ഫിലിപ്പ് രാജകുമാരന് പെണ്ണുങ്ങള്‍ പിയം;കള്ളുകുടിയനും പെണ്ണുപിടിയനുമായിരുന്നു രാജകുമാരനെന്ന് ചാനല്‍ ഫൈവ് ഡോക്യൂമെന്ററി,കൊട്ടാര അന്തപ്പുര കഥകളുമായി ഡോക്യൂമെന്ററി പ്രദര്‍ശനത്തിന്.

ബക്കിങ്ങാം കൊട്ടാരത്തിലെ വിവാദ അന്തപ്പുരകഥകളുമായി ചാനല്‍ 5 ഡോക്യുമെന്ററി ഈയാഴ്ച പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഫിലിപ്പ് രാജകുമാരന്‍ മദ്യപനും പെണ്ണുപിടിയനുമായിരുന്നുവെന്നാണ് ചാനല്‍ 5 ഡോക്യുമെന്ററിയുടെ കാതല്‍. രാജകുമാരന്റെ വഴിവിട്ട ബന്ധങ്ങളില്‍ പ്രതിഷേധിച്ച് എലിസബത്ത് രാജ്ഞി പലവട്ടം പിണങ്ങിപ്പോകാന്‍ ഒരുങ്ങിയെന്നും രാജ്ഞിയുടെ അമ്മ പലതവണ പിണങ്ങിയെന്നും ഡോക്യുമെന്ററിയില്‍ പറയുന്നു.
ഡോക്യുമെന്ററിയില്‍ പറയുന്ന പല കാര്യങ്ങളിലും കൊട്ടാരം വൃത്തങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടെങ്കിലും ഡോക്യുമെന്ററി പ്രദര്‍ശനത്തിന് ഒരുങ്ങിക്കഴിഞ്ഞു. കൊട്ടാരത്തിലെ പഴയ സഹായികളെയും ചരിത്രകാരന്മാരെയും ഉദ്ധരിച്ചാണ് ഡോക്യുമെന്ററിക്കുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്

രാജ്ഞിയുമായുള്ള വിവാഹത്തിനുശേഷവും പ്രിന്‍സ് രാജകുമാരന് വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നുവെന്നാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. കൊട്ടാരം വക യാട്ടില്‍ രഹസ്യക്കാരിയെ കയറ്റിയതും രാജ്ഞിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. കൂട്ടുകൂടി മദ്യപി്ക്കുകയും സോഹോയിലെ നിശാക്ലബ്ബില്‍ യുവതികളുമായി കൂത്താടുകയും ചെയ്തതും കൊട്ടാരത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയതായി ഡോക്യുമെന്ററി സൂചിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിന്‍സ് രാജകുമാരനെതിരായ ആരോപണങ്ങള്‍ ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ഈ ആരോപണങ്ങള്‍ കൊട്ടാരം വൃത്തങ്ങള്‍ നിഷേധിച്ചിട്ടുമില്ല. രാജ്ഞിയുടെ അമ്മയുമായി പ്രിന്‍സ് രാജകുമാരന് നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നതെന്നും പലവട്ടം കൊട്ടാരത്തില്‍നിന്ന് രാജ്ഞിയുടെ അമ്മ ഇറങ്ങിപ്പോകുന്നതിന് ഇത് കാരണമായിട്ടുണ്ടെന്നും ബിധനാഴ്ച സംപ്രേഷണം ചെയ്യുന്ന ആദ്യ എപ്പിസോഡില്‍ പറയുന്നു. ബക്കിങ്ങാം കൊട്ടാരത്തിലെ ഉള്ളറക്കഥകളുമായെത്തുന്ന ഡോക്യുമെന്ററിയില്‍ ഡയാന രാജകുമാരിയുടെയും ചാള്‍സ് രാജകുമാരന്റെയും ജീവിതത്തിലെ താളപ്പിഴകളും ചര്‍ച്ചാവിഷയമാകുന്നുണ്ടെന്നാണ് സൂചന.

Top