ഷമിക്കെതിരായ ആരോപണങ്ങള്‍ അവസാനിക്കുന്നില്ല: സഹോദരനോടൊപ്പം ലൈംഗീകബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് ഭാര്യ

മുംബൈ: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ നിരന്തര ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഭാര്യയായ ഹസിന്‍ ജഹാന്‍. കേട്ടാല്‍ ഞെട്ടുന്ന ആരോപണങ്ങളാണ് ഇതേവരെ പുറത്തു വന്നത്. ഷമി അദ്ദേഹത്തിന്റെ സഹോദരനൊപ്പം ലൈംഗിക ബന്ധത്തിന് തന്നെ നിര്‍ബന്ധിച്ചെന്ന് ഏറ്റവും പുതുതായി ഹസിന്‍ ആരോപിച്ചു.

2017 ഡിസംബറിലാണ് സംഭവം. സഹോദരനൊപ്പം ഒരു മുറിയില്‍ കഴിയാനാണ് അന്ന് ഷമി നിര്‍ബന്ധിച്ചത്. അന്ന് അയാള്‍ തന്റെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചെന്നും ഹസിന്‍ ആരോപിച്ചു. കഴിഞ്ഞദിവസം ഷമിക്കെതിരെ ഗുരുതരആരോപണങ്ങളാണ് ഹസിന്‍ നടത്തിയത്. ഷമി അവിഹിതബന്ധങ്ങളുടെ ആശാനാണെന്നും തന്നെ കൊല്ലാന്‍ പോലും മടിക്കില്ലെന്നുമാണ് ഹസിന്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നതടക്കമുള്ള ഗുരുതര വെളിപ്പെടുത്തലുകള്‍ ഫേസ്ബുക്കിലൂടെയാണ് ഹസിന്‍ വെളിപ്പെടുത്തിയത്. പല സ്ത്രീകളുമായി ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളും ഷമി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും സഹിതമാണ് ഹസിന്‍ ആരോപണമുന്നയിച്ചത്.

ഷമിയുടെ ബിഎംഡബ്ല്യു കാറില്‍ നിന്നും രഹസ്യമാക്കി വച്ചിരിക്കുന്ന നിലയില്‍ ഗര്‍ഭനിരോധന ഉറകളും ഒരു ഫോണും താന്‍ കണ്ടെത്തിയെന്നും ഹസിന്‍ പറയുന്നു. ഈ ഫോണ്‍ ലോക്ക് ആയിരുന്നെങ്കിലും കുറെ ശ്രമിച്ചശേഷം തനിക്കത് തുറക്കാന്‍ കഴിഞ്ഞെന്നും അങ്ങനെയാണ് പല രഹസ്യങ്ങളും കണ്ടെത്താന്‍ കഴിഞ്ഞതെന്നും ഹസിന്‍ പറയുന്നു.

ഷമിയുടെ മാതാവും സഹോദരനും അസഭ്യം പറയാറുണ്ടെന്നും അക്രമിക്കാറുണ്ടെന്നും ഹസിന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ഷമി നിഷേധിച്ചു. തന്റെ കരിയറും ജീവിതവും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ആരോപണങ്ങളാണ് ഇതെന്നാണ് ഷമി ട്വിറ്ററിലൂടെ അന്ന് പറഞ്ഞത്.

ഹസിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ബിസിസിഐ ഷമിയെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഭാര്യയുടെ പരാതിയില്‍ കൊല്‍ക്കത്ത പൊലീസ് കേസ് എടുക്കുകയും ചെയ്തു. കൊലപാതകശ്രമം, ബലാത്സംഗം, അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

2014ലായിരുന്നു ഷമിയും മുന്‍ മോഡലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചിയര്‍ ഗേള്‍സില്‍ അംഗവുമായിരുന്ന ഹസിനും തമ്മിലുള്ള വിവാഹം.

Top