സി.പി.എമ്മിന്റെ കള്ളം പൊളിഞ്ഞു;പാര്‍ട്ടി ഓഫീസ് റെയ്ഡ് ചട്ടപ്രകാരമെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സിറ്റിപോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത് ചട്ടപ്രകാരമെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്.സി.[ഐ.എം ഉയർത്തിയ കള്ളം ഇതോടെ പൊളിയുകയാണ് .മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒളിവില്‍ കഴിയുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റിപോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ചൈത്ര തെരേസ ജോൺ റെയ്ഡ് നടത്തിയത് എന്നാൽ ഇത് പാര്‍ട്ടിക്കെതിരെയുള്ള നീക്കമാണെന്ന് ആരോപിച്ച് സി.പി.എം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കുകയായിരുന്നു. റെയ്ഡ് നടപടി ചട്ടവിരുദ്ധമെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്.
പ്രതികള്‍ ഒളിവില്‍ കഴിയുന്നുവെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം. ഒഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചില്ലെന്നും ചെറുത്തുനില്‍പ്പ് ഉണ്ടായില്ലെന്നുമുള്ള മൊഴികളാണ് ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ നല്‍കിയത്.

പാര്‍ട്ടിഓഫീസില്‍ നിന്ന് ആരെയും കസ്റ്റഡിയിലെടുക്കാനാകാത്തത് പോലീസില്‍ നിന്നുതന്നെ റെയ്ഡ് വിവരം നേരത്തെ ചോര്‍ന്നതാണെന്നും വിലയിരുത്തുന്നു. എസ്.പി റെയ്ഡ് നടത്തിയ പിറ്റേദിവസം തന്നെ ജില്ലാ മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.12

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നുംഐ.ജി നല്‍കിയ പറയുന്നുണ്ട്. ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥയുടെ നിര്‍ദ്ദേശമനുസരിക്കായിരുന്നുവെന്നാണ് മറ്റുള്ളവരുടെ വിശദീകരണം. പത്തുമിനിറ്റില്‍ താഴെ മാത്രമാണ് മേട്ടുകടയിലുള്ള പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ ഐജിക്ക് നല്‍കിയ വിവരം.

കഴിഞ്ഞ 24-ന് രാത്രിയിലായിരുന്നു റെയ്ഡ്. അടുത്ത ദിവസം തന്നെ കോടതിയെ റെയ്ഡ് വിവരങ്ങള്‍ ചൈത്ര അറിയിച്ചിരുന്നു. നടപടികളെല്ലാം പാലിച്ചുള്ള പരിശോധനയായതിനാല്‍ കടുത്ത നടപടിയൊന്നും ഉദ്യോഗസ്ഥക്കെതിരെ എടുക്കാനാവില്ല.

അതേസമയം കര്‍ത്തവ്യ നിര്‍വഹണത്തില്‍ ധീരമായ നടപടി സ്വീകരിച്ച ചൈത്ര തെരേസ ജോണിനെതിരായ സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ ജനരോഷം ഉയരുകയാണ്. സമൂഹമാധ്യങ്ങളില്‍ പിണറായി സര്‍ക്കാരിന്‍റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബാലികയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ സി.പി.എമ്മുകാരെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് മോചിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ തേടിയായിരുന്നു ഈ വനിതാ പോലീസ് ഓഫീസര്‍ സി.പി.എമ്മിന്‍റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ കയറിച്ചെന്നത്. സ്ത്രീശാക്തീകരണത്തെക്കുറിച്ച് വനിതാമതില്‍ കെട്ടാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോലീസ് വകുപ്പ് തന്നെയാണ് ചൈത്രയെ വേട്ടയാടുന്നത്. ഒരേസമയത്ത് ഇരയ്ക്കൊപ്പം നില്‍ക്കുമെന്ന പ്രതീതി ഉണ്ടാക്കുകയും വേട്ടക്കാര്‍ക്കൊപ്പം ഓടുകയുമാണ് പിണറായിയും സി.പി.എം ജില്ലാ നേതൃത്വവും എന്നാണ് പ്രധാന ആരോപണം.

അതേസമയം ചൈത്ര തെരേസ ജോണിനെതിരെ കലിതുള്ളുകയാണ് സി.പി.എമ്മിന്‍റെ തിരുവനന്തപുരം ജില്ലാ നേതൃത്വം. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ധരാത്രി കയറി പരിശോധന നടത്തിയ ചൈത്രയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പത്രസമ്മേളനം നടത്തി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സംസ്ഥാന സമിതിയംഗം വി ശിവന്‍കുട്ടിയും ആവശ്യപ്പെട്ടു. പ്രാദേശികമായൊരു വിഷയത്തില്‍ ഒരു പ്രതിയെ പിടിക്കാന്‍ പോലീസ് സി.പി.എമ്മിന്‍റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറേണ്ട കാര്യമില്ലെന്നാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ ന്യായം. ഇത് മര്യാദകെട്ട നടപടിയാണെന്ന് ജില്ലാ സെക്രട്ടറി വിശേഷിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കാന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികളെ ഒളിപ്പിച്ച പാര്‍ട്ടി ഓഫീസിലേക്ക് കടന്ന് പരിശോധന നടത്താന്‍ ഒരു വനിതാ ഓഫീസര്‍ ധൈര്യം കാണിച്ചിട്ടുണ്ടെങ്കില്‍ അതവരുടെ കര്‍ത്തവ്യബോധത്തെയും നീതിബോധത്തെയുമാണ് കാണിക്കുന്നത്. എന്തായാലും സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധവും ചൈത്ര എന്ന ധീരയായ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നിറയെ കയ്യടിയുമാണ് പൊതുസമൂഹത്തിലും സമൂഹമാധ്യമങ്ങളിലും നിറയുന്നത്.

Top