ഒരു ഡ്രൈവര്‍ക്ക് ഇത്രയും ധൈര്യം ഉണ്ടാകുമോ? തെറ്റ് കണ്ടാല്‍ ഉറക്കെപ്പറയുന്നത് ആക്രമിക്കപ്പെടാനുള്ള കാരണമെന്നും ഭാവന; പിന്തുണച്ച ഒരോരുത്തരോടും നന്ദി

കൊച്ചി: അന്ന് രാത്രി സംഭവിച്ചതിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് നടി ഭാവന. തന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും കാണാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ഇപ്പോഴുള്ള സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടാകാം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളതെന്ന് ഭാവന വനിതയുടെ വിഷുപതിപ്പിലെ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ലൊക്കേഷനിലെ വാഹനങ്ങള്‍ ഓടിക്കുന്ന സാധാരണക്കാരനായ ഒരു ഡ്രൈവര്‍ക്ക് ഇത്രയ്ക്കും ധൈര്യം ഉണ്ടാകുമോ? പക്ഷെ ആര്? എപ്പോള്‍? എന്തിന്? എങ്ങനെ? അതിനുള്ള മറുപടിയൊന്നും തന്റെ കൈവശമില്ല. സിനിമയില്‍ എന്നോട് ശത്രുതയുള്ളവരാണ് ഇതിനു പിന്നില്‍ എന്നും പറയുന്നില്ല. പക്ഷെ ഇതൊരു പൈസ പ്രശ്‌നം മാത്രമാണെന്നു പറഞ്ഞാല്‍ ചില കണ്ണികള്‍ യോജിക്കാതെ വരും. എന്റെ മനസ്സില്‍ ചില ചോദ്യങ്ങളുണ്ട്. അവയ്ക്ക് തൃപ്തികരമായ ഉത്തരം കിട്ടാതെ കേസ് ഒതുക്കാനാണു തീരുമാനമെങ്കില്‍ വിജയം വരെ പോരാടാനാണ് തീരുമാനമെന്നും ഭാവന പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read :സെക്സ് മാഡ് …39കാരി ആറ് ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രൂപ്പ് സെക്‌സിലേര്‍പ്പെട്ടു
 

എന്താണ് സംഭവമെന്ന് പറയാതെ എല്ലാം വിശദീകരിക്കുകായണ് ഭാവന. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം തന്നെയാണ് ഈ സംഭവത്തിന്റെ പേരില്‍ കുറ്റപെടുത്തിയവര്‍ക്കുള്ള മറുപടിയും ഭാവന പറയുന്നുണ്ട്. സിനിമാനടിയായതുകൊണ്ടാണ്, ഒറ്റയ്ക്കു യാത്ര ചെയ്തതു കൊണ്ടാണ്, രാത്രി യാത്ര ഒഴിവാക്കണമായിരുന്നു എന്നൊക്കെ പറയാം. അവര്‍ ഒരു ശതമാനം മാത്രം. ബാക്കിയുള്ള തൊണ്ണൂറ്റി ഒമ്പതു ശതമാനം പേര്‍ തന്ന പിന്തുണ വലുതായിരുന്നു. ഇതിന് ഓരോരുത്തരോടും നന്ദി പറയുന്നു. തെറ്റ് കണ്ടാല്‍ ഞാന്‍ ഉറക്കെ പറയും. അതായിരിക്കും താന്‍ ആക്രമിക്കപെടാനുള്ള കാരണം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ വിധിച്ചാല്‍ പ്രതിഷേധിക്കുന്നത് തന്റെ കുട്ടികാലം മുതലുള്ള സ്വഭാമാണ്. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല എന്ന് അച്ഛനോടും അമ്മയോടും വരെ പറയും. തെറ്റ് ചെയ്തു ബോധ്യമുണ്ടായാല്‍ എല്ലാ ശിക്ഷയും ഏറ്റു വാങ്ങാനും തയാറായിരുന്നു. ഇപ്പോഴും ഇത് തന്നെയാണ് തന്റെ മനോഭാവമെന്നും ഭാവന പറയുന്നു.

വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ എന്ന ചോദ്യത്തിനും വ്യക്താമായ ഉത്തരമുണ്ട് ഭാവനയ്ക്ക്. അഭിനയിക്കേണ്ട എന്ന ഒരു തീരുമാനവും തങ്ങള്‍ ഇതുവരെയെടുത്തിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ വിവാഹശേഷവും അഭിനയിക്കും. കാരണം ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിനു കാരണം സിനിമയാണ്. താന്‍ സിനിമയില്‍ അഭിനയിക്കരുതെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നതു പോലെ തോന്നാറുണ്ട്. അവരുടെ ആഗ്രഹം പോലെ സിനിമ എന്തായാലും ഉപേക്ഷിക്കില്ലെന്നാണ് ഭാവന പറയുന്നത്. അഭിനയജീവിതത്തിന്റ തുടക്കം മുതലുള്ള വേട്ടയാടലുകളെ കുറിച്ചും ഭാവന വനിതാ വായനക്കാര്‍ക്ക് മുന്നില്‍ തുറന്ന് പറയുന്നുണ്ട്.

പതിനഞ്ചു വയസുള്ളപ്പോഴാണ് ഞാന്‍ സിനിമയില്‍ വരുന്നത്. അന്നുമുതല്‍ ഞാന്‍ കേള്‍ക്കുന്ന അപവാദങ്ങള്‍ക്ക് കൈയും കണക്കുമില്ല. സിനിമാനടിയാണ് ആര്‍ക്കു എന്തും പറയാം. ആരും ഒന്നും ചോദിക്കാനും പറയാനുമില്ല. എങ്കിലും സിനിമാക്കാരും മനുഷ്യരാണെന്ന പരിഗണന പലരും മറന്നു പോകുന്നു. എന്നെക്കുറിച്ച് കേട്ട കഥകളില്‍ കൂടുതലും അബോര്‍ഷനെക്കുറിച്ചാണ്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. തൃശ്ശൂരില്‍ പോയി ചെയ്തു. ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍ കഥകളെങ്കിലും പ്രചരിച്ചിരുന്നു അക്കാലത്ത്. അതുകൊണ്ടാണ് എനിക്ക് കൂടുതല്‍ കൂടുതല്‍ സിനിമ കിട്ടുന്നത്. ഞാനിപ്പോള്‍ ആ സംവിധായകന്റെ കൂടെയാണ്. അങ്ങനെയുള്ള കഥകള്‍ വേറെ.
എനിക്കന്ന് പതിനാറ് വയസാണെന്ന് പോലും ഓര്‍ക്കതെയായിരുന്നു ഈ ആക്രമണങ്ങളെല്ലാം. സ്വന്തം വീട്ടിലെ മക്കളെയെങ്കിവും ഓര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെ പറയാന്‍ തോന്നുമോ? അന്ന് ഇതൊക്കെ കേട്ടപ്പോള്‍ തലയില്‍ കൈയും വച്ച് നിലവിളിച്ചിട്ടുണ്ട്. മനസില്‍ കരുതാത്ത കാര്യങ്ങള്‍ കേട്ട്, തലചുറ്റി വീണിട്ടുണ്ട്. അപവാദങ്ങള്‍ കേട്ടിട്ട് ഞാന്‍ കരഞ്ഞതുപോലെ ഒരാളും കരഞ്ഞിട്ടുണ്ടാവില്ലെന്നും ഭാവന പറയുന്നു.

അച്ഛന്റേയും അമ്മയുടേയുംകൂട്ടുകാരുടേയും പിന്തുണകൊണ്ട് മാത്രമാണ് ഈ പ്രതിസന്ധഘട്ടങ്ങള്‍ തരണം ചെയ്യാന്‍ സാധിച്ചത്. നീ എങ്ങനെയുള്ള ആളാണെന്ന് അറിയാത്ത, നിന്നെ അറിഞ്ഞുകൂടാത്ത കുറെപ്പേര്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ അത് നീ ആരാണെന്നും എന്താണെന്നും അറിയാവുന്നവര്‍ കാര്യമാക്കില്ലെന്ന അവരുടെ അഭിപ്രായമാണ് കരുത്ത് നല്‍കിയതെന്നും ഭാവന പറയുന്നു.

Top