പ്രേമം ചോര്‍ത്തിയത് സംവിധായകനോ?

പ്രേമം ചോര്‍ത്തിയത് സംവിധായകനോ? അല്‍ഫോണ്‍സ് പുത്രന്‍ സംശയത്തിന്റെ നിഴലില്‍; സംവിധായകനും നിര്‍മ്മാതാവും തമ്മിലുള്ള സംഘര്‍ഷം സിനിമയ്ക്ക് പാരയായി 

alphone_putaranതിരുവനന്തപുരം: പ്രേമം സിനിമാ വ്യാജ വിവാദം സിനിമയുടെ അണിയറയിലെ സംഘര്‍ഷത്തിന്റെ ഫലമെന്ന് സൂചന. ചിത്രത്തിന്റെ സംവിധായകനായ അല്‍ഫോണ്‍സ് പുത്രനാണ് വ്യാജന് പിന്നിലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ മലയാള സിനിമാ മേഘലയില്‍ ഏറെ വിവാദം സൃഷ്ട്രിച്ച വ്യാജ പ്രേമം ക്ലൈാമാക്‌സിലേക്ക് നീങ്ങുകയാണ്. ചിത്രത്തിന്റെ സംവിധായകനും എഡിറ്ററുമായ അല്‍ഫോന്‍സ് പുത്രനെയും മറ്റ് ചില അണിയറ പ്രവര്‍ത്തരെയും ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇവരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘പ്രേമം’ സൂപ്പര്‍ ഹിറ്റായെങ്കിലും അല്‍ഫോന്‍സ് പുത്രനും നിര്‍മ്മാതാവ് അന്‍വര്‍ റഷീദും തമ്മില്‍ നല്ല രസത്തിലല്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. സിനിമയുമായി നേരിട്ട് ബന്ധമുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് അന്വേഷണ സംഘം ഇന്നലെ കൊച്ചിയില്‍ പോയി അല്‍ഫോന്‍സ് പുത്രനെ ചോദ്യം ചെയ്തത് .

സ്വന്തം വീടിനടുത്തു വച്ചാണ് അല്‍ഫോന്‍സ് പുത്രന്‍ സിനിമ എഡിറ്റ് ചെയ്തത്. എഡിറ്റിങ് പൂര്‍ത്തിയായി സെന്‍സറിംഗിന് നല്‍കിയ പ്രിന്റിന്റെ പതിപ്പാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ്, അവസാന മിനുക്ക് പണികള്‍ നടത്തിയ സ്റ്റുഡിയോ എന്നിവ കഴിഞ്ഞാല്‍ പ്രിന്റ് പുറത്തു പോകാന്‍ സാദ്ധ്യതയള്ളത് അണിയറക്കാരില്‍ നിന്നാണ്. ഒരു സംവിധായകന്‍ സ്വന്തം ചിത്രം തുലയ്ക്കുമെന്നൊന്നും അന്വേഷണ സംഘം കരുതുന്നില്ല. സംവിധായകനൊപ്പമുള്ള ആരെങ്കിലും ചെയ്തിരിക്കാം എന്നാണ് അവര്‍ കരുതുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്.

നെറ്റില്‍ അപ് ലോഡ് ചെയ്ത പതിപ്പ് കമ്പ്യൂട്ടറില്‍ നിന്ന് കോപ്പി ചെയ്തത് റിലീസിങ് തീയതിക്കു മുമ്പാണ്. ഷൂട്ടിങ് തീര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സിനിമയുടെ മൂന്നിലൊന്ന് ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് കുറച്ചു ഭാഗങ്ങള്‍ നഷ്ടപ്പെട്ടു. അത്രയും ഭാഗം വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നു. അത് നിര്‍മ്മാതാവിന് അധിക ബാദ്ധ്യതയായി. സംവിധായകനും നിര്‍മ്മാതാവും അകലുന്നത് ഈ ഘട്ടത്തിലാണ്. ഇങ്ങനെ വന്ന ഘട്ടത്തിലാണ് ഇവര്‍ തമ്മിലുള്ള ഭിന്നതയും പ്രശ്‌നത്തിന് സിനിമയുടെ വ്യാജപതിപ്പിന്റെ ചോര്‍ച്ചക്ക് കാരണമായോ എന്ന് പൊലീസ് അന്വോഷിക്കുന്നത്.

ചിത്രം സൂപ്പര്‍ ഹിറ്റായതിന് ശേഷം കോപ്പി നെറ്റില്‍ പ്രചരിച്ചാല്‍ നഷ്ടം നിര്‍മ്മാതാവിനായിരിക്കും. പ്രേമത്തിന്റെ സാറ്റലൈറ്റ് അവകാശത്തിന് ചാനലുകള്‍ 5.5 കോടി രൂപ പറഞ്ഞിട്ടും നല്‍കാതെ കൂടുതല്‍ കിട്ടാന്‍ വിലപേശി വരികയായിരുന്നു. വ്യാജന്‍ എല്ലാവരും കണ്ടതോടെ സാറ്റലൈറ്റ് അവകാശത്തിന് അത്രയും വലിയ തുക പ്രതീക്ഷിക്കാനാവില്ല. സി.ഡി ഡി.വി.ഡി റൈറ്റും വന്‍ തുക കിട്ടില്ല. അത് ഭീമമായ നഷ്ടമാണ്. നാല് സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ പകര്‍പ്പ് സൂക്ഷിച്ചതന്നെ് അന്‍വര്‍ റഷീദ് മൊഴി നല്‍കിയിരുന്നു. അതിലൊന്ന് അല്‍ഫോന്‍സ് പുത്രന്റെ എഡിറ്റിങ് റൂമാണ്.

അതേസമയം മാധ്യമങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകളെ നിഷേധിച്ച് അല്‍ഫോന്‍സ് പുത്രന്‍ രംഗത്തെത്തി. ഞാന്‍ സിനിമ ചോര്‍ത്തിയെന്ന് നിര്‍മ്മാതാവ് അന്‍വര്‍ റഷീദോ അന്വേഷണ ഉദ്യോഗസ്ഥരോ പറഞ്ഞിട്ടില്ല എന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.

Top