പാലക്കാട് ദുരഭിമാനകൊല: ആന്തരിക രക്തസ്രാവം മരണകാരണം വാവിട്ട് കരഞ്ഞ് ഹരിത.പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

പാലക്കാട് :പാലക്കാട് തേങ്കുറിശ്ശിയിൽ കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം സംസ്‌കരിച്ചു. ദുരഭിമാനക്കൊലയിൽ അനീഷിന്റെ ഭാര്യാപിതാവും അമ്മാവനും അറസ്റ്റിലായി .അനീഷിനെ വെട്ടിക്കൊന്നതു പെൺകുട്ടിയുടെ പിതാവ് പ്രഭുകുമാറെന്നു ദൃക്‌സാക്ഷിയും അനീഷിന്റെ സഹോദരനുമായ അരുൺ പറഞ്ഞു. വണ്ടിയില്‍ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ആന്തരിക രക്തസ്രാവമാണു മരണകാരണം.ഇവരെ നാളെ തെളിവെടുപ്പിനായി കൃത്യം നടന്ന സ്ഥലത്തെത്തിക്കും. പ്രതികൾക്കെതിരെ 302 വകുപ്പ് ചുമത്തിയിട്ടുണ്ട്.

മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഹൃദയഭേദകമായ രംഗങ്ങൾക്കാണ് ഏവരും സാക്ഷ്യം വഹിച്ചത്. വാവിട്ടു കരയുന്ന ഭാര്യ ഹരിതയെ സമാധാനിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കൾ കുഴങ്ങി. കരച്ചിൽ അടക്കിനിർത്താൻ ഏവരും പ്രയാസപ്പെട്ടു. ഹരിതയുടെ പിതാവ് പ്രഭുകുമാർ ആണ് കൃത്യത്തിന് പിന്നിലെന്നു ദൃക്സാക്ഷി അരുൺ പറഞ്ഞു. മൂന്നു മാസം മുൻപാണ് 27കാരനായ അനീഷും 21കാരിയായ ഹരിതയും പ്രണയിച്ച് വിവാഹം ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാതിയുടെയും സാമ്പത്തിക നിലയുടെയും പേരു പറഞ്ഞ് ആദ്യം മുതൽതന്നെ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തിരുന്നു. ഒടുവിൽ, വിവാഹം കഴിഞ്ഞു മൂന്നു മാസം തികയുന്നതിന്റെ തലേന്നു പ്രതികൾ കൃത്യം നടപ്പാക്കുകയായിരുന്നു. ഹരിതയുടെ അമ്മാവനായ സുരേഷിനെ വെള്ളിയാഴ്ച രാത്രിയും പിതാവ് പ്രഭുകുമാറിനെ ശനിയാഴ്ച പുലർച്ചെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ നിന്നുമാണു പൊലീസ് പിടികൂടിയത്.

ഇന്നലെയാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന് എലമന്ദം സ്വദേശി അനീഷിനെ ഭാര്യാവീട്ടുകാർ കൊലപ്പെടുത്തിയത്. മൂന്നു മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. അനീഷിനെ കൊന്നത് ഭാര്യവീട്ടുകാരെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നു.

Top