ഒരു വര്‍ഷം കൂടി ആയുസെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവതി തിരിച്ചുവന്നത് ക്യാന്‍സറിനെ തോല്‍പ്പിച്ച്; ജീവിത ശൈലിയില്‍ രോഗങ്ങളെ പമ്പകടത്താം

ലണ്ടനിലെ മരിയന്‍ ജോണ്‍സണ്‍ എന്ന 42-കാരിയുടെ ജീവിതം നല്‍കുന്നത് പുതിയ പ്രതീക്ഷകളാണ്…ക്യാന്‍സറിനെ പോലും ചെറുക്കാന്‍ തന്റെ പുതിയ ജീവിതശൈലികൊണ്ട് കഴിഞ്ഞെന്ന് തെളിയിക്കുകയാണ് ഈ യുവതി…

ഇനി ഒരുവര്‍ഷംകൂടി മാത്രമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ മരിയന്റെ ജീവിതം തിരിച്ചുപിടിച്ചത് അവര്‍ ജീവിതശൈലിയിലുണ്ടാക്കിയ മാറ്റമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്തനാര്‍ബുദം പടര്‍ന്നതോടെ മരണത്തിന്റെ വക്കിലായിരുന്നു മരിയന്‍. കീമോത്തെറാപ്പി അവരെ കിടപ്പിലാക്കി. 2015 മേയിലാണ് മരിയന് സ്തനാര്‍ബുദം കണ്ടെത്തുന്നത്. അപ്പോഴേക്കും അത് പടര്‍ന്നിരുന്നു. ക്യാന്‍സര്‍ നാലാം ഘട്ടത്തിലെത്തിയെന്നും ഏറിയാല്‍ ഒരുവര്‍ഷത്തില്‍ക്കൂടുതല്‍ ജീവിക്കില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. മൂന്നുമക്കളുമൊത്ത് തനിച്ച് ജീവിക്കുന്ന മരിയന് അത് വലിയ ആഘാതമായി

ആറുമാസത്തോളം നീണ്ട കീമോത്തെറാപ്പികൂടിയായതോടെ അവര്‍ തീര്‍ത്തും കിടപ്പിലായി. മക്കളുടെ കാര്യം പോലും നോക്കാനാകാതെ വന്നതോടെ ജീവിതം മടുത്തു. അപ്പോഴേക്കും ക്യാന്‍സര്‍ കരളിനെയും ബാധിച്ചിരുന്നു. ഇതോടെ, കീമോത്തെറാപ്പി ഉപേക്ഷിക്കാന്‍ മരിയന്‍ തീരുമാനിച്ചു. മരണത്തെ വരിക്കാന്‍ മനസ്സാ തയ്യാറെടുത്ത അവര്‍ ബദല്‍ മാര്‍ഗങ്ങള്‍ തിരയാന്‍ തുടങ്ങി.

തന്റെ ഭക്ഷണത്തില്‍ മാറ്റം വരുത്തുകയാണ് മരിയന്‍ പ്രധാനമായും ചെയ്തത്. പൂര്‍ണമായി സസ്യാഹാരം മാത്രമാക്കി മാറ്റിയ അവര്‍ കൂടുതല്‍ ജ്യൂസ് കുടിക്കാന്‍ തുടങ്ങി. ഇറച്ചിയും പഞ്ചസാരയും മദ്യവും പാലുത്പന്നങ്ങളും പൂര്‍ണമായും വര്‍ജിച്ചു. ദിവസേന വൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കാന്‍ തുടങ്ങി. ആഴ്ചയിലൊരിക്കല്‍ വൈറ്റമിന്‍ സി ഡ്രിപ്പും. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളിലേക്ക് ശുദ്ധമായ ഓക്സിജന്‍ എത്തിക്കുന്നതിന് ഓക്സിജന്‍ ചേംബര്‍ ചികിത്സയും നടത്തുന്നു.

ആറുമാസത്തോളം ഈ ജീവിതരീതി പിന്തുടര്‍ന്നതോടെ, അവരുടെ രോഗം ഏറെക്കുറെ നിയന്ത്രണ വിധേയമായി. കിടപ്പിലായിരുന്ന മരിയന് ഇപ്പോള്‍ മ്ക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ ശേഷിയായി. കീമോത്തെറാപ്പി നിര്‍ത്തുകയാണെന്ന് പറഞ്ഞപ്പോള്‍ മരിയനെ ചികിത്സിക്കുന്ന ഓങ്കോളജിസ്റ്റ് അതിനെ എതിര്‍ത്തിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹത്തെപ്പോലും അത്ഭുതപ്പെടുത്തുന്ന ഫലങ്ങളാണ് ഉണ്ടായത്.

മരിയന്റെ രോഗം പിന്നീട് ശരീരത്തിലെവിടേക്കും പടര്‍ട്ടില്ല. സ്തനങ്ങള്‍ക്കിടയിലുണ്ടായ ട്യൂമര്‍ വലിപ്പം കുറയുകയും ചെയ്തു. അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് മരിയനുണ്ടായിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Top