കൊലപാതകം നടത്തി നാടുവിട്ടത് രണ്ട് യുവതികളുമായി; 12 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

ചങ്ങനാശേരി: കൊലപാതകം നടത്തി ഒളിവില്‍ പോയ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിടയില്‍. ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. കൊലപാതകത്തിനുശേഷം ഒളിവില്‍പോയ പായിപ്പാട് നാലുകോടി പുളിമൂട്ടില്‍ കൊല്ലംപറമ്പില്‍ റോയി (48) പിടിയിലയത്. 2006 ല്‍ തൃക്കോടിത്താനം ആരമലക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു കൊലപാതകം.

തമിഴ്‌നാട്ടിലെ കൊടൈക്കനാലിലാണ് ഇയാള്‍ പിടിയിലായത്. കൊലപാതകത്തിനുശേഷം റോയി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പായിപ്പാട് നാലുകോടിയിലുള്ള രണ്ടു സ്ത്രീകളുമായി നാടുവിടുകയായിരുന്നു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ നമ്പര്‍ ശേഖരിച്ചു കോട്ടയം സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2006 ല്‍ അടിപിടിയെത്തുടര്‍ന്ന് ഒന്നാംപ്രതി നാലുകോടി കുടത്തേട്ട് ബിനുവും രണ്ടാംപ്രതി റോയിയും ചേര്‍ന്നു തൃക്കോടിത്താനം ആരമലക്കുന്ന് ഭാഗത്ത് താമസിക്കുന്ന പനംപറമ്പില്‍ വീട്ടില്‍ ലാലന്‍ എന്നയാളെ കുത്തിക്കൊലപ്പെടുത്തി എന്നാണു കേസ്. പൊലീസ് പ്രതികളെ പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ റോയി ഒളിവില്‍ പോയി.
ബിനുവിനെ കോട്ടയം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്കു തടവിനു ശിക്ഷിച്ചു. ബിനു, പോള്‍ മുത്തൂറ്റ് വധക്കേസിലെ മാപ്പുസാക്ഷിയാണ്. മോഷണ, കഞ്ചാവ്, അടിപിടി കേസുകളില്‍ നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒളിവില്‍ പോയ റോയിയെപ്പറ്റി വര്‍ഷങ്ങളായി അന്വേഷണങ്ങള്‍ നടത്തിയിട്ടും യാതൊരു വിവരവും ലഭിച്ചില്ല. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാര്‍ അന്വേഷണം നടത്തി.

സൈബര്‍ സെല്ലിന്റെ സഹായത്തില്‍ സ്ഥലം കണ്ടെത്തിയ പൊലീസ്, തമിഴ്‌നാട് ഡിണ്ടിഗല്‍ ജില്ലയിലെ കൊടൈക്കനാലില്‍ ആറ്റുവാംപെട്ടിക്കു സമീപമുള്ള വനപ്രദേശത്തു നിന്നാണു റോയിയെ സാഹസികമായി പിടികൂടിയത്. ഇവിടെ ‘ജോസഫ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കെട്ടിടനിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ഇയാൾക്കൊപ്പം താമസിക്കുന്ന സ്ത്രീ റിസോർട്ടി ജീവനക്കാരിയാണ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഗുണ്ടാവിരുദ്ധ സ്‌ക്വാഡിലെ കെ.കെ.റെജി, പ്രദീപ് ലാല്‍, അന്‍സാരി, രജനീഷ്, അരുണ്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Top