376) തുടങ്ങിയ വകുപ്പുകള്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ഷമിയെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് മോഡലിങ് ഉപേക്ഷിച്ചത്. എന്നാലിപ്പോള്‍ വിരാട് കോലിയെപ്പോലെ ബോളിവുഡ് നടിയെ വിവാഹം ചെയ്യണമെന്നാണ് ഷമിയുടെ ആഗ്രഹം. എന്നെ വിവാഹം ചെയ്തത് തെറ്റായിപ്പോയെന്നും ഷമി കരുതുന്നുവെന്നും അഭിമുഖത്തില്‍ ഹസിന്‍ പറയുന്നു. 2014ലാണ് ഉത്തര്‍പ്രദേശുകാരനായ പേസ് ബൗളറെ ഹസിന്‍ വിവാഹം ചെയ്തത്. മറ്റു സ്ത്രീകളുമായി ഷമി വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്ക് മെസഞ്ചറിലും ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് ഹസിന്‍ ജഹാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Top