ഞാന്‍ പ്രധാനമന്ത്രിയല്ല, രാമചന്ദ്രന്‍

പെരിങ്ങോം (പയ്യന്നൂര്‍): വി.വി.ഐ.പി.യോടുള്ള രൂപസാദൃശ്യം കാരണം മാത്തില്‍ പാടാഞ്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന്‍ എന്ന 61-കാരനും ഇപ്പോള്‍ വി.ഐ.പി. പരിവേഷം.വി.വി.ഐ.പി. മറ്റാരുമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. മോദിയോടുള്ള രൂപസാമ്യം തീവണ്ടിയാത്രയ്ക്കിടയില്‍ കൗതുകം തോന്നി ആരോ സമൂഹമാധ്യമത്തില്‍ പോസ്റ്റുചെയ്തതാണ് രാമചന്ദ്രനെ ശ്രദ്ധേയനാക്കിയത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഏറ്റവും ഒടുവില്‍ സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പൊതുജീവിതത്തില്‍ ഇത്തരം തമാശകള്‍ അനിവാര്യമാണ്’ എന്ന് ട്വീറ്റ് ചെയ്തു.

മാത്തില്‍ കുറുവേലി പുതിയ റോഡില്‍ താമസിക്കുന്ന രാമചന്ദ്രന്‍ രൂപസാദൃശ്യം തന്നെ ഇത്രമേല്‍ പ്രശസ്തനാക്കുമെന്ന് കരുതിയില്ല. യാത്രപ്രിയനായ അദ്ദേഹം നേരത്തേ പലസ്ഥലത്തുനിന്നും ഇത്തരം കൗതുകനോട്ടത്തിനിരയായിട്ടുണ്ട്. ഒരിക്കല്‍ കശ്മീരില്‍ പോയപ്പോള്‍ പട്ടാളക്കാര്‍ മോദിജി എന്നു വിളിച്ച്‌ രാമചന്ദ്രനൊപ്പം സെല്‍ഫിയെടുത്തിട്ടുണ്ട്.
NARE-5ലി പുതിയ റോഡില്‍ താമസിക്കുന്ന രാമചന്ദ്രന്‍ രൂപസാദൃശ്യം തന്നെ ഇത്രമേല്‍ പ്രശസ്തനാക്കുമെന്ന് കരുതിയില്ല. യാത്രപ്രിയനായ അദ്ദേഹം നേരത്തേ പലസ്ഥലത്തുനിന്നും ഇത്തരം കൗതുകനോട്ടത്തിനിരയായിട്ടുണ്ട്. ഒരിക്കല്‍ കശ്മീരില്‍ പോയപ്പോള്‍ പട്ടാളക്കാര്‍ മോദിജി എന്നു വിളിച്ച്‌ രാമചന്ദ്രനൊപ്പം സെല്‍ഫിയെടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പലക്ഷേത്രങ്ങളിലും സഞ്ചരിക്കുമ്ബോള്‍ ആള്‍ക്കാര്‍ മോദിജി എന്നു വിളിച്ചു സംസാരിച്ചിട്ടുണ്ടെന്ന് രാമചന്ദ്രന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുളിങ്ങോത്ത് ടൈപ്പ്റൈറ്റിങ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ ശേഷം പിന്നീട് മുംബൈയിലും ഗള്‍ഫിലും പോയി.പ്രധാനമന്ത്രിയുടെ രൂപസാദൃശ്യമുണ്ടെങ്കിലും അതില്‍ അറിയപ്പെടണമെന്ന ആഗ്രഹം ഉണ്ടായില്ല. പക്ഷേ, അഭിമാനമുണ്ട്. മോദിയുടെ കടുത്ത ആരാധകനാണ്. എന്നാല്‍, ബി.ജെ.പി.ക്കാരനല്ല.സസ്യാഹാരം മാത്രമേ രാമചന്ദ്രന്‍ കഴിക്കൂ. കടുത്ത ദൈവവിശ്വാസിയുമാണ്. ആധ്യാത്മിക പ്രഭാഷണവും നടത്താറുണ്ട്. ബെംഗളൂരുവില്‍ ജോലിചെയ്യുന്ന മകന്‍ രാജീവിന്റെ അടുത്തേക്ക് പോകുമ്ബോഴാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആരോ ഫോട്ടോ എടുത്ത് നവമാധ്യമങ്ങളില്‍ ഇട്ടത്. അതോടെ മോദി ടച്ച്‌ ഹിറ്റായി.

Top