പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഫാദറിനെതിരെ കേസെടുത്തു; റോബിന് പിന്നാലെ മാനന്തവാടി രൂപതയ്ക്ക് മാനക്കേടായി ഫാദര്‍ ജിനോ

പള്ളിമേടയില്‍ വീണ്ടും ഫാദറിന്റെ പീഡനം. ഫാദര്‍ റോബിനെതിരെ ഉയര്‍ന്ന പരാതിയുടെ മാനക്കേടില്‍ നിന്നും മുക്തരാകുന്നതിന് മുമ്പ് മാനന്തവാടി രൂപത വീണ്ടും പീഡനക്കുരുക്കില്‍ പെട്ടിരിക്കുന്നെന്ന് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പള്ളിമേടയില്‍ വെച്ച് പുരോഹിതന്‍ മോശമായി പെരുമാറിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ചുണ്ടക്കര പള്ളി വികാരിയായിരുന്ന ഫാ.ജിനോ മേക്കാട്ടിനെതിരെയാണ് പൊലീസ് കേസെടുത്തത്. മാനന്തവാടി രൂപതയില്‍ ജോലി ചെയ്യുമ്പോള്‍ ചുണ്ടക്കര പള്ളിയില്‍ വെച്ച് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം.

സംഭവം നേരത്തെ അറിഞ്ഞിരുന്നതിനാല്‍ ജിനോ മാത്യുവിനെ മാനന്തവാടി രൂപതയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്നതും പൊലീസിന് വ്യക്തമായ വിവരമില്ല. ഇയാല്‍ കേസ് ഭയന്ന് ഒളിവില്‍ പോയെന്നാണ് സൂചന. രാജ്യം വിടാനുള്ള സാധ്യതയുമുണ്ട്. ഏതായാലും ജിനോ മേക്കാട്ടിനു വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് തുടങ്ങി കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീഡനത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞു. പള്ളിമേടയിലേക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിച്ചു. അതിന് ശേഷം പൊലീസിനോടും കുട്ടി പരാതി ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് വൈദികനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Top