ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റി

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററില്‍നിന്ന് ഐസിയുവിലേക്ക് മാറ്റി. ലക്ഷ്മിക്ക് ബോധം തെളിഞ്ഞതായും ദ്രവ ഭക്ഷണം കഴിക്കുന്നതായും ആശുപത്രി മേധാവി ഡോ മാര്‍ത്താണ്ഡംപിള്ള പറഞ്ഞു. ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതിയില്‍ കൂടുതല്‍ പുരോഗതി ഉണ്ടായാല്‍ ഈ ആഴ്ച അവസാനം വാര്‍ഡിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം 25ാം തിയ്യതിയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുകയായിരുന്നു ബാലഭാസ്‌ക്കറും കുടുംബവും. അപകടത്തില്‍ മകള്‍ തേജസ്വിനി തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌ക്കര്‍ രണ്ടാം തിയ്യതി പുലര്‍ച്ചെ ഒരു മണിയോടുകൂടി മരണപ്പെട്ടിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top