ഭാര്യയുടെ അവിഹിതം പിടികൂടിയ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി ബാഗിലാക്കി വീടിന്റെ മുറിയില്‍ കുഴിച്ചുമൂടി

ഭാര്യയുടെ അവിഹിതം കയ്യോടെ പിടികൂടിയ ഭര്‍ത്താവിനെ ഭാര്യ അതിമൃഗീയമായി കൊലപ്പെടുത്തി. ഡല്‍ഹിയിലെ ആനന്ദ് വിഹാറിലാണ് ക്രുരമായ സംഭവം അരങ്ങേറിയത്. 38കരിയായ സുനിതയാണ് ഭര്‍ത്താവ് രാജേഷിനെ ക്രൂരമായി കൊലപ്പെടുത്തിയത്. രജേഷും സുനിതയും മകനും ആനന്ദ് വിഹാറിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

സുനിതക്ക് ഒരു യുവാവുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് സുനിതയുമായി വഴക്കിടുന്നത് പതിവയിരുന്നു. ഭര്‍ത്താവിന്റെ ആക്രമണം അതിര് കടക്കാന്‍ തുടങ്ങിയതോടെ ഇയാളെ കൊലപ്പെടുത്താന്‍ തന്നെ സുനിത തീരുമാനിച്ചു. ഇതിനായി സ്വന്തം മകനെ ആദ്യം സുഹൃത്തിന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു. ശേഷം ഫെബ്രുവരി 14ന് ഭര്‍ത്താവ് രാജേഷിന് ഉറക്ക ഗുളികകള്‍ നല്‍കി മയക്കി കിടത്തിയ ശേഷം എട്ട് കഷ്ണങ്ങളായി വെട്ടി നുറുക്കുകയ്യായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശരീരാവശിഷ്ടങ്ങള്‍ എട്ടു ബാഗുകളിലാക്കി പല ഭാഗങ്ങളിലായി കുഴിച്ചുമൂടുകയും ഉപേക്ഷിക്കുകയും ചെയ്തിരുന്നു.വീട്ടിലെ കിടപ്പു മുറിയില്‍ ഒരു ബാഗ് കുഴിച്ചു മൂടിയിരുന്നു. പിന്നീട് ഭര്‍ത്താവിനെ കണാനില്ലെന്നുകാട്ടി ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ ഓടയില്‍നിന്നും ശരീരാവശിഷ്ടം ലഭിച്ചെങ്കിലും തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ അന്വേഷണം എങ്ങും എത്തിയില്ല.

ഇതിനിടെ സുനിത വാടക വീട്ടില്‍ നിന്നും താമസം മാറി. വീട്ടുടമസ്ഥന്‍ വീട് പരിശോധിക്കാന്‍ എത്തിയതോടെയാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. വീട്ടിലെ ഒരു മുറിയിലെ തറയില്‍ എന്തോ കുഴിയെടൂത്ത് മൂടിയിരിക്കുന്നതായി വീട്ടുടമസ്ഥന്റെ ശ്രദ്ധയില്‍ പെട്ടു. വീട്ടുടമസ്ഥന്‍ കുഴി തുറന്ന് പരിശോധിച്ചതോടെ കൈവിരലുകള്‍ കാണുകയായിരുന്നു ഇതോടെ ഇയാള്‍ പൊലീസില്‍ വിവരമറിയിച്ചു. സുനിതയെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ മറ്റു ശരീരാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച സ്ഥലങ്ങളും കണ്ടെത്തി. വീട്ടുമുറ്റത്തും സുനിത ഭര്‍ത്താവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയിരുന്നു.

Top