രാജ്യത്തിനുവേണ്ടി ഹാരീഷ് സാല്‍വെ വാദിക്കുമ്പോള്‍ വാങ്ങുന്ന പ്രതിഫലം വെറും ഒരു രൂപ; കോടികള്‍ പ്രതിഫലം വാങ്ങുന്ന സാല്‍വേ രാജ്യത്തിനുവേണ്ടി ചെയ്യുന്നത്

ന്യൂഡല്‍ഹി: കോടതി മുറികളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകാന്‍ മിനിറ്റുകള്‍ക്ക് ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകനാണ് ഹാരീഷ് സാല്‍വെ. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനുവേണ്ടി വാദിക്കാന്‍ ഹൈക്കോടതിയിലെത്തിയതിന് വാങ്ങിയതും ലക്ഷങ്ങളാണ്….എന്നാല്‍ ഇന്ത്യന്‍ പൗരനുവേണ്ടി പാകിസ്ഥാനെതിരെ വാദിക്കാന്‍ ഹാരീഷ് സാല്‍വേ വാങ്ങുന്ന പ്രതിഫലം വെറു ഒരു രൂപ.

ഇക്കാര്യം വ്യക്തമാക്കിയത് വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ്. ഹരീഷ് സാല്‍വെയെ അഭിഭാഷകനായി ചുമതലപ്പെടുത്തിയതിനു പിന്നാലെയുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ട്വീറ്റ്. ഹരീഷ് സാല്‍വെ വാങ്ങുന്നതിനേക്കാളും കുറഞ്ഞ പ്രതിഫലത്തില്‍ മറ്റെന്തെങ്കിലും നല്ല അഭിഭാഷകനെ ഇന്ത്യയ്ക്കു ലഭിക്കുമായിരുന്നുവെന്ന് പറഞ്ഞു സഞ്ജീവ് ഗോയല്‍ എന്നയാള്‍ ട്വീറ്റ് ചെയ്തിരുന്നു. അവര്‍ ഹാജരായാലും ഇതേ വാദമുഖങ്ങളാകും ഉന്നയിക്കുകയെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് സാല്‍വെയുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ സുഷമ സ്വരാജ് പുറത്തുവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തായാലും രാജ്യതാല്‍പ്പര്യത്തിന് പ്രഥമ പരിഗണന നല്‍കുന്ന അഡ്വ ഹരീഷ് സാല്‍വെ കുല്‍ഭൂഷണ്‍ കേസിലും വ്യത്യസ്തനയി.

ഇന്ത്യയുടെ മികച്ച അറ്റോര്‍ണികളില്‍ ഒരാളാണ് ഹരീഷ് സാല്‍വെ. രാജ്യാന്തര കോടതിയില്‍ കുല്‍ഭൂഷണന്‍ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച കേസ് വാദിക്കുന്നത് സാല്‍വെയാണ്. ലോകമെമ്പാടുമുള്ള നിയമജ്ഞര്‍ക്കിടയില്‍ സുപരിചിതമായ നാമമാണ്.

സുപ്രീംകോടതിയിലെ ഗര്‍ജ്ജിക്കുന്ന സിംഹമായ ഹരീഷ് സാല്‍വ തോല്‍വികള്‍ അറിയാത്ത കളിക്കാരനാണ്. കോര്‍പ്പറേറ്റുകളുടെ ശീതയുദ്ധങ്ങള്‍ക്കിടിയല്‍ നിന്നും പക്ഷം പിടിച്ച് കേസ് വാദിച്ച് കോടികള്‍ കൊയ്യുന്ന മിടുക്കന്‍ കൂടിയാണ് അദ്ദേഹം.

സാധാരണ ഗതിയില്‍ ഫീസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലാത്ത വ്യക്തിയാണ് അഡ്വ. ഹരീഷ് സാല്‍വെ. എന്നാല്‍, ചില കേസുകളില്‍ ഈ ശീലം തെറ്റിക്കാനും അദ്ദേഹം തയ്യാറായിട്ടുണ്ട്. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഒരു രൂപ മാത്രം പ്രതിഫലം പറ്റി സാല്‍വെ ഹാജരാകുന്നത്. കോര്‍പ്പറേറ്റുകളുടെ സ്വന്തം വക്കീല്‍ എന്ന നിലയിലാണ് ഹരീഷ് സാല്‍വെ ശ്രദ്ധിക്കപ്പെടുന്നത്.

കോര്‍പ്പറേറ്റുകള്‍ക്കും ശതകോടീശ്വരന്മാര്‍ക്കും മറ്റ് പ്രമുഖ രാഷ്ട്രീയക്കാര്‍ക്കും വേണ്ടിയാണ് അദ്ദേഹം ഹാജരാകാര്. ഒരു കേസിനായി ഹാജരാകാന്‍ എത്തുമ്പോള്‍ ഫസ്റ്റ്ക്ലാസ് വിമാനടിക്കറ്റ്, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമാണ്. ഫീസ് ചോദിച്ചു വാങ്ങുകയും ചെയ്യും. കോര്‍പ്പറേറ്റുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കുന്ന ഇടനിലക്കാരന്റെ റോളിലും അദ്ദേഹം എത്തിയിട്ടുണ്ട്. ഇതില്‍ സുപ്രധാന കേസ് അംബാനി സഹോദന്മാര്‍ തമ്മിലുള്ള നിയമ യുദ്ധമായിരുന്നു.

ഈ കേസില്‍ മുകേഷ് അംബാനിയുടെ പക്ഷത്തായിരുന്നു ഹരീഷ് സാല്‍വെ. അംബാനിക്ക് നിരവധി സിറ്റിംഗുകള്‍ നടത്തി അദ്ദേഹം. ഇന്ത്യയിലെ അതിസമ്പന്നരായ സഹോദരന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒരു സിറ്റിംഗിന് 30 ലക്ഷം വെച്ച് നിരവധി തവണ അദ്ദേഹം കോടതിയില്‍ ഹാജരായി. ഒടുവില്‍ മുകേഷിനെ വിജയിപ്പിക്കുകയും ചെയ്തു അദ്ദേഹം. ഈ കേസിന് വേണ്ടി മുകേഷ് എറിഞ്ഞത് 200 കോടിയിലേറെ രൂപയാണ്. പത്ത് വര്‍ഷത്തോളം നീണ്ടു നിന്നും ഈ നിയമയുദ്ധം. ഈ കേസിന് വേണ്ടി 15 കോടിയിലേറെ രൂപ ഹരീഷ് സാല്‍വെ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ അനില്‍ അംബാനിക്കായി ഹാജരായ രാംജത് മലാനിയെന്ന അതികായന്‍ തന്നെയായിരുന്നു. ഈ വമ്പനെയും മുട്ടുകുത്തിക്കാന്‍ സാല്‍വക്ക് സാധിച്ചു.

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ പുഷ്പം പോലെ ഊരിയെടുത്തതും മറ്റാരുമല്ല. ഇവിടെയും കോടികളുടെ പ്രതിഫലം പറ്റുന്ന അഭിഭാഷകന്‍ തന്നെയാണ് വിജയം കണ്ടത്. കേന്ദ്ര സര്‍ക്കാറും വോഡാഫോണും തമ്മിലുള്ള നിയമയുദ്ധവും ഹരീഷ് സാല്‍വയെ പ്രശസ്തനാക്കി. 15000 കോടി രൂപയുടെ ആദായ നികുതി കേസില്‍ നിന്നും വൊഡാഫോണിനെ അനായാസം രക്ഷിച്ചെടുത്തതും സാല്‍വെയും മികവായിരുന്നു. നീരാ റാഡിയ കേസില്‍ രത്തന്‍ ടാറ്റായുടെ വക്കാലത്തുമായെത്തിയതും അദ്ദേഹഹമാണ്. സൈറസ് മിസ്ട്രിക്ക് എതിരായ ടാറ്റായുടെ നിയമ യുദ്ധങ്ങള്‍ക്ക് കടിഞ്ഞാണ്‍ ടാറ്റ ഏല്‍പ്പിച്ചിരിക്കുന്നതും ഈ സിംഹത്തെയാണ്.

രാജ്യത്തെ നടുക്കിയ ഗുജറാത്ത് കൂട്ടക്കൊലയില്‍ ഇരകളുടെ പക്ഷത്തായിരുന്നു ഹരീഷ് സാല്‍വെ എന്ന അഭിഭാഷകന്‍ നിലകൊണ്ടത്. ഒരു രൂപ പോലും പണം കൈപ്പറ്റാതെ ബില്‍ക്കിസ് ബാനു കേസില്‍ ഇരകള്‍ക്കു വേണ്ടി അദ്ദേഹം വാദിച്ചു. ആ വാദം വെറുതേയായില്ല. ഇരകള്‍ക്ക് നീതി നേടിക്കൊടുത്താണ് അദ്ദേഹം അടങ്ങിയത്. അന്ന് മനുഷ്യസ്‌നേഹിയായ അഭിഭാഷകന്‍ എന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചത്.

Top