വിഴിഞ്ഞത്ത് 24കാരിയെ തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: മകൾ ഒരിക്കലും ആത്മഹത്യചെയ്യില്ല, സുരേഷ് തലേദിവസം വീട്ടിൽ ഡീസൽ വാങ്ങിക്കൊണ്ട് വന്നതിൽ ദുരൂഹതയുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ പിതാവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെങ്ങാനൂർ സ്വദേശിയായ അർച്ചനയെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ദുരൂഹ സാഹചര്യത്തിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്.

അർച്ചനയുടെ മരണവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഭർത്താവ് സുരേഷ് ഓടി രക്ഷപെട്ടിരുന്നു. ഇതേ തുടർന്ന് ഇന്ന് രാവിലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുരേഷിനെ ചോദ്യം ചെയ്ത് വരികയാണ്.

അർച്ചനയുടെയും സുരേഷിന്റെയും പ്രണയ വിവാഹമായിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. അർച്ചന ആത്മഹത്യ ചെയ്യില്ലെന്ന പ്രതികരണവുമായി അർച്ചനയുടെ പിതാവ് രംഗത്ത് എത്തിയിരുന്നു. ഒപ്പം തലേദിവസം വീട്ടിൽ ഡീസൽ വാങ്ങിക്കൊണ്ട് വന്നതിൽ ദുരൂഹതയുണ്ടെന്നും പിതാവ് ആരോപിച്ചു.

‘അർച്ചനയും സുരേഷും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സുരേഷിന്റ അച്ഛൻ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും യുവതിയുടെ പിതാവ് പറയുന്നു.മകൾ പറയാതെ പലതും ഒളിച്ചു വക്കുകയായിരുന്നു. പലപ്പോഴും വിട്ടിലെത്തുമ്പോൾ മകൾ കരയുന്നതാണ് കാണാറുള്ളത്,’ അർച്ചനയുടെ പിതാവ് പറഞ്ഞു.

പ്രണയത്തെ തുടർന്ന് അർച്ചന സുരേഷിനൊപ്പം വീടു വിട്ടിരുന്നു. തുടർന്ന് ബന്ധുക്കൾ ഇടപെട്ടാണ് വിവാഹം നടത്തിക്കൊടുത്തതും.വിഴിഞ്ഞം പയറ്റുവിളയിലെ വാടക വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

Top