സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും..മാലാ പാര്‍വതിയുടെ മകനെതിരെഗുരുതര ആരോപണങ്ങളുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ

തിരുവനന്തപുരം: നടി മാലാ പാര്‍വതിയുടെ മകനെതിരെ ഗുരുതര ആരോപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ. മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ തനിക്ക് സ്ഥിരമായി അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നാണ് സീമയുടെ ആരോപണം. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സീമയുടെ വെളിപ്പെടുത്തല്‍.

ട്രാന്‍സ് വുമണായ സീമാ വീനീത് എന്ന യുവതിയാണ് മാലാ പാര്‍വതിയുടെ മകനായ അനന്ത കൃഷ്ണനെതിരെ ആരോപണവുമായി ഫേസ്ബുക്കിലൂടെ രംഗത്ത് വന്നത്. അനന്ത കൃഷ്ണന്‍ 2107 മുതല്‍ തനിക്ക് അയച്ച അശ്ലീല സന്ദേശങ്ങളുടേയും ചിത്രങ്ങളുടേയും സ്ക്രീന്‍ ഷോട്ട് സഹതിമായിരുന്നു സീമാ വിനീതിന്‍റെ ആരോപണം. ‘നിങ്ങൾ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ്. പക്ഷേ നിങ്ങൾ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകൻ ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകൻ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു’-എന്നും സീമ വിനീത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെയാണ് അണ്‍റീഡഡ് മെസേജ് നേക്കുന്നതിനിടയില്‍ ഈ സന്ദേശങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെടുന്നതെന്നും അശ്ലീല ഭാഗങ്ങള്‍ ഉള്‍പ്പെടെ കാണിച്ചുകൊണ്ടുള്ളവയായിരുന്നു അതെന്നും സീമ പറയുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മാലാപാര്‍വതിയെ വിവരം അറിയിച്ചുവെന്നും അവര്‍ ക്ഷമാപണം നടത്തിയെന്നും സീമ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

മാലാ പാര്‍വതി നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നും മാലാ പാര്‍വതിയ ബഹുമാനിക്കുന്നുവെന്നും നിങ്ങളല്ല മാപ്പ് ചോദിക്കേണ്ടെന്നും സീമ പറയുന്നു. തെറ്റ് ചെയ്തത് നിങ്ങളുടെ മകനാണെന്നും മാപ്പ് ചോദിക്കേണ്ടത് അയാളാണെന്നും സീമ തുറന്നടിക്കുന്നു. ഒരു മാപ്പില്‍ ഒതുങ്ങുന്ന തെറ്റല്ല അയാള്‍ തന്നോട് ചെയ്തതെന്നും ഒരു വ്യക്തിയുടെ അഭിമാനമാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടതെന്നും സീമ കുറിച്ചു. നിങ്ങള്‍ വളരെ വളര്‍ന്നെങ്കിലും മകനെ വളര്‍ത്താന്‍ മറന്നു പോയെന്നും സീമ വിമര്‍ശിക്കുന്നു.

സീമാ വിനീതിന്‍റെ മേല്‍പറഞ്ഞ ഫേസ്ബുക്ക് കുറിപ്പ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മാലാ പാര്‍വതിയും മറുപടിയുമായി രംഗത്ത് വരികയായിരുന്നു.

അവരുടെ പ്രതികരണത്തിന്‍റെ പൂര്‍ണ്ണരൂപം

എൻ്റെ മകൻ, അനന്തകൃഷ്ണൻ സീമാ വിനീതിനെ 2017 മുതൽ മെസേജ് അയച്ചു എന്നും, അത് കണ്ട ഉടനെ, പ്രതികരിക്കുന്നതായി പറഞ്ഞ്, രണ്ട് ദിവസം മുമ്പ് ഒരു പോസ്റ്റിട്ടിരുന്നു. എൻ്റെ മകനെ ഉദ്ദേശിച്ചാണ് എന്ന് ചിലർ വഴി ഞാൻ അറിഞ്ഞു. അറിഞ്ഞപ്പോൾ തന്നെ, ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു.അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു.നിയമപരമായി. നീങ്ങാനും പറഞ്ഞു.. എന്നിട്ടപ്പോൾ തന്നെ പോലീസിൽ അറിയിച്ചു. നേരിൽ കണ്ടാലെ, ഈ വിഷയം തീരു എന്ന്, അവരുടെ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു. പിന്നീട് ഒരു വോയിസ് നോട്ട് കിട്ടി. അതിൽ നഷ്ട പരിഹാരം കിട്ടിയാലെ ഈ വിഷയം തീരാൻ സാധ്യതയൊള്ളു എന്നും അറിയിച്ചു. നഷ്ടപരിഹാരം എന്ന് പറഞ്ഞതിന് ശേഷം ഞാൻ പ്രതികരിച്ചതില്ല.

ഇന്ന് കാലത്ത് സീമ ലൈവ് വന്നു. ഇന്നിപ്പോൾ ചാറ്റൂൾപ്പെടെ ഷെയർ ചെയ്തിരിക്കുന്നു. എൻ്റെ മകന് 27 വയസ്സായി. അവനൊരു സ്വതന്ത്ര്യ വ്യക്തിത്വമാണ്. ഏകപക്ഷീയമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ, അതിൻ്റെ ഉത്തരവാദിത്വം അവൻ ഏറ്റെടുക്കും. നിയമപരമായി മുന്നോട്ട് പോകണമെന്നാണ് എൻ്റെ പക്ഷം.

Top