മതംമാറിയ 53 ക്രിസ്ത്യന്‍ കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നു: ആര്‍എസ്‌എസ് !

ന്യുഡല്‍ഹി:ഒരു മാസത്തിനിടെ ഹിന്ദുമതം സ്വീകരിച്ച 53 ക്രിസ്ത്യന്‍ കുടുംബങ്ങളെ തിരിച്ച് ഹിന്ദു മതത്തിലേക്ക് കൊണ്ടുവന്നെന്നു ആര്‍എസ്എസ്. ആര്‍കിയെ ക്രിസ്ത്യാനി വിമുക്ത മേഖലയാക്കുന്നതിന്റെ ഭാഗമായുള്ള യജ്ഞത്തിന്റെ ഭാഗമായാണ് ‘ഹിന്ദുമതത്തിലേക്ക് ക്രിസ്ത്യന്‍ കുടുംബങ്ങളെ തിരികെ കൊണ്ടുവന്നെന്ന് ആര്‍എസ്‌എസ് പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി ക്രിസ്ത്യന്‍ മിഷനറിമാര്‍ തട്ടിയെടുത്ത പ്രദേശമാണ് സിന്ദ്രി പഞ്ചായത്തിലെ ആര്‍കി മേഖലയെന്നാണ് ആര്‍എസ്‌എസിന്റെ ആരോപണം. ആര്‍എസ്‌എസിന്റെ ഇത്തരത്തിലുള്ള ഖര്‍ വാപസി പ്രവര്‍ത്തനം ഈ മാസവും തുടരുമെന്നാണ് ആര്‍എസ്‌എസ് വൃത്തങ്ങള്‍ പറയുന്നത്.
‘ഇതിനെ മതപരിവര്‍ത്തനമെന്ന് നിങ്ങള്‍ക്കു വിളിക്കനാവില്ല. ഞങ്ങളുടെ ഹിന്ദുസഹോദരന്‍മാരെയും സഹോദരികളെയും സ്വമതത്തിലേക്ക് തിരികെ കൊണ്ട് വരിക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്’ ആര്‍എസ് എസ് സംയോജക് ലക്ഷ്മണ്‍ സിങ് മുണ്ട അഭിപ്രായപ്പെടുന്നു. ഞങ്ങള്‍ക്ക് വേണ്ടത് ക്രിസ്ത്യാനി വിമുക്ത മേഖലയാണ്. ആര്‍എസ്‌എസ് നേതൃത്വം പറയുന്നു.

Top