കര്‍ണ്ണാടകയില്‍ ദലിതരെ തെരുവ് പട്ടികള്‍ എന്ന് അധിക്ഷേപിച്ച് കേന്ദ്രമന്ത്രി ഹെഗ്‌ഡെ; പ്രതിഷേധവുമായി ദലിത് സംഘടനകളും പ്രകാശ്രാജും

ന്യൂഡല്‍ഹി: ദലിതര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി. നേരത്തെ സര്‍ക്കാര്‍ ഭരണഘടന തിരുത്തിയെഴുതുമെന്ന പരാമര്‍ശം നടത്തി വിവാദത്തിലായ കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെയാണ് വീണ്ടും വിവാദത്തിലായിരിക്കുന്നത്.

ദളിതരെ പട്ടികളോട് ഉപമിച്ചാണ് ഹെഗ്‌ഡെ ഇത്തവണ വിവാദത്തിലായത്. ഇതിനെതിരെ നടന്‍ പ്രകാശ് രാജ് അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. സംഭവിക്കാനുള്ളതെല്ലാം നടന്നുവെന്നും ഇനിയും കൂടുതല്‍ നാറാതെ ഹെഗ്‌ഡെയെ പിരിച്ചു വിടുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര്‍ണാടകയിലെ ബെ?ല്ലാ?രി?യി?ല്‍ ഒരു ചടങ്ങിനെത്തിയ കേ?ന്ദ്ര?മ?ന്ത്രിയെ ദളിത് സംഘടനയുടെ അംഗങ്ങള്‍ തടയുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. ഇ?തി?നു പി?ന്നാ?ലെ ന?ട?ത്തി?യ പ്ര?സം?ഗ?ത്തി?ലാ?ണ് പ്ര?തി?ഷേ?ധി?ക്കു?ന്ന തെ?രു?വു? പട്ടികളു?ടെ കു?ര?യ്ക്ക?ല്‍ ഗൗ?നി?ക്കി?ല്ലെ?ന്ന മ?ന്ത്രി?യു?ടെ വിവാദ പ?രാ?മ?ര്‍?ശ?മെ?ത്തി?യ?ത്.

ഞങ്ങള്‍ നിങ്ങളെ സഹായിക്കാനാണ് ഇവിടെയെത്തിയത്. എന്തൊക്കെ സംഭവിച്ചാലും കേന്ദ്രസര്‍ക്കാര്‍ നിങ്ങളുടെ കൂടെയുണ്ടാകും. ഞങ്ങളുടെ കൂടെ നില്‍ക്കുന്നവരെ എന്തുവില കൊടുത്തും സംരക്ഷിക്കും. എന്നാല്‍ തെരുവ് പട്ടികള്‍ എത്ര തന്നെ കുരച്ചാലും അത് തങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഭരണഘടനയില്‍ നിന്ന് മതേതരം, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ സ്ഥിരമായി നീക്കുമെന്ന ഹെ?ഗ്‌ഡെ?യു?ടെ പ്ര?സ്താ?വ?ന നേരത്തെ, വി?വാ?ദ?മാ?യി?രു?ന്നു. ഈ വിവാദം പുകയുന്നതിനിടയിലാണ് വീണ്ടും പ്രസ്താവനകളുമായി ഹെഗ്‌ഡെ വീണ്ടും രംഗത്തെത്തിയത്.

Top