വർക്കലയിലെ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിൽ; കമ്പനി ഉടമകൾ ഒളിവിൽ, കമ്പനി പ്രവർത്തിച്ചത് അനുമതിയില്ലാതെ

തിരുവനന്തപുരം: വർക്കലയിലെ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് മൂന്നു പേരെ  അറസ്റ്റ് ചെയ്തു.

പാരാഗ്ലൈഡിംഗ് ട്രെയിനർ സന്ദീപ്, പാരാഗ്ലൈഡിങ്ങ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. അപകടകരമായി പറക്കൽ നടത്തിയതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ ഫ്‌ളൈ അഡ്വഞ്ചേഴ്സ് സ്പോർട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതിന്റെ ഉടമകൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശിയായ പവിത്രയിൽ നിന്ന് പാരാ‌ഗ്ലൈഡ് ജീവനക്കാർ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിച്ചിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ടു വാങ്ങിയത്.

ഇന്നലെയായിരുന്നു അപകടം. വർക്കല ഹെലിപ്പാഡിൽനിന്ന് പറന്നു പൊങ്ങിയ പാരാഗ്ലൈഡർ, കാറ്റിന്റെ ദിശ മാറിയതുമൂലം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 350 മീറ്റർ അകലെ പാപനാശം കടപ്പുറത്തെ ഹൈമാസ്റ്റ് വിളക്കിലാണു കുടുങ്ങിയത്.  ഏകദേശം 100 അടിയാണ് വിളക്കുതൂണിന്റെ ഉയരം. തൊട്ടടുത്ത് കടലാണ്.

പാരാഗ്ലൈഡിങ്ങിന് പാപനാശത്ത് ഈ കമ്പനിയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. മനപൂർവമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഉത്തരാഖണ്ഡ് സ്വദേശിയാണ് അറസ്റ്റിലായ പാരാഗ്ലൈഡിങ്ങ് ട്രെയിനര്‍ സന്ദീപ്.

80 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന വിനോദസഞ്ചാരിയായ കോയമ്പത്തൂർ സ്വദേശിനി പവിത്രയേയും (28) ട്രെയ്നറെയും ഒന്നര മണിക്കൂറിനു ശേഷമാണ് സുരക്ഷിതമായി താഴെയിറക്കാനായത്. ഇറക്കുന്നതിനിടെ ഇരുവരും വീണത് അഗ്നിരക്ഷാസേന വലിച്ചുകെട്ടിയ വലയിലായിരുന്നതിനാൽ പരിക്കേറ്റില്ല.

 

.

Top