മരണമെത്തും മുമ്പ് കോന്നിയിലെ പെണ്‍കുട്ടി ആതിരയുടെ കവിതയില്‍ നിറയെ മാതൃസ്‌നേഹം

athiraപത്തനംതിട്ട:മരണമെത്തും മുമ്പ് കോന്നിയിലെ പെണ്‍കുട്ടി ആതിരയുടെ കവിതയില്‍ നിറയെ മാതൃസ്‌നേഹം.ദൈവം എനിക്കു തന്ന സമ്മാനമാണ് അമ്മ കോന്നിയില്‍നിന്നു കാണാതായി ഒറ്റപ്പാലത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടികളില്‍ ആതിരയ്ക്ക് അമ്മയോട് പറഞ്ഞാല്‍ തീരാത്ത സ്‌നേഹമായിരുന്നെന്നുആതിരയുടെ കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നു.മനോഹരമായ ലോകത്ത് അതിമനോഹരമായ വാക്കാണ് അമ്മ. എന്റെ ലോകത്തെ ഭാഗ്യ നക്ഷത്രമാണ് അമ്മ. എന്നിങ്ങനെ പോകുന്ന കവിത, തന്റെ ജീവിതത്തില്‍ ദൈവം തന്ന സമ്മാനമാണ് അമ്മയെന്നു പറഞ്ഞാണ് അവസാനിക്കുന്നത്.

poem athiraസ്‌കൂള്‍ ഓഫീസില്‍ വിദ്യാര്‍ഥികളുടെ അസൈന്‍മെന്റുകളുടെ ഇടയില്‍ സൂക്ഷിച്ചിരുന്ന കവിത കഴിഞ്ഞ ദിവസമാണ് അധ്യാപകര്‍ തിരഞ്ഞെടുത്തത്. പഠനത്തില്‍ മിടുക്കിയായിരുന്ന ആതിര എഴുത്തിലും മുമ്പന്തിയിലായിരുന്നെന്ന് അധ്യാപകരും പറയുന്നു. അധ്യാപകരില്‍നിന്നു ലഭിച്ച കവിത അടൂരിലെ ഒരു വെബ്‌സൈറ്റാണ് പുറത്തുവിട്ടത്. ആതിരയുടെ ഓര്‍മയ്ക്കായി കവിത സ്‌കൂളില്‍ സൂക്ഷിക്കാനാണ് അധ്യാപകരുടെ തീരുമാനം. അധ്യാപകന്‍ നല്‍കിയ ക്ലാസ് വര്‍ക്കിന്റെ ഭാഗമായുള്ള കവിതയെഴുത്തിലാണ് മാതൃസ്‌നേഹം നിറയുന്ന വാക്കുകള്‍ ആതിര എഴുതിയത്. മൈ സ്വീറ്റ് മദര്‍ എന്നായിരുന്നു ഇംഗ്ലീഷിലെ കവിതയുടെ തലക്കെട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top