വീട്ടില്‍ വളര്‍ത്തിയിരുന്ന സിംഹങ്ങള്‍ ചേര്‍ന്ന് ഉടമയെ കടിച്ചുകീറി കൊന്നു

വീട്ടില്‍ വളര്‍ത്തിയിരുന്ന സിംഹങ്ങള്‍ ചേര്‍ന്ന് ഉടമയെ കടിച്ചുകീറി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ചെക്ക് റിപ്പബ്‌ളിക്കിലാണ് സംഭവം. മൈക്കിള്‍ പ്രസേക് എന്ന മുപ്പത്തിമൂന്നുകാരനാണ് ദാരൂണാന്ത്യം സംഭവിച്ചത്. ഇയാള്‍ വളര്‍ത്തിയ ഒന്‍പത് വയസ്സുള്ള ആണ്‍സിംഹത്തിന്റെയും അതിന്റെ ഇണയായ പെണ്‍സിംഹത്തെയും ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.അയല്‍വാസികള്‍ അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ പൊലീസ് സിംഹങ്ങളെ വെടിവച്ചു കൊന്നതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. രണ്ട് സിംഹങ്ങളെയും പ്രത്യേകം കൂട്ടിലാണ് വളര്‍ത്തിയിരുന്നത് എന്ന് ഇയാളുടെ അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. സിംഹത്തിന്റെ കൂടിനുള്ളിലാണ് മൈക്കിളിന്റെ മൃതദേഹം കാണപ്പെട്ടത്. 2016 മുതലാണ് മൈക്കിള്‍ ആണ്‍സിംഹത്തെ വീട്ടില്‍ വളര്‍ത്താന്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം പെണ്‍സിംഹത്തെയും കൊണ്ടുവന്നു. വന്യജീവികളെ നിയമവിരുദ്ധമായി വളര്‍ത്തിയതിന്റെ പേരില്‍ മൈക്കിളിന് പിഴയടയ്‌ക്കേണ്ടി വന്നിരുന്നു. തന്റെ വീടിരിക്കുന്ന സ്ഥലത്തേയ്ക്ക് കടക്കാന്‍ മൈക്കിള്‍ ആരെയും അനുവദിച്ചിരുന്നില്ല. മൃഗങ്ങളെ ഉപദ്രവിക്കുന്നു എന്ന വിഷയത്തില്‍ തെളിവൊന്നും ലഭിക്കാത്തതിനാല്‍ അധികൃതര്‍ക്ക് ബലമായി സിംഹങ്ങളെ ഇവിടെ കൊണ്ടുപോകാനും സാധിച്ചിരുന്നില്ല.

Top