പെരുമ്പാടി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു

കണ്ണൂര്‍: വീരാജ്പേട്ടയ്ക്കടുത്ത് പെരുമ്പാടി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി ടവേരയില്‍ ഇടിച്ച് അതേ വാഹനത്തിന് മുകളിലേക്ക് മറിഞ്ഞ് മൂന്നുമരണം. ഏഴുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കാറിന്‌ മുകളിലേക്ക്‌ ലോറി മറിഞ്ഞ്‌ മൂന്ന്‌ പേര്‍ മരിച്ചു. കണ്ണൂര്‍ മാക്കൂട്ടംചുരത്തിലെ പെരുമ്പാടിയിലായിരുന്നു അപകടം. പുലര്‍ച്ചേ 3.30 ഓടെയായിരുന്നു അപകടം.

വടകര കസ്റ്റംസ് ഓഫീസിനടുത്ത് താമസിക്കുന്ന ആഷിഖ് (18), മിനാജ് (19), യാഷിന്‍ (18) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് ചുക്ക് കയറ്റിവരികയായിരുന്ന ലോറി പെരുമ്പാടി ചെക്ക് പോസ്റ്റില്‍ നിര്‍ത്താന്‍ ശ്രമിക്കവെ ഇറക്കത്തില്‍ വച്ച് നിയന്ത്രണംവിടുകയായിരുന്നു.
വടകരയില്‍ നിന്ന് കുടകിലേക്ക് വിനോദയാത്ര പോകുന്ന വിദ്യാര്‍ത്ഥികളാണ് ടവേരയിലുണ്ടായിരുന്നതെന്നാണ് അറിയുന്നത്. പത്തുപേര്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു. നിയന്ത്റണംവിട്ട ലോറി ടവേരയിലിടിച്ച് തെറിപ്പിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറിന് മുകളിലേക്കാണ് ലോറിയുടെ കാബിന്‍ വീണത്. ഇരിട്ടിയില്‍ നിന്നും വീരാജ് പേട്ടയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം നാലുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. കാബിന്‍ പൂര്‍ണമായും ടവേരയ്ക്ക് മുകളിലായിരുന്നു. മൃതദേഹങ്ങള്‍ വീരാജ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ മൂന്നുപേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും നാലുപേരെ മൈസൂരിലെ ആശുപത്രിയിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോയി. വടകര സ്വദേശി ബിലാല്‍ (20), ഷാജഹാന്‍ (19), ഷാനവാസ് (18) എന്നിവരെയാണ് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കാബിന്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ക്രെയിന്‍ ഒടിഞ്ഞതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഗ്യാസ് കട്ടറും മറ്റും ഉപയോഗിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top