പൂപ്പൽ പിടിച്ച അച്ചാർ : പഴകിയ ചോറും മീനും; രണ്ടു മണിക്കൂർ നീണ്ടു നിന്ന പരിശോധനയിൽ ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നും പിടികൂടിയത് പഴകിയ ഭക്ഷണം

ഏറ്റുമാനൂർ : പൂപ്പൽ പിടിച്ച അച്ചാറും , ചോറും പഴകിയ ചോറും അടക്കം ടൺ കണക്കിന് പഴകിയ ഭക്ഷണം ഏറ്റുമാനൂരിലെ ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്തു. ഏറ്റുമാനൂർ നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തത്.

ഏറ്റുമാനൂർ നഗര പ്രദേശത്താണ് ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തിയത്. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങളാണ് പിടിച്ചെടുത്തത്. ശബരിമല സീസണിന്റെ ഭാഗമായാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച രാവിലെ ആറ് മണിക്ക് ആരംഭിച്ച പരിശോധന രണ്ടു മണിക്കൂർ നീണ്ടു നിന്നു. പഴകിയ ചോറ്, പൊറോട്ട, ബീഫ്, ചിക്കൻ, പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഫ്രൈഡ് റൈസ്, പൂപ്പൽ പിടിച്ചതും അറപ്പുളവാക്കുന്ന തരത്തിൽ ബക്കറ്റുകളിൽ സ്വരിച്ചിരുന്ന അച്ചാറുകൾ, മീൻകറി, മീൻ വറുത്തത്, അവിയൽ, തോരൻ, ഗവികൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

പൊതുശുചിത നിലവാരത്തിലും വ്യക്തി ശുചിതലത്തിലും വീഴ്ച വരുത്തിയിട്ടുള്ള സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പൊതു സ്ഥലത്തെ ഓടകളിലേയ്ക്ക് മലിനജലം തള്ളുന്ന ഹോട്ടലുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിതരണം ചെയ്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകി , ഇവരിൽ നിന്നും പിഴ ഈടാക്കും.

നഗരസഭ സെക്രട്ടറിയുടെ നിർദ്ദേശത്തെ തുടർന്ന് സംഘടിപ്പിച്ച പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ്ലി പി.ജോൺ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. ആർ.രാജേഷ്, വിജിത കെ.കെ, പി.പി പ്രജിത , നഗരസഭ ജീവനക്കാരായ ഹരീഷ്കുമാർ, റോബിൻ കുര്യാക്കോസ്, പ്രംകുമാർ, ജോമോൻ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.

Top