68 ദിവസം ഉപവാസമിരുന്ന 13കാരി മരിച്ചു

ഹൈദരാബാദ്: 68 ദിവസം നിരാഹാര വ്രതമനുഷ്ഠിച്ച ജൈന്‍ മതവിശ്വാസിയായ 13കാരി മരിച്ചു.ജൈന്‍ മതവിശ്വാസിയായ 13കാരി ആരാധ്യയാണ് മരിച്ചത്. എട്ടാം ക്ലാസുകാരിയായ ആരാധ്യ ജൈന്‍ പുണ്യമാസമായ ‘ചൗമാസ’യിലാണ് വ്രതമെടുത്തിരുന്നത്. 68 ദിവസത്തെ ഉപവാസം അവസാനിപ്പിച്ച് രണ്ട് ദിവസങ്ങള്‍ക്കകം ആരാധ്യയെ ആശുപത്രിയിലാക്കുകയും ഹൃദയസ്തംഭനം മൂലം മരിക്കുകയായിരുന്നെന്നും ആ‍രാധ്യയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

ബാല തപസ്വി എന്ന ആരാധ്യയെ വിശേഷിപ്പിച്ച ശവസംസ്കാര ഘോഷയാത്രയ്ക്ക് ശോഭായാത്ര എന്നാണ് വിളിച്ചത്. വമ്പിച്ച ജനാവലി ആയിരുന്നു ഈ 13കാരിയുടെ ശവസംസ്കാരത്തിനായി എത്തിയത്. ആരാധ്യ ഇതിന് മുന്‍പ് 41 ദിവസം ഉപവാസമനുഷ്ഠിച്ചിട്ടുണ്ട്. ജൈന്‍ മതവിശ്വാസികള്‍ക്കിടയില്‍ ഇത്തരത്തില്‍ നിരാഹാര വ്രതമനുഷ്ഠിക്കുന്നത് പുണ്യപ്രവൃത്തിയായാണ് കണക്കാക്കപ്പെടുന്നത്. യോഗങ്ങളിലും മറ്റും മതാചാര്യന്മാര്‍ ആരാധ്യയെ പുകഴ്ത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ഇത്തരത്തിലുള്ള അനുഷ്ഠാനത്തിന് അനുവദിക്കുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് സമുദായത്തിലെ അംഗമായ ലത ജൈന്‍ പറയുന്നു. ഇതിനെ കൊലപാതകമെന്നോ ആത്മഹത്യയെന്നോ ആണ് വിളിക്കേണ്ടതെന്ന് അവര്‍ പറഞ്ഞു.

സെക്കന്തരാബാദില്‍ ആഭരണ വ്യാപാരികളായ കുടുംബം ആരാധ്യയെ സ്കൂളില്‍ പോകുന്നത് പോലും ഉപേക്ഷിച്ച് ഉപവാസമനുഷ്ടിക്കാന്‍ അനുവദിച്ചിരുന്നു. വധുവിനെ പോലെ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ് ക്ഷീണിതയായി രഥത്തിലിരിക്കുന്ന ആരാധ്യയുടെ ചിത്രങ്ങള്‍ സോഷ്യമീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

“ഞങ്ങളൊന്നും ഒളിച്ചുവെക്കുന്നില്ല. ആരാധ്യ നിരാഹാര വ്രതത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അവളോടൊത്ത് സെല്‍ഫിയെടുക്കാന്‍ പലരും വരാറുണ്ട്. ഇപ്പോള്‍ അവള്‍ മരിച്ചപ്പോള്‍ മാത്രം ഞങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല” ആരാധ്യയുടെ മുത്തച്ഛന്‍ പറഞ്ഞു.

എന്നാല്‍ മുതിര്‍ന്നവര്‍ അനുഷ്ഠിക്കേണ്ട വ്രതാനുഷ്ഠാനങ്ങള്‍ കുട്ടികള്‍ ആചരിക്കുന്നതിലും അത് മരണത്തിലേക്ക് നയിക്കുന്നതിലും അസ്വാഭാവികതയുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Top