എന്റെ ക്‌ളീവെജ് കാണണമെന്ന് ആവശ്യപ്പെട്ടു, മറ്റൊരാൾക്ക് തുടകളായിരുന്നു കാണേണ്ടത്. താത്പര്യമില്ലെന്ന് അയാളോട് ഞാൻ പറഞ്ഞു കൊണ്ടിരുന്നു, എന്നാൽ മയക്കുമരുന്ന് നൽകി, പിന്നീടുള്ള രണ്ടര മണിക്കൂർ… വെളിപ്പെടുത്തലുമായി മറ്റൊരു നടി

കാസ്റ്റിംഗ് കൗച്ച് സിനിമാരംഗത്ത് നിലവിലുള്ള കാര്യം ഇന്ന് വലിയ രഹസ്യമൊന്നുമല്ല. നിരവധി ചലച്ചിത്ര നടിമാരാണ് തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് വന്നിട്ടുള്ളത്. എന്നിരുന്നാലും ഇപ്പോഴും നടിമാരെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമം നടത്തുന്നവർ സിനിമാരംഗത്തുണ്ട് എന്നതാണ് സങ്കടകരമായ വസ്തുത. പ്രമുഖ ഹിന്ദി സീരിയൽ താരം റഷാമി ദേശായിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചാവിഷയം. കാസ്റ്റിംഗ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന സൂരജ് എന്നയാളിൽ നിന്ന് തനിക്ക് പതിനാറാം വയസിൽ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.”അയാളുടെ പേര് സൂരജ് എന്നായിരുന്നു. ഇപ്പോൾ അയാൾ എവിടെയാണെന്ന് എനിക്ക് അറിയില്ല. ആദ്യമായി കണ്ടപ്പോൾ എന്താണ് പദ്ധതി എന്ന് അയാൾ ചോദിച്ചു. പക്ഷേ, എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. കാര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തതയില്ല എന്ന് അയാൾ തിരിച്ചറിഞ്ഞു.കാസ്റ്റിംഗ് കൗച്ചിന് തയാറായില്ലെങ്കിൽ ജോലിയൊന്നും കിട്ടില്ലെന്ന് അയാൾ പറഞ്ഞു”. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അവസരം മുതലാക്കാനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ച ആദ്യത്തെയാൾ അയാളായിരുന്നുവെന്ന് റഷാമി അഭിമുഖത്തിൽ വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തരൻ, ദിൽ സേ ദിൽ തക് എന്നീ സീരിയലുകളിലൂടെയാണ് റഷാമി ഹിന്ദി സീരിയൽ രംഗത്ത് ചുവടുറപ്പിച്ചത്.’ഓഡിഷനു വിളിച്ചപ്പോൾ സന്തോഷത്തോടെയാണ് അവിടെ എത്തിയത്. എന്നാൽ അയാളല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.അന്ന് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി എന്നെ അബോധാവസ്ഥയിലാക്കാനായിരുന്നു അയാളുടെ ശ്രമം. എനിക്ക് താത്പര്യമില്ലെന്ന് അയാളോട് ഞാൻ പറഞ്ഞു കൊണ്ടിരുന്നു. രണ്ടര മണിക്കൂറിനുശേഷമാണ് എനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായത്.”- റഷാമി ദേശായി.

 

ഇത്തരത്തിൽ താൻ നേരിട്ട ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഉത്തരേന്ത്യൻ നടിയായ സുർവീൺ ചൗള.ഹിന്ദി, പഞ്ചാബി, കന്നഡ, തെലുങ്ക് ഭാഷകളിലുള്ള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സുർവീൺ തനിക്ക് മൂന്ന് തവണ തെന്നിന്ത്യയിൽ നിന്നും രണ്ടുതവണ ബോളിവുഡിൽ നിന്നും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.

ദേശീയ അവാർഡ് നേടിയ ഒരു യുവസംവിധായകൻ തന്നെ ഔദ്യോഗികമായ ആവശ്യത്തിനല്ലാതെ മുംബയിലേക്ക് വിളിച്ചുവെന്നും തന്നോട് അപമര്യാദയായി പെരുമാറിയെന്നും സുർവീൺ പറയുന്നു. പിന്നീട് അയാളുടെ സിനിമയിൽ നിന്നും താൻ പിന്മാറുകയായിരുന്നു എന്നും സുർവീൺ ചൗള വെളിപ്പെടുത്തി.

മറ്റൊരു തെന്നിന്ത്യൻ സംവിധായകന് തന്റെ ഉടലിന്റെ അളവുകളായിരുന്നു അറിയേണ്ടിയിരുന്നത്. എന്നാൽ തന്റെ നിലപാട് വ്യക്തമാക്കിയ ശേഷം അയാളുടെ ചിത്രത്തിൽ അഭിനയിച്ചില്ല. സുർവീൺ ചൗള പറയുന്നു. ബോളിവുഡിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല സ്ഥിതി.കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടുതവണ ബോളിവുഡിൽ കാസ്റ്റിംഗ് കൗച്ചിനെ നേരിടേണ്ടതായി വന്നതായും സുർവീൺ ചൗള പറയുന്നു. ഇതിൽ ഒരു തവണ സിനിമയുടെ കാര്യം ചർച്ച ചെയ്യാനായി വന്ന ഒരു സംവിധായകൻ തന്റെ ക്‌ളീവജ് കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും മറ്റൊരാൾ തന്റെ തുടകൾ അയാൾക്ക് മുൻപിൽ അനാവൃതമാക്കാൻ ആവശ്യപ്പെട്ടുവെന്നും സുർവീൺ ചൗള പറയുന്നു.ഇതുകൂടാതെ കടുത്ത ബോഡി ഷെയ്‌മിങ്ങും താൻ നേരിട്ടിട്ടുള്ളതായി നടി പറഞ്ഞു. ആ സമയത്ത് 56 കിലോ മാത്രം ഭാരമുണ്ടായിരുന്നു തന്നോട് തടി കൂടുതലാണെന്നും അത് കുറയ്‌ക്കണമെന്നും ഒരു സംവിധായകൻ ആവശ്യപ്പെട്ടതായി സുർവീൺ ചൗള പറഞ്ഞു. ടെലിവിഷൻ ഷോകളിലും നിരന്തര സാന്നിദ്ധ്യമായ സുർവീൺ ഇന്ന് ഒരു പെൺകുഞ്ഞിന്റെ അമ്മയാണ്.

Top