ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന സൂചന നല്‍കി സീതാറാം യെച്ചൂരി

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന സൂചന നല്‍കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സാധ്യമായ എല്ലാ സംസ്ഥാനങ്ങളിലും പ്രതിപക്ഷ സഖ്യങ്ങള്‍ വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി പറഞ്ഞു.

ഇ.അഹമ്മദ് അനുസ്മരണ വേദിയിലായിരുന്നു നേതാക്കളുടെ പ്രതികരണം. പരിപാടിക്ക് പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെല്ലാം എത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സിപിഐഎം ധാരണയ്ക്കായി നീക്കങ്ങള്‍ സജീവമാകുന്നതിനിടെയാണ് സീതാറാം യെച്ചൂരിയുടെയും എകെ ആന്റണിയുടെയും പ്രതികരണങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയെ പരാജയപ്പെടുത്താന്‍ മതേതര പാര്‍ട്ടികളുടെ സഖ്യം ഉണ്ടാക്കണമെന്നായിരുന്നു ആന്റണിയുടെ ആവശ്യം. സഖ്യം സാധ്യമല്ലെങ്കില്‍ മാത്രം സംസ്ഥാനങ്ങളില്‍ പരസ്പരം മത്സരിക്കാമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന സൂചനയാണ് തൊട്ടു പിന്നാലെ പ്രസംഗ പീഡനത്തിലെത്തിയ യെച്ചൂരി നല്‍കിയത്. 2004ല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് എത്തിയ 57 ഇടത് അംഗങ്ങള്‍ യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയത് ഓര്‍മ്മിച്ചു കൊണ്ടായിരുന്നു യെച്ചൂരി ഇക്കാര്യം പറഞ്ഞത്.

ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ പ്രതിപക്ഷ കൂട്ടായ്മ ഒരുങ്ങുന്നതായി ശരദ് യാദവും ജെഡിഎസ് നേതാവ് ഡാനിഷ് അലിയും കൂട്ടിച്ചേര്‍ത്തു. പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ അധ്യക്ഷതയിലായിരുന്നു അനുസ്മരണ സമ്മേളനം. 7 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പരിപാടിക്കെത്തിയിരുന്നു.

Top