പത്തു കോടിയിൽ നിന്ന് എട്ടു കോടി പിടിച്ചുവച്ച് രണ്ടു കോടി അനുവദിച്ചു, ചങ്കൂറ്റമുണ്ടെങ്കിൽ മുഖ്യമന്ത്രി വരട്ടെ, ഏതൊക്കെ പദ്ധതികൾ മുടക്കിപ്പിച്ചെന്ന് അക്കമിട്ട് നിരത്താം: സുരേഷ് ഗോപി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ എംപിയും ബി.ജെ.പി.  നേതാവുമായ സുരേഷ് ഗോപി.

കേന്ദ്ര ഫണ്ടുകൾ ഉപയോഗിച്ചുള്ള പദ്ധതികൾ പലതും കേരള സർക്കാർ മുടക്കിയന്ന് അദ്ദേഹം ആരോപിച്ചു. ഇല്ല ന്ന് തെളിയിക്കാൻ കഴിയുമോ എന്നും, തയാറായാൽ അക്കമിട്ടു ഓരോ കാര്യവും നിരത്താമെന്നും സുരേഷ് ഗോപി  പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2020ൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം കൊവിഡിന്‍റെ പശ്ചാത്തലത്തിൽ രണ്ടു വർഷത്തെ എംപി ഫണ്ടുകൾ പിൻവലിച്ച ഒരു സാഹചര്യമാണുണ്ടായത്.

2021ൽ 7, 8 മാസം എം.പി. സ്ഥാനം ബാക്കിയുള്ളപ്പോഴാണ് പത്തു കോടിയിൽ നിന്ന് എട്ടു കോടി പിടിച്ചു വച്ചുകൊണ്ട് രണ്ടു കോടി അനുവദിച്ചത്.

ഏതെങ്കിലും ഒരു രാഷ്ട്രീയ ഭരണ ചിന്താഗതിയെ കുറ്റം പറയുന്നതല്ല. ചങ്കൂറ്റമുണ്ടെങ്കിൽ മുഖ്യമന്ത്രി വരട്ടെ ഈ വേദിയിൽ. ഞാൻ നിരത്തി വച്ചു കൊടുക്കാം ഏതൊക്കെയാണ് മുടക്കിപ്പിച്ചതെന്ന്.

അവരുടെ വെറും നാറിയ ഭരണസമ്പ്രദായത്തിൽ എന്തൊക്കെയാണ് മുടക്കിപ്പിച്ചത് എന്ന് ഞാൻ തെളിവ് കൊടുക്കാം എന്നും സുരേഷ് ഗോപി പറഞ്ഞു.

ആ പശ്ചാത്തലത്തിൽ കൊടുക്കാവുന്ന പദ്ധതികൾ എല്ലാം കൊടുത്തു. ഇവിടുത്തെ സർക്കാർ  ഇവിടെ ഒന്നും ചെയ്യാൻ നമ്മളെ അനുവദിക്കില്ലെന്നാണ്  മനോഭാവം. അതിനെല്ലാം തെളിവുകൾ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

 

Top