പ്രവാസിയെ തട്ടിക്കൊണ്ട് പോകലും മര്‍ദ്ദനവും കവര്‍ച്ചയും; കാമുകിയും സഹോദരനും ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം:  വിമാനത്താവളത്തില്‍ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും തട്ടിയെടുത്ത സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍.

തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെയാണ് തട്ടിക്കൊണ്ടുപോയത്. ചിറയന്‍ കീഴിലെ റിസോര്‍ട്ടില്‍ രണ്ടു ദിവസം കെട്ടിയിട്ടു. കാമുകി ഇന്‍ഷയും സഹോദരന്‍ ഷെഫീക്കും ചേര്‍ന്നായിരുന്നു കവര്‍ച്ച നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുബായില്‍വച്ച് മുഹൈദിനും ഇന്‍ഷയും പ്രണയത്തിലായിരുന്നു. ബന്ധത്തില്‍നിന്ന് യുവാവ് പിന്മാറിയത് വൈരാഗ്യത്തിന് കാരണമായി. ആദ്യം യുവതി ഒരു കോടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ മുഹൈദ് തയാറായില്ല. ഇതേത്തുടര്‍ന്ന് തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു.

പിന്നാെല 15 ലക്ഷത്തി 70,000 രൂപയും രണ്ട് ഫോണും സ്വര്‍ണവും തട്ടിയെടുത്തു. മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങിയതായി പരാതിയുണ്ട്. എല്ലാത്തിനുംശേഷം എയര്‍പോട്ടിന് മുന്നില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 22നാണ് മുഹൈദിനെ തട്ടിക്കൊണ്ടുപോയത്. കാമുകി ഇന്‍ഷ, സഹോദരന്‍ ഷെഫീഖ് എന്നിവരാണ് മുഖ്യപ്രതികള്‍. ഇവരുടെ സുഹൃത്തുക്കളായ രാജേഷ്, ഷാജാസ്, അഷിഖ്, അന്‍സില്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍.

Top