മരണം ദുരൂഹസാഹചര്യത്തിൽ! ടോണി സക്കറിയയുടെ മരണം കൊലപാതകമോ ?യുകെയിലെ ടോണിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ! കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് വിവരങ്ങള്‍ കൈമാറി; ചിങ്ങവനം സ്വദേശിയുടെ പൊതുദര്‍ശനം ഡിസംബര്‍ അഞ്ചിന്.

ലണ്ടൻ :യുകെയിൽ എക്സിറ്ററിന് അടുത്ത് സീറ്റണ്‍ എന്ന സ്ഥലത്ത് വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ടോണി സക്കറിയയുടെ (39) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ചിങ്ങവനത്തുള്ള ബന്ധുക്കളാണ് ടോണിയുടെ മരണത്തില്‍ സംശയങ്ങളുമായി പൊലീസ് സംഘത്തെ സമീപിച്ചത്. ഈമാസം 22നാണ് ടോണിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ജിയയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പമാണ് ടോണി സീറ്റണില്‍ താമസിച്ചിരുന്നത്.

ടോണി സക്കറിയയും മക്കളായ അയോണ, അഡോൺ എന്നിവരും സീറ്റണിൽ എത്തിയത്. ഇക്കഴിഞ്ഞ 22 ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ നാട്ടിൽ പോയ ടോണി സക്കറിയ മടങ്ങി എത്തിയത് മരിച്ച നിലയിൽ കണ്ടെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. കഴുത്തിൽ കയർ മുറുകിയതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മക്കൾ അറിയിച്ചതിനെ തുടർന്ന് ജോലി സ്ഥലത്ത് നിന്ന് എത്തിയപ്പോൾ ടോണിയെ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുക ആയിരുന്നുവെന്നാണ് ഭാര്യ ജിയയുടെ മൊഴി. ഉടൻ തന്നെ കയർ അഴിച്ചു സിപിആർ ഉൾപ്പടെ ഉള്ള പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പറയപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാട്ടില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ജിയ ആറു മാസം മുമ്പാണ് കെയര്‍ വിസയില്‍ യുകെയിലെത്തിയത്. തുടര്‍ന്ന് ആശ്രിത വിസയില്‍ നാലു മാസം മുമ്പ് ജൂലായിലാണ് ടോണി സക്കറിയയും എത്തിയത്. എക്‌സിറ്ററിലെ ഒരു സ്ഥാപനത്തില്‍ ജോലിയ്ക്ക് കയറുകയും ചെയ്തു.

ഇവരോടൊപ്പം ജിയയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു മലയാളി യുവാവും താമസിച്ചിരുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ടോണിയുടെ മരണത്തില്‍ സഹോദരിമാരും മാതാപിതാക്കളും ഉള്‍പ്പടെയുള്ളവര്‍ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തുടര്‍ന്ന് സംശയങ്ങള്‍ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് ബന്ധുക്കള്‍ കൈമാറുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യുകെയില്‍ തന്നെ ജോലി ചെയ്യുന്ന ടിന്‍സി സക്കറിയ (ഡോര്‍സെറ്റ്), ടീന സക്കറിയ (കെന്റ്) എന്നിവരാണ് സഹോദരിമാര്‍. മനു ജോയി, രഞ്ചു ചാക്കോ എന്നിവരാണ് സഹോദരി ഭര്‍ത്താക്കന്മാര്‍.

ടോണി യുകെയില്‍ എത്തിയിട്ട് അധിക നാള്‍ ആയില്ലെങ്കിലും സൗമ്യ സ്വഭാവക്കാരന്‍ എന്ന നിലയില്‍ വേഗത്തില്‍ പ്രദേശത്തുള്ള ഒട്ടേറെ മലയാളികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. വിദേശതും സ്വദേശത്തും കഠിന പരിശ്രമിയും കുടുംബ സ്നേഹിയുമായ യുവാവ് എന്ന നിലയിലാണ് പ്രദേശത്തുള്ളവര്‍ ടോണിയെ കണ്ടിരുന്നത്. നാട്ടുകാരും പരിചയക്കാരുമായ ഏറെപ്പേര്‍ യുകെയില്‍ ഉള്ളതും ടോണിയെ വേഗത്തില്‍ പരിചയപ്പെടാന്‍ പലര്‍ക്കും കാരണവുമായിരുന്നു.

അതേസമയം, ടോണി സക്കറിയയുടെ പൊതുദര്‍ശനം ഡിസംബര്‍ അഞ്ചിന് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹൊണിറ്റണിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ ഉച്ചയ്ക്ക് 12 നാണ് പൊതുദര്‍ശനം. യുകെയില്‍ ഒപ്പം ജോലി ചെയ്തിരുന്നവര്‍, സുഹൃത്തുക്കള്‍, വിവിധ മലയാളി അസോസിയേഷനുകള്‍, ബന്ധുക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊതുദര്‍ശനം നടത്തുക. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും മറ്റുമായി സീറ്റണിലെ മലയാളി അസോസിയേഷന്‍ ഉള്‍പ്പടെ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ഫണ്ട് ശേഖരണം നടത്തുന്നുണ്ട്.

തുടര്‍നടപടികള്‍ പൂര്‍ത്തിയായാല്‍ ഡിസംബര്‍ എട്ടിന് യുകെയില്‍ നിന്നും മൃതദേഹം നാട്ടിലേക്ക് അയയ്ക്കും. തുടര്‍ന്ന് നാട്ടില്‍ എത്തുന്ന മുറയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും. ക്‌നാനായ യാക്കോബായ സമുദായംഗമായ ടോണിയുടെ സംസ്‌കാരം ചിങ്ങവനം സെന്റ് ജോണ്‍സ് പുത്തന്‍പള്ളിയില്‍ വെച്ചാണ് നടക്കുക.കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ കെ. എ. സക്കറിയ, സൂസമ്മ സക്കറിയ എന്നിവരാണ് ടോണി സക്കറിയയുടെ മാതാപിതാക്കള്‍.

Top