ബ്രിട്ടനില്‍ ബ്രെക്സിറ്റ് അനുകൂല ജനവിധി!! ബോറിസ് ജോൺസന്റെ വിജയം ഇന്ത്യക്ക് ഗുണകരം.ഇന്ത്യയും ബ്രിട്ടനും വ്യാപാര ബന്ധം ശക്തിപ്പെടും. മിന്നും വിജയത്തോടെ അധികാരത്തുടർച്ചയിൽ ബോജോ .

ലണ്ടൻ : ബ്രിട്ടിഷ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്‍ നയിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മിന്നുന്ന വിജയത്തോടെ അധികാരത്തുടര്‍ച്ച. ബ്രെക്സിറ്റ് അനുകൂല ജനവിധിയാണ് ജോണ്‍സന് മിന്നും ജയം സമ്മാനിച്ചത്. മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ദയനീയ പരാജയം ഏറ്റുവാങ്ങി. ജെറമി കോര്‍ബിന്‍ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ചു.ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ വിജയിച്ച ബോറിസ് ജോണ്‍സണ്‍ ബ്രെക്‌സിറ്റ് നിലപാടില്‍ ഉറച്ചു തന്നെയാണ് .‘ബ്രെക്‌സിറ്റ് ജനുവരി 31 നു തന്നെ നടപ്പില്‍ വരുത്തും. ഒരു എങ്കിലും ഇല്ല, ഒരു പക്ഷെയുമില്ല, ചിലപ്പോള്‍ എന്നുമില്ല,’ വിജയ പ്രഖ്യാപനത്തിനു പിന്നാലെ ബോറിസ് ജോണ്‍സണ്‍ തന്റെ അനുയായികള്‍ക്കു മുമ്പാകെ പറഞ്ഞതിങ്ങനെയാണ്.

650 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 326 സീറ്റ് വേണ്ടിടത്താണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 364 സീറ്റ് നേടിയത്. 1987 ലെ മാര്‍ഗരറ്റ് താച്ചറിന്റെ നേതൃത്തിലുണ്ടായ മുന്നേറ്റത്തിനു ശേഷം ആദ്യമായാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇത്ര വലിയ വിജയം നേടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധികാരത്തുടര്‍ച്ച നല്‍കിയാല്‍ ബ്രെക്സിറ്റ് നടപ്പാക്കും. ഇതുമാത്രമായിരുന്നു ബോറിസ് ജോണ്‍സണ്‍ പ്രചാരണവേളയില്‍ പറഞ്ഞത്. കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥികള്‍ ഒറ്റക്കെട്ടായി ജൊണ്‍സനൊപ്പം നിന്നു. ഫലം വടക്കന്‍ ബ്രിട്ടണും മിഡ്ലാന്‍ഡ്സുമടങ്ങുന്ന ലേബര്‍ ശക്തി കേന്ദ്രങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അട്ടിമറി ജയം നേടി. മാര്‍ഗരറ്റ് താച്ചര്‍ക്ക് ശേഷം ഇത്രവലിയ ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തുന്നത് ആദ്യം.കാര്‍ക്കശ്യക്കാരെന്ന ചീത്തപ്പേര് കേട്ട ലേബര്‍ പാര്‍ട്ടി നേതാവ് ജറമി കോര്‍ബിന്‍ പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയാണ് നേരിട്ടത്. ബ്രെക്സിറ്റില്‍ രണ്ടാം ഹിതപരിശോധനയെന്ന കോര്‍ബിന്‍റെ നിര്‍ദേശം ബ്രിട്ടിഷ് ജനത തള്ളിക്കളഞ്ഞു. ദേശീയ ആരോഗ്യമേഖല സംരക്ഷിക്കുമെന്ന ഉറപ്പ്, വെള്ളം, വൈദ്യുതി, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയവ ദേശസാൽക്കരിക്കുമെന്ന വാഗ്ദാനം തുടങ്ങി ബ്രെക്സിറ്റിന് പുറത്തുള്ള പ്രചാരണവിഷയങ്ങളും ഫലം കണ്ടില്ല. സ്കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി മികച്ച വിജയം നേടിയപ്പോള്‍ പാര്‍ട്ടി നേതാവ് ജോ സ്വിന്‍സണ്‍ പരാജയപ്പെട്ടതടക്കം ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നേരിട്ടു.

അതോടൊപ്പം 1935 ല്‍ ക്ലെമറ്റ് അറ്റലീയുടെ നേതൃത്വത്തില്‍ ലേബര്‍പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിക്കു ശേഷം ആദ്യമായാണ് ഇത്ര വലിയ തിരിച്ചടി ലേബര്‍പാര്‍ട്ടിക്കു നേരിടേണ്ടി വന്നത്.ജോണ്‍സന്റെ വിജയം ബ്രെക്‌സിറ്റിനോട് ബ്രിട്ടന്‍ കാണിക്കുന്ന അനുകൂല നയത്തിന്റെയും സൂചനയാണ്. നീണ്ട 46 വര്‍ഷത്തെ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധമാണ് ബ്രെക്‌സിറ്റിലൂടെ ബ്രിട്ടന്‍ വേര്‍പെടുത്തുന്നത്. അത് യൂറോപ്യന്‍ യൂണിയനെയും ബ്രിട്ടനെയും ഒരു പോലെ തന്നെ ബാധിക്കും.ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ പുനര്‍ നിശ്ചയിക്കുന്ന അതിര്‍ വരമ്പുകള്‍, പുതിയ തൊഴില്‍ നിയമങ്ങള്‍, വാണിജ്യകരാറുകരള്‍ എന്നിവ ഏതു തരത്തില്‍ ബ്രിട്ടനെ പരുവപ്പെടുത്തുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.കരാറോടു കൂടി യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടു പോകാനുള്ള മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ നീക്കത്തെ നിശിതമായി വിമര്‍ശിച്ച വ്യക്തിയാണ് ബോറിസ് ജോണ്‍സണ്‍.

തെരേസ മേയ് മുന്നോട്ട് വെക്കുന്ന കരാറോടു കൂടി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍മാറിയാലും കരാറിലെ വ്യവസ്ഥകള്‍ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ തന്നെ കുരുക്കിയിടും എന്നായിരുന്നു ബോറിസ് ജോണ്‍സനും അനുയായികളും പറഞ്ഞത്.ആ നിലയ്ക്ക് ബ്രെക്‌സിറ്റിനു ശേഷം ഇനി യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം നിശ്ചയിക്കുന്ന ഏതു തരത്തിലുള്ള കരാറാണ് ജോണ്‍സണ്‍ മുന്നോട്ട് വെക്കുന്നത് എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

ബ്രിട്ടനുമായി ബ്രെക്‌സിറ്റിനു ശേഷം ഉണ്ടാവേണ്ട വ്യാപാര കരാറുകളുമായുള്ള ചര്‍ച്ചയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ ഒരുക്കമാണെന്നാണ് ഇ.യു കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ തെരഞ്ഞെടുപ്പിനു ശേഷം അറിയിച്ചത്.ബ്രിട്ടന്‍ ബ്രെക്‌സിറ്റിനു ശേഷം ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള സാധ്യതയും കൂടുതലാണ്.

Top