ബലാത്സംഗ കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓഫീസർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ; പരാതിക്ക് പിന്നിൽ ബ്ലാക്ക് മെയിലിംഗാണെന്ന് ഉദ്യോഗസ്ഥൻ

തിരുവനന്തപുരം : ബലാത്സംഗ കേസിൽ മുൻ‌കൂർ ജാമ്യം തേടി ചീഫ് എയർപോർട്ട് ഓഫീസർ മധുസൂദന ഗിരി റാവു കോടതിയെ സമീപിച്ചു. ബലാത്സംഗ പരാതി വ്യാജമാണെന്ന് മധുസൂദന ഗിരി റാവു കോടതിയെ അറിയിച്ചു.

ബലാത്സംഗ പരാതിക്ക് പിന്നിൽ ബ്ലാക്ക് മെയിലിംഗാണെന്നാണ് ഇയാൾ ആരോപിക്കുന്നത്. ഉഭയക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായുള്ളതെന്നും ഇയാൾ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഫ്ളാറ്റിൽ എത്തിയതെന്നുമാണ് ഇയാളുടെ വാദം. വാട്സ്ആപ്പ് ചാറ്റ് അടക്കമുള്ള തെളിവുകൾ ഉദ്യോഗസ്ഥൻ ഹൈക്കോടതിക്ക് കൈമാറി.

പീഡനം നടന്നെന്ന് പറയുന്ന ജനുവരി നാലിന് ശേഷം ദിവസങ്ങളോളം സൗഹൃദം തുടർന്നു എന്നും ബ്ലാക്ക് മെയിലിംഗിന് വഴങ്ങാത്തതു കൊണ്ടാണ് ഇവർ പൊലീസിൽ പരാതി നൽകിയതെന്നും റാവു പറഞ്ഞു.

എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിൽ തുമ്പ പോലീസാണ് എയർപോർട്ട് ഓഫീസർക്കെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ മധുസൂദന ഗിരി റാവുവിനെ അദാനി ഗ്രൂപ്പ്‌ സസ്പെൻഡ് ചെയ്തു.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടർക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയർപോർട്ട് ഓഫീസർ. പൊലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു.

അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജൻസികൾ വഴി താൽക്കാലികമായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. അത്തരത്തിൽ ജോലിക്കെടുത്ത ഒരു ഉദ്യോഗസ്ഥയെ മധുസൂദന ഗിരിയുടെ പിഎ ആയി നിയോഗിച്ചിരുന്നു. ഇവരാണ് മധുസൂദന ഗിരിയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

 

 

 

Top