സഹപാഠികളെ കൊന്ന് രക്തം കുടിക്കാന്‍ പദ്ധതിയിട്ട് സ്‌കൂള്‍ കുട്ടികള്‍; സാത്താന്‍ ആരാധകരാണ് കുട്ടികൾ

ഫ്‌ളോറിഡയിലെ സ്‌കൂളില്‍ നിന്നും വന്ന വാര്‍ത്തകേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം. സ്‌കൂളിലെ അദ്ധ്യാപിക നല്‍കിയ വിവരമനുസരിച്ച പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞ്ുവന്ന കാര്യങ്ങളാണ് ജനങ്ങളെ ഞെട്ടിച്ചത്. സഹപാഠികളെ കൊന്ന് ചോര കുടിക്കുന്നതിനായി പദ്ധതിയിട്ട് 12 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍. പോലീസ് ഇവരെ പിടികൂടി.

സ്‌കൂളില്‍ എന്തോ മോശം കാര്യം സംഭവിക്കാന്‍ പോകുന്നുവെന്ന് ഒരു വിദ്യാര്‍ഥി അധ്യാപികയ്ക്കു നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്. അന്വേഷണത്തില്‍ 12 വയസ്സുള്ള ആ പെണ്‍കുട്ടികളുടെ പദ്ധതി കേട്ട് ഫ്‌ലോറിഡ പൊലീസ് ഞെട്ടി. കുറഞ്ഞത് 15 സഹപാഠികളെയെങ്കിലും കൊന്ന് ചോര കുടിക്കാനും പറ്റിയാല്‍ മാംസം ഭക്ഷിക്കാനുമായിരുന്നു പെണ്‍കുട്ടികളുടെ പരിപാടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് നടത്തിയ തിരച്ചിലില്‍ ഇറച്ചിവെട്ടുന്ന കത്തി, പീറ്റ്‌സ മുറിക്കാനുള്ള കത്തി, കത്രിക തുടങ്ങിയ ആയുധങ്ങളും കണ്ടെത്തി. പെണ്‍കുട്ടികളുടെ സംസാരം യാദൃച്ഛികമായി കേട്ട മറ്റൊരു വിദ്യാര്‍ഥിയാണ് അധ്യാപകര്‍ക്കു മുന്നറിയിപ്പു നല്‍കിയത്. ബാര്‍ട്ടോയിലെ മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന രണ്ടു കുട്ടികളും സാത്താനെ ആരാധിക്കുന്നവരാണ്. സാത്താനുമായി കൂടുതല്‍ അടുക്കാനുള്ള ആരാധനയുടെ ഭാഗമായാണ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത്.

സ്‌കൂളിലെ ശുചിമുറിയില്‍ എത്തുന്ന ചെറിയ ക്ലാസിലെ കുട്ടികളെ കീഴടക്കി കൊല്ലാനായിരുന്നു പദ്ധതി. കൂടുതല്‍ പേരെ കൊന്ന് പാപികളായ ശേഷം ജീവനൊടുക്കിയാല്‍ നരകത്തില്‍ പോകാനും സാത്താന്റെ സമീപമെത്താനും കഴിയുമെന്നായിരുന്നു കുട്ടികളുടെ വിശ്വാസം. അറസ്റ്റിലായവരെ പ്രായപൂര്‍ത്തിയാകാത്ത കുറ്റിവാളികള്‍ക്കുള്ള സങ്കേതത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ഗൂഢാലോചന തെളിയിക്കുന്ന ടെക്സ്റ്റ് മെസേജുകളും പൊലീസിന് ലഭിച്ചു.

Top