പ്രിയങ്കയുടെ മുതുകിൽ കടിച്ചുമുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുണ്ടായിരുന്നു ; ഭർതൃവീട്ടിൽ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ടുപോകണമെന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് വിളിച്ചിരുന്നു : നിർണ്ണായക വെളിപ്പെടുത്തലുമായി പ്രിയങ്കയുടെ സഹോദരൻ വിഷ്ണു

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകനും നടനുമായ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെമ്പായം കാരംകോട് കരിക്കകം വിഷ്ണുഭവനിൽ പ്രിയങ്കയാണ് ( 25 ) കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയങ്ക ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമെന്നാണ് പ്രിങ്കയുടെ ബന്ധുക്കളുടെ ആരോപണം. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് അമ്മ ജയയാണ് പ്രിയങ്കയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.

ഭർതൃവീട്ടിൽ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ടുപോകണമെന്നും പറഞ്ഞു പ്രിയങ്ക കരഞ്ഞുകൊണ്ടു തന്നെ വിളിച്ചിരുന്നുവെന്ന് വിഷ്ണു പറയുന്നു. ഇതേത്തുടർന്നു കൂട്ടിക്കൊണ്ടു പോന്നു. പ്രിയങ്കയുടെ മുതുകിൽ കടിച്ചു മുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു.

കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പ്രിയങ്ക പൊലീസിൽ പരാതി നൽകി. 2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം.ഇവർ കാക്കനാട് ഫ്‌ളാറ്റിലായിരുന്നു താമസിച്ച് വന്നിരുന്നത്.

തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കറുകുറ്റിയിലെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞു പണം ആവശ്യപ്പെട്ടു മർദനവും അസഭ്യ വർഷവും ഇവിടെയും തുടർന്നു എന്നു പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും വിഷ്ണു പൊലീസിന് മൊഴി നൽകി.

ഇതിന് തെളിവായി ഫോണിലെ വീഡിയോയും നൽകി.വിവാഹ സമയത്ത് 35 പവനു പുറമേ പണവും നൽകിയിരുന്നു. ഇതൊന്നും ഇപ്പോൾ ഇല്ലെങ്കിലും ഇടയ്ക്കിടെ കഴിയുന്നത്ര പണം കൊടുത്തു സഹായിച്ചിരുന്നതായും വിഷ്ണു പറയുന്നു.

Top